Connect with us

വിചാരണ കോടതിയിൽ നടിയുടെ ഉഗ്രൻ നീക്കം! ജഡ്ജി ഹണി എം വർഗീസ് ഞെട്ടി! ദിലീപിന്റെ ചങ്ക് പൊള്ളിച്ചു, കേസിൽ ആദ്യമായി ആ നീക്കം, അവസാനം നിമിഷം വമ്പൻ ട്വിസ്റ്റ്

News

വിചാരണ കോടതിയിൽ നടിയുടെ ഉഗ്രൻ നീക്കം! ജഡ്ജി ഹണി എം വർഗീസ് ഞെട്ടി! ദിലീപിന്റെ ചങ്ക് പൊള്ളിച്ചു, കേസിൽ ആദ്യമായി ആ നീക്കം, അവസാനം നിമിഷം വമ്പൻ ട്വിസ്റ്റ്

വിചാരണ കോടതിയിൽ നടിയുടെ ഉഗ്രൻ നീക്കം! ജഡ്ജി ഹണി എം വർഗീസ് ഞെട്ടി! ദിലീപിന്റെ ചങ്ക് പൊള്ളിച്ചു, കേസിൽ ആദ്യമായി ആ നീക്കം, അവസാനം നിമിഷം വമ്പൻ ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഫയലില്‍ സ്വീകരിച്ചത്. വിചാരണ ഉടന്‍ പുനരാരംഭിക്കുമെന്നും താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു. അതിനിടെ നിർണായക നീക്കം നടത്തിയിരിക്കുകയാണ് അതിജീവിത

കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് ഉൾപ്പെടെ വ്യക്തമാക്കി വിചാരണ കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുകയാണ് നടി. കുറ്റപത്രം ഫയലിൽ സ്വീകരിച്ചതോടെ ഇനി എത്രയും പെട്ടെന്ന് വിചാരണ നടപടികൾ ആരംഭിക്കും. അതിനിടെയാണ് കോടതി നടപടികളിൽ പങ്കെടുക്കണമെന്നും രേഖകളുടെ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ആദ്യമായി വിചാരണ നടപടികളിൽ പങ്കെടുക്കാൻ സ്വന്തം അഭിഭാഷകനേയും ഏർപ്പെടുത്തിയതായും നടി കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ പബ്ലിക്ക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു നടിക്ക് ഉണ്ടായിരുന്നത്. എന്നാൽ സ്വന്തം അഭിഭാഷകനെ കേസിൽ നിയമിക്കുന്നതാണ് ഉചിതം എന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം പുതിയ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ അജകുമാറും വിചാരണ കോടതിയിൽ ഹാജരായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചതോടെയായിരുന്നു അതിജീവിതയുടെ കൂടി ആവശ്യം പരിഗണിച്ച് അഡ്വ അജകുമാറിനെ സർക്കാർ പുതിയ അഭിഭാഷകനായി നിയോഗിച്ചത്.

ദിലീപിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിക്കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം പുതിയ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാനം ഒളിച്ചുവെയ്ക്കാനും ദിലീപ് ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നടന്റെ കൈയ്യിൽ ഉണ്ടെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. കേസിലെ വിഐപിയെന്ന് വിളിക്കപ്പെടുന്ന ആളാണ് ഈ ടാബ് നടന് വീട്ടിൽ എത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാർ മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴി ശരിയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. ദിലീപിന്റെ കൈയ്യിലോ മറ്റെവിടെയെങ്കിലുമോ ദൃശ്യങ്ങൾ ഉണ്ടാകാം എന്നും അത് മറച്ചുവെച്ചിരിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത് തന്നെയാണ് ദൃശ്യങ്ങൾ നടനെത്തിച്ചതെന്നും കുറ്റപത്രത്തിൽ ഉണ്ട്. ഇയാൾ മാത്രമാണ് കുറ്റപത്രത്തിലെ ഏക പ്രതി.അതേസമയം ദൃശ്യങ്ങൾ എത്തിയത് പൾസർ സുനിയിൽ നിന്നാണോ അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ കൂടുതൽ സാക്ഷികളേയും ഉൾപ്പെടുത്തിയിരുന്നു. ആഷിക് അബു, ചെമ്പന്‍ വിനോദ്, മഞ്ജു വാര്യര്‍, രഞ്ജു രഞ്ജിമാര്‍, വീട്ടിജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ ഉൾപ്പെടെ 112 ഓളം പേരെയാണ് സാക്ഷികളാക്കിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top