Connect with us

സംവിധായകന്‍ രാജ്കുമാറുമായുള്ള വിവാഹ വാര്‍ത്ത; ആദ്യമായി പ്രതികരിച്ച് സായ് പല്ലവി

Malayalam

സംവിധായകന്‍ രാജ്കുമാറുമായുള്ള വിവാഹ വാര്‍ത്ത; ആദ്യമായി പ്രതികരിച്ച് സായ് പല്ലവി

സംവിധായകന്‍ രാജ്കുമാറുമായുള്ള വിവാഹ വാര്‍ത്ത; ആദ്യമായി പ്രതികരിച്ച് സായ് പല്ലവി

നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരച്ചിരുന്നത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുമായി സായ് പല്ലവിയുടെ രഹസ്യ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നുപ്രചരണം.

ഇതിന് ബലമേകുന്ന തരത്തില്‍ ഇരുവരുടെയും ഒരു ചിത്രവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സായ് പല്ലവിയെ നായികയാക്കി രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി.

അപവാദങ്ങള്‍ പൊതുവെ ഗൗരവത്തിലെടുക്കാത്ത ആളാണ് താനെന്നും എന്നാല്‍ അതില്‍ അടുത്ത സുഹൃത്തുക്കള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതികരിക്കാതെ വയ്യെന്നും സായ് പല്ലവി പറയുന്നു. എക്‌സിലൂടെയാണ് സായ് പല്ലവിയുടെ പ്രതികരണം ‘അപവാദ പ്രചരണങ്ങള്‍ പൊതുവെ ഞാനധികം ശ്രദ്ധിക്കാറില്ല. പക്ഷേ അത് ഞാന്‍ കുടുംബം പോലെ കരുതുന്ന സുഹൃത്തുക്കളെക്കുറിച്ച് കൂടിയാവുമ്പോള്‍ ഞാന്‍ സംസാരിച്ചേ മതിയാവൂ.

എന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ഒരു ഫോട്ടോ ബോധപൂര്‍വ്വം മുറിച്ചെടുത്ത് അറപ്പുളവാക്കുന്ന ഉദ്ദേശ്യത്തോടുകൂടി പ്രചരിപ്പിക്കപ്പെട്ടു. തൊഴില്‍ സംബന്ധമായി സന്തോഷകരമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഉണ്ടായിരിക്കുമ്പോള്‍, തൊഴിലില്ലാത്തവരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണ്’, എന്നും സായ് പല്ലവി കുറിച്ചു.

ശിവകാര്‍ത്തികേയനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രാജ്കുമാറിന്റെ പുതിയ ചിത്രം. ശിവകാര്‍ത്തികേയന്റെ കരിയറിലെ 21ാം ചിത്രമായതിനാല്‍ എസ് കെ 21 എന്നാണ് അതിന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് മുറിച്ചെടുത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കപ്പെട്ടത്.

More in Malayalam

Trending

Recent

To Top