Connect with us

അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല;തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കണം; ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും കാണിക്കണം; ബിനു അടിമാലിക്കെതിരെ മഞ്ജു!!!!

Malayalam

അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല;തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കണം; ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും കാണിക്കണം; ബിനു അടിമാലിക്കെതിരെ മഞ്ജു!!!!

അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല;തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കണം; ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും കാണിക്കണം; ബിനു അടിമാലിക്കെതിരെ മഞ്ജു!!!!

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. ക്യാരക്ടര്‍ റോളുകളില്‍ സിനിമയില്‍ എത്തിയ താരം മറിമായം പോലുളള പരിപാടികളിലൂടെ മിനിസ്‌ക്രീനിലും തിളങ്ങി. കൂടാതെ അളിയന്‍സ് എന്ന പരമ്പരയും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് മഞ്ജു പത്രോസിനെ കൂടുതല്‍ പ്രേക്ഷകരും അടുത്തറിഞ്ഞത്. ഷോയില്‍ വെച്ച് തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം നടി മനസുതുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള മഞ്ജു തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാം എത്താറുണ്ട്.

ഇപ്പോഴിതാ പൊതുവേദിയിൽ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കുന്ന മഞ്ജു പത്രോസിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ബോഡി ഷെയിമിങ്ങിനെ അനുകൂലിക്കുന്ന രീതിയിൽ സംസാരിച്ച നടൻ ബിനു അടിമാലിയെ തിരുത്തിക്കൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.

പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ‘മറ്റൊരു കലാകാരന്മാർക്കും ലഭിക്കാത്ത രീതിയിലുള്ള ട്രോളുകൾ ലഭിച്ചിട്ടുള്ള ആളാണ് ഞാൻ. വ്യക്തിപരമായി എന്റെ സോഷ്യൽ മീഡിയ സഹപ്രവർത്തകരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ.

എന്നെ പോലെയുള്ള ഒരു പറ്റം കലാകാരന്മാർക്ക് വേണ്ടി പറയുന്നതാണ്. ഈ കലാകാരന്മാർ പലരും ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാകും. അവർ എന്തെങ്കിലും തമാശ രീതിയിൽ പറയുന്നുണ്ടെങ്കിൽ, അത് പ്രേക്ഷകരായ നിങ്ങളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ആയിരിക്കും,’ ബിനു അടിമാലി പറയുന്നു.

‘ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയിട്ടാകും ഓരോ കലാകാരനും ഓരോ പരിപാടികളും ഷോയുമെല്ലാം ചെയ്യുന്നത്. ഇതിന്റെ മർമ്മ പ്രധാനമായ ഉദ്ദേശം എന്താണെന്നാൽ, നമ്മൾ കാരണം ഒരാൾക്ക് ഒരു ചിരി സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടട്ടെ എന്നോർത്ത് മാത്രമാണ്. ഇതൊന്നും ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല. അതുകൊണ്ട് നിങ്ങളെ സോഷ്യൽ മീഡിയ സഹോദരങ്ങൾ, ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ്.

‘പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിട്ടില്ല. ,ലാലേട്ടനും ശ്രീനിവാസൻ ചേട്ടനുമൊക്കെ എത്ര സിനിമകളിലാണ് ഇത്തരം തമാശകൾ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായി അവരൊന്നും അങ്ങനെയുള്ള ആളുകളല്ല. ആ കഥയ്ക്കും കഥാപാത്രത്തിനും വേണ്ടി പറയുന്ന തമാശകൾ മാത്രമായി ഇതിനെ കാണുക ഇതൊരു അപേക്ഷയാണ്,’ എന്നായിരുന്നു ബിനുവിന്റെ വാക്കുകൾ.

ഇതിനു പിന്നാലെയാണ് മഞ്ജു ബിനുവിനെ തിരുത്തി സംസാരിച്ചത്. ഇതൊരു ചർച്ചയാക്കാൻ എനിക്ക് താൽപര്യമില്ല. പക്ഷെ ഈ സദസിൽ ഇരിക്കുമ്പോൾ, ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ആണെന്നത് കൊണ്ട് മാത്രം പറയുകയാണ്. അവരെല്ലാം കലാകാരന്മാരാണ്, വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു.

അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്,’. ‘ഇതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല.

ഞാൻ എന്തോ കുറഞ്ഞ ആളാണ്‌ എന്ന ചിന്താഗതി എന്നിലേക്ക് അന്ന് മുതലേ ഇൻജെക്റ്റ് ചെയ്ത് തന്നിരിക്കുകയാണ്. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്.

‘എന്റെ മകൻ കുറച്ചു കറുത്തിട്ടാണ്. പക്ഷെ അവൻ അതിൽ കോൺഷ്യസ് അല്ല. അത് ഭാഗ്യം. പക്ഷെ ഞാൻ അനുഭവിച്ചതൊക്കെ എന്റെ കുഞ്ഞ് അനുഭവിക്കേണ്ടി വരുമോ, ഇത്രയും അപകടം പിടിച്ച സമൂഹത്തിൽ ആണല്ലോ അവൻ എന്നൊരു ആവലാതി എനിക്കുണ്ട്. ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ട്,’ ‘ഞാൻ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് പറയുന്നതാണ്.

എനിക്ക് അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല. ഒരു തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കാനുള്ള ഉത്തരവാദിത്തം കലാകാരനും എഴുത്തുകാരനും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം തമാശകൾ അനാരോഗ്യകരമായ ഒരു തലമുറയെ കൂടിയാണ് സൃഷ്ടിക്കുന്നത്,’ ‘പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞതിന്റെ ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.

അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് ഇറങ്ങി പോയതെന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജു പത്രോസ് പറഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ മഞ്ജുവിനെ അനുകൂലിച്ചുകൊണ്ട് കമ്മന്റുകളുമായി എത്തുന്നത്.

More in Malayalam

Trending

Recent

To Top