Connect with us

ചോദ്യം ചെയ്യലിന് കരിനീല കളര്‍ ഷര്‍ട്ടും ജീന്‍സുമിട്ട് കറുത്ത കാറിലെത്തി ദിലീപ്; വെള്ള കാര്‍ എവിടെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ

Malayalam

ചോദ്യം ചെയ്യലിന് കരിനീല കളര്‍ ഷര്‍ട്ടും ജീന്‍സുമിട്ട് കറുത്ത കാറിലെത്തി ദിലീപ്; വെള്ള കാര്‍ എവിടെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ

ചോദ്യം ചെയ്യലിന് കരിനീല കളര്‍ ഷര്‍ട്ടും ജീന്‍സുമിട്ട് കറുത്ത കാറിലെത്തി ദിലീപ്; വെള്ള കാര്‍ എവിടെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചില സുപ്രധാന തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇത്തവണ ദിലീപിനെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭ്യമായ വിവരം. അതുകൊണ്ടു തന്നെ ഇത്തവണത്തെ ചോദ്യം ചെയ്യല്‍ വളരെ ലളിതമായി മറികടക്കാന്‍ ദിലീപിന് ആകില്ല. എന്തെന്നാന്‍ ദിലീപ് നിശേധിക്കുന്ന പല കാര്യങ്ങള്‍ക്കും ശക്തമായ തെളിവാണ് ക്രൈം ബ്രാഞ്ചിന്റെ കയ്യിലുള്ളത്.

അവയെല്ലാം നിരത്തി ചോദ്യശരങ്ങള്‍ വരുമ്പോള്‍ കാര്യങ്ങള്‍ അത്രയെളുപ്പമല്ല എന്ന് മനസിലായതുകൊണ്ടാകണം ദിലീപ് ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. രാവിലെ 11.30 ഓടെ ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയ ദിലീപ് വൈകുന്നേരം ആറരയോടു കൂടിയാണ് പുറത്തെത്തിയത്. ഇനി ചൊവ്വാഴ്ചയും ഇത്തരത്തിലെ ചോദ്യം ചെയ്യലില്‍ കാര്യമായ പല വിവരങ്ങളും ദിലീപില്‍ നിന്നും ലഭിക്കുമെന്നാണ് ക്രൈബ്രാഞ്ചിന്റെ പ്രതീക്ഷ.

കരിനീല കളര്‍ ഷര്‍ട്ടും ജീന്‍സുമിട്ടാണ് ദിലീപ് ഇത്തവണ ചോദ്യം ചെയ്യലിന് എത്തിയത്. അ്ത് മാത്രമല്ല, കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യലിന് എത്തിയ വെള്ള നിറത്തിലുള്ള ഇന്നോവ ഉപേക്ഷിച്ചാണ് താരം എത്തിയത്. ഇത്തവണ കറുത്ത വോക്‌സ് വാഗണ്‍ പോളോയിലാണ് താരത്തിന്റെ വരവ്. ദിലീപിന് നല്ലതുപോലെ ഭക്തിയുള്ളതു കൊണ്ടും നിമിത്തങ്ങളിലും സംഖ്യാശാസത്രങ്ങളിലും മറ്റും ആവശ്യത്തിലധികം വിശ്വാസമുള്ളതു കൊണ്ടും തന്നെ സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

ദിലീപിന് വെള്ള നിറം രാശിയില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആദ്യം ജയിലിലേയ്ക്ക് പോയതും വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചായിരുന്നു. അതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ആ പഴയ ഓര്‍മ്മ മനസില്‍ നില്‍ക്കുന്നത് കൊണ്ടാകാം വെള്ള നിറത്തിലുള്ള ഷര്‍ട്ടും കാറും ഉപേഷിച്ച് എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.

ഇതിന് മുമ്പും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ദിലീപ് കടുത്ത ദൈവ വിശ്വാസിയാണ് എന്നാണ് പലഘട്ടങ്ങളില്‍ നിന്നായി മനസിലാക്കേണ്ടത്. അമ്പലങ്ങളും പള്ളികളുമായി നടക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉള്‍പ്പെട്ടതോടെ നടന്‍ പോകാത്തതും വഴിപാട് നടത്താത്തുമായ ആരാധനാലയങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത് മാത്രമല്ല.., ദിലീപിന്റെ ഭാഗ്യ നമ്പരായ ഏഴ് എന്ന അക്കവും ദിലീപിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണെന്നാണ് പലരും പറയുന്നത്. ജീവിതത്തില്‍ മാത്രമല്ല, സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂ, ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണ്. ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പറായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു കാര്യം ദിലീപ് ഉറപ്പിച്ചുകാണണം ഭാഗ്യ നമ്പര്‍ തുണക്കുമെന്ന്.

തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്ബറായ ഏഴാം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.

More in Malayalam

Trending

Recent

To Top