Connect with us

ദൃശ്യങ്ങള്‍ കണ്ടിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ല; ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ദിലീപിനെ നാളെയും ചോദ്യം ചെയ്യും

Malayalam

ദൃശ്യങ്ങള്‍ കണ്ടിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ല; ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ദിലീപിനെ നാളെയും ചോദ്യം ചെയ്യും

ദൃശ്യങ്ങള്‍ കണ്ടിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ല; ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ദിലീപിനെ നാളെയും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായി ആണ് ദിലീപിനെ ഈ കേസില്‍ ചോദ്യം ചെയ്യുന്നത്. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. ചോദ്യംചെയ്യല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

ദിലീപിനെ ചോദ്യം ചെയ്യുന്നത് ചൊവ്വാഴ്ചയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു.

പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ദിലീപിന്റെ ഫോണിലെ ഫൊറന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.

അതേസമയം, രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ചും ദിലീപില്‍ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.

അതേസമയം ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി നടന്‍ ദിലീപിന്റെ ഫോണുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ഭായ് നസീറിനെ ചോദ്യം ചെയ്തത്.

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കബളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയുടെ പക്കല്‍നിന്നു സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ കൊയിലാണ്ടി സ്വദേശിയെ തിരികെവിളിച്ചതു ഭായ് നസീറാണെന്നാണു പരാതി. എന്നാല്‍ സായ് ശങ്കറിനെ അറിയില്ലെന്നും വൃക്കരോഗിയായ താന്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഭായ് നസീര്‍ മൊഴി നല്‍കി.

വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ സായ് ശങ്കര്‍ മറ്റാരെയോ ചട്ടംകെട്ടി ഭായ് നസീറിന്റെ പേരു പറഞ്ഞു ഫോണില്‍ വിളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയെ ഭീഷണിപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ നല്‍കിയ മൊഴിയും തെളിവും മാറ്റി പറയാന്‍ നിര്‍ബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി 28നു പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സമയം തേടിയതിനെ തുടര്‍ന്നാണു ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി മാറ്റിയത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുമെന്നു ഭയക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top