Connect with us

രഹസ്യബന്ധത്തിനും സ്വത്തിനുമായി നിഗൂഢ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലയാളി സ്ത്രീകൾ ! ഷെറിനും, സോഫിയയും പിണറായി സൗമ്യയും ഇപ്പോൾ ജോളിയും ! ഇനിയും ചുരുളഴിയാത്ത ഒട്ടേറെ കഥകളും !

Articles

രഹസ്യബന്ധത്തിനും സ്വത്തിനുമായി നിഗൂഢ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലയാളി സ്ത്രീകൾ ! ഷെറിനും, സോഫിയയും പിണറായി സൗമ്യയും ഇപ്പോൾ ജോളിയും ! ഇനിയും ചുരുളഴിയാത്ത ഒട്ടേറെ കഥകളും !

രഹസ്യബന്ധത്തിനും സ്വത്തിനുമായി നിഗൂഢ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലയാളി സ്ത്രീകൾ ! ഷെറിനും, സോഫിയയും പിണറായി സൗമ്യയും ഇപ്പോൾ ജോളിയും ! ഇനിയും ചുരുളഴിയാത്ത ഒട്ടേറെ കഥകളും !

കൂടത്തായിയിലെ കൊലപാതക പരമ്പര ചുരുളഴിയുമ്പോൾ മലയാളികൾ ഞെട്ടലിലാണ് . ലോക മനസാക്ഷിയെ തന്നെ പിടിച്ചുലച്ച സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത് . വര്ഷങ്ങളുടെ ഇടവേളയിൽ കൃത്യമായ പ്ലാനിങ്ങിൽ ജോളി നടത്തിയ കൊലപാതക പരമ്പര മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് . രണ്ടു വയസുള്ള കുഞ്ഞടക്കം സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഒന്നടങ്കമാണ് ജോളി ഇല്ലാതാക്കിയത് . അവിഹിതവും സ്വത്തുമോഹവും അതിരുകടക്കുമ്പോൾ മലയാളി സ്ത്രീകൾ അപമാനകരമായ ഇത്തരം വാർത്ത തലക്കെട്ടുകളായി മാറുന്നത് നാണക്കേടാണ് .

കൊലപാതക പാരമ്പരയിലേക്ക് വര്ഷങ്ങളുടെ പ്രയാണത്തിൽ ആയിരുന്നു ജോളി. ഇതിനു മുൻപ് ഇങ്ങനൊരു കൊലപാതകം മലയാളികൾ കണ്ടത് പിണറായിയിൽ സൗമ്യയിലൂടെയാണ് . അമിതലൈംഗീകാസക്തിയിൽ സ്വന്തം അച്ഛനമ്മമാരെയും മക്കളെയും കൊന്നതാണ് സൗമ്യ . അതെ രീതിയിലാണ് ജോളിയും കൊല നടത്തിയത് .

ഇതിനു മുൻപും കേരളം ഒട്ടേറെ കൊലപാതകങ്ങളിലൂടെ കടന്നു പോയിരുന്നു. അവിടെയെല്ലാം ബലിയാടായത് ഭർത്താവും കുടുംബവുമൊക്കെ തന്നെയാണ് . സമാനമായ ക്രിമിനൽ സ്വഭാവം കാണിച്ച സ്ടത്രീകളാണ് കാരണവർ വധ കേസിലെ ഷെറിനും , സാം എബ്രഹാം വധക്കേസിലെ സോഫിയയും .

പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും സൗമ്യ കൊലപ്പെടുത്തിയത് പുതിയജീവിതത്തിനു കുടുംബാംഗങ്ങളെ ഒഴിവാക്കാനായിരുന്നു . എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ സഹായത്തിലാണ് കൊലപാടാഹ്കങ്ങൾ നടത്തയയ്ത് .സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്നു വരുത്താനായിരുന്നു ശ്രമം. കൊലപാതകം ആസൂത്രണം ചെയ്തതു രണ്ടു യുവാക്കളുടെ പ്രേരണയാലെന്നും കണ്ടെത്തി. ഇതരബന്ധങ്ങൾക്കു തടസം നിന്നതിനാൽ മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നൽകി കൊലപ്പെടുത്തിയെന്നാണു സൗമ്യ മൊഴി നൽകിയത്.

കാരണവർ വധക്കേസിൽ 2009 നവംബര്‍ എട്ടിനു രാവിലെയായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു‌. മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌ത ധനനിശ്ചയ ആധാരം റദ്ദുചെയ്‌തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു .

യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന, പുനലൂർ കരുവാളൂർ ആലക്കുന്നിൽ സം ഏബ്രഹാം (34) ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന മെൽബണിലെ വീട്ടിലെ കിടപ്പുമുറിയിൽ 2015 ഒക്ടോബർ 14ന് ആണു മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതം മൂലമാണു മരിച്ചതെന്നു ബന്ധുക്കളെ വിശ്വസിപ്പിച്ചു മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.ആന്തരികാവയവങ്ങളിൽ അമിതമായ തോതിൽ സയനൈഡ് കലർന്നിട്ടുള്ളതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെ തുടർന്നു വിക്ടോറിയ രഹസ്യപൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഒൻപതു മാസത്തിനുശേഷം 2016 ഓഗസ്റ്റ്‌ 12ന് ആണു സോഫിയയെയും കാമുകൻ അരുണിനെയും (34) അറസ്റ്റ് ചെയ്തത്.ഇത്രയും ക്രിമിനൽ സ്വഭാവങ്ങൾ മലയാളി സ്ത്രീകളിൽ അടുത്ത കാലത്താണ് കണ്ടു വരുന്നത് .

criminal mind of malayali women

Continue Reading
You may also like...

More in Articles

Trending

Recent

To Top