നിന്റെ വയറ്റില്‍ കത്തി വെക്കുന്നതൊന്നും എനിക്ക് ആലോചിക്കാന്‍ കഴിയില്ല ;ശ്രുതിക്കൊപ്പം ലേബർ റൂമിൽ നിന്നതിനെക്കുറിച്ച് വിജയ്!
സെലിബ്രിറ്റി താരങ്ങളുടെ സിനിമ – സീരിയല്‍ വിശേഷങ്ങള്‍ അറിയുന്നതിനെക്കാള്‍ പ്രേക്ഷകര്‍ക്ക് പലപ്പോഴും താത്പര്യം അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനാണ്. ചില താരങ്ങളടെ ജീവിത കഥ കേട്ടാല്‍ മെഗാസീരിയല്‍ പോലെ സംഭവ ബഹുലമായിരിയ്ക്കും. സിനിമയിലെ എന്ന പോലെ മനോഹരമായ പ്രണയ കഥകളും ചില താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഒരി റിയാലിറ്റി ഷോയിലൂടെ ഇനി ആ പ്രണയ – ദാമ്പത്യ രഹസ്യങ്ങള്‍ പരസ്യമായാല്‍ എങ്ങിനെയിരിയ്ക്കും. അതാണ് , ഞാനും എന്റെ ആളും എന്ന ഷോ.സെലിബ്രിറ്റി ദമ്പതികള്‍ അവരുടെ പ്രണയത്തെയും വിവാഹ ജീവിതത്തെയും കുറിച്ച് തുറന്ന് . ഇപ്പോൾ ശ്രദ്ധ നേടുന്നത്
അവതാരകനായ വിജയും ഭാര്യാ ശ്രുതിയും ഷോയിൽ പറഞ്ഞ കാര്യങ്ങളാണ് . വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. ശ്രുതിക്കൊപ്പം ലേബര്‍ റൂമില്‍ ചെലവഴിച്ചതിനെക്കുറിച്ചുള്ള വിജയിന്റെ തുറന്ന് പറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സാധാരണ ലേബര്‍ റൂമിലേക്ക് ഭര്‍ത്താക്കന്‍മാരെ പ്രവേശിപ്പിക്കാറില്ല. മെഡിസിന്‍ കൊടുത്ത് അവരെ കൊണ്ടുപോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞായിക്കഴിഞ്ഞാണ് അവരെ കാണുന്നത്. ഈയൊരു സമയത്ത് ഭാര്യയുടെ കൂടെത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കുറേ ഗൈനക്കോളജിസ്റ്റിനെ കണ്ടിരുന്നു. ലേബര്‍ റൂമില്‍ ഭര്‍ത്താവിനെ പ്രവേശിപ്പിക്കാനൊന്നും പറ്റില്ലെന്നായിരുന്നു മിക്കവരും പറഞ്ഞത്.നാലഞ്ച് വര്‍ഷം മുന്‍പത്തെ കാര്യമാണിത്. മോന്റെ ജനന സമയത്തെ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒരു ഡോക്ടറിനെ കണ്ട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അതൊക്കെ നമുക്ക് ശരിയാക്കാമെന്നായിരുന്നു പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് അഡ്മിറ്റായത്.
നാല് മണി സമയത്തായിരുന്നു അവളെ ലേബര്‍ റൂമിലേക്ക് കയറ്റിയത്. അവിടെ ഒരു മിനിസ്റ്ററുടെ മകളുണ്ടെന്നും എന്നെ അകത്തേക്ക് കയറ്റില്ലെന്നുമായിരുന്നു ലേബര്‍റൂമിലെ സ്റ്റാഫ് പറഞ്ഞത്. അവസാനനിമിഷം മാറ്റി പറഞ്ഞാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ഞാന്‍ അകത്തേക്ക് കയറുകയായിരുന്നു.
രാവിലെ നാല് മണിതൊട്ട് അടുത്ത ദിവസം നാല് മണിവരെ വേദന സഹിച്ചോണ്ടിരിക്കുകയായിരുന്നു. ഒന്നും കഴിക്കാനൊന്നും പറ്റിയില്ല. ഡ്രിപ്പിട്ടിരിക്കുകയായിരുന്നു.
എനിക്കൊരു കുഴപ്പവുമില്ലെന്നായിരുന്നു ശ്രുതി എന്നോട് പറഞ്ഞോണ്ടിരുന്നത്. നിന്റെ വയറ്റില്‍ കത്തി വെക്കുന്നതൊന്നും എനിക്ക് ആലോചിക്കാന്‍ വയ്യെന്നായിരുന്നു വിജയ് എന്നോട് പറഞ്ഞതെന്നായിരുന്നു ശ്രുതി പറഞ്ഞത്. വാട്ടര്‍ ബ്രേക്കായി, ഇനി സിസേറിയന്‍ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭര്‍ത്താവ് കൂടെയുള്ളത് വലിയൊരു ആശ്വാസമാണെന്നായിരുന്നു ശ്രുതി പറഞ്ഞത്.
പ്രസവ സമയത്ത് ഭര്‍ത്താക്കന്‍മാരെ കൂടെ നിര്‍ത്തണമെന്നായിരുന്നു വിജയും ശ്രുതിയും പറഞ്ഞത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും അന്ന് ശ്രുതി അനുഭവിച്ച ആ വേദനയില്‍ എല്ലാം ഇല്ലാതാവുമെന്നുമായിരുന്നു വിജയ് പറഞ്ഞത്. ചോര കണ്ടാല്‍ തല കറങ്ങുന്നയാളാണ് എന്റെ ഭര്‍ത്താവ്, പക്ഷേ, എന്റെ പ്രസവ സമയത്ത് അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നായിരുന്നു അശ്വതി ശ്രീകാന്തും പറഞ്ഞത്.