Connect with us

‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍’; ഗുണ കേവ് സന്ദര്‍ശിച്ച മോഹന്‍ലാല്‍ പറഞ്ഞത്…

Actor

‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍’; ഗുണ കേവ് സന്ദര്‍ശിച്ച മോഹന്‍ലാല്‍ പറഞ്ഞത്…

‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍’; ഗുണ കേവ് സന്ദര്‍ശിച്ച മോഹന്‍ലാല്‍ പറഞ്ഞത്…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മോഹന്‍ലാല്‍. തന്റെ സിനിമാ ഷൂട്ടിങ്ങുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മിക്കപ്പോഴും താരം യാത്രയിലായിരിക്കും. മകന്‍ പ്രണവിനെപ്പോലെ യാത്രകള്‍ പോകാനുള്ള ആഗ്രഹം പലപ്പോഴായി മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്. ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷെ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ് എന്നാണ് തനിക്ക് യാത്രകളോടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞത്.

ഒന്നും തീരുമാനിക്കേണ്ടതില്ല യാത്രകള്‍ സംഭവിക്കട്ടെയെന്നതാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞുമ്മല്‍ ബോയ്‌സും ഗുണ കേവുമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചിദംബരം സംവിധാനം ചെയ്ത സിനിമ പറയുന്നത് മഞ്ഞുമ്മലില്‍ നിന്നും പതിനൊന്ന് ചെറുപ്പക്കാര്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ്.

2006ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രപ്രേമിയായ മോഹന്‍ലാലും ഗുണ കേവ് സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം അതൊരു വിവരണമാക്കി എഴുതി മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അന്ന് താരം എഴുതിയ ആ കുറിപ്പ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. എത്രത്തോളം അപകടവും ഭീകരതയും നിറഞ്ഞതാണ് ഗുണകേവെന്ന് മോഹന്‍ലാല്‍ കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഗുണ കേവില്‍ താന്‍ കണ്ട കാഴ്ചകള്‍ ഇനി വരുന്ന ജന്മങ്ങളില്‍ പോലും താന്‍ ഓര്‍ക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ‘

‘ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്.’

‘പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.’

‘ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു’, എന്നാണ് ഗുണ കേവ് സന്ദര്‍ശിച്ച അനുഭവം പങ്കിട്ട് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത്.

More in Actor

Trending

Recent

To Top