Connect with us

റെയില്‍വേസ്റ്റേഷനില്‍ കിടന്നുറങ്ങി, വസ്ത്രം മാറിയിരുന്നത് ടോയ്‌ലറ്റുകളില്‍; കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയി

Bollywood

റെയില്‍വേസ്റ്റേഷനില്‍ കിടന്നുറങ്ങി, വസ്ത്രം മാറിയിരുന്നത് ടോയ്‌ലറ്റുകളില്‍; കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയി

റെയില്‍വേസ്റ്റേഷനില്‍ കിടന്നുറങ്ങി, വസ്ത്രം മാറിയിരുന്നത് ടോയ്‌ലറ്റുകളില്‍; കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ചതിനെ കുറിച്ച് വിവേക് ഒബ്‌റോയി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് വിവേക് ഒബ്‌റോയി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് വിശ്രമിക്കാനോ വസ്ത്രം മാറനോ സ്ഥലം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് നടന്‍. 2002 ല്‍ രാം ഗോപാല്‍ വര്‍മയുടെ ‘കമ്പനി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ആ വര്‍ഷം യഷ് രാജ് ഫിലിംസിന്റെ സാത്തിയ എന്ന ചിത്രവും ചെയ്തു.

അതൊരു പ്രണയ ചിത്രമായിരുന്നു. സാത്തിയ ചെയ്യരുതെന്ന് എന്റെ ഗുരുനാഥനായ രാം ഗോപാല്‍ വര്‍മ ഉള്‍പ്പെടെ പലരും പറഞ്ഞിരുന്നു. പക്ഷെ സാത്തിയയുടെ കഥ എനിക്ക് ഇഷ്ടമായി. എന്റെ സഹപാഠിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍ ഷാദ് അലി. ആദ്യം അഭിഷേക് ബച്ചനെ വച്ച് സിനിമ ചെയ്തിരുന്നെങ്കിലും അത് വിജയിച്ചില്ല.

സാത്തിയയുടെ ഷൂട്ടിങ് സമയത്ത് കമ്പനി റിലീസായിട്ടില്ലായിരുന്നു വിവേക് ഒബ്‌റോയി പറഞ്ഞു. സാത്തിയക്ക് ബജറ്റ് വളരെ കുറവായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ചിത്രം ഷൂട്ട് ചെയ്തിട്ട് അവിടെ തന്നെ കിടന്നുറങ്ങി. മേക്കപ്പ് വാന്‍ ഇല്ലാത്തതിനാല്‍ റസ്റ്ററന്റിലെ ടോയ്‌ലറ്റുകളിലായിരുന്നു വസ്ത്രങ്ങള്‍ മാറിയത്.

ഒരു ദിവസം നാല് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. ഒരു ദിവസം 18-20 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്റെ സാധനങ്ങള്‍ ഞാന്‍ തന്നെയായിരുന്നു എടുത്തിരുന്നത്. എന്റെ ആദ്യ ചിത്രം റിലീസായ ശേഷമാണ് എനിക്കൊരു സഹായിയെ കിട്ടിയത്.

അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. കമ്പനി റിലീസ് ചെയ്തതിന് ശേഷം ആളുകളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ചന്ദു ഭായ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ പേര് അലറി വിളിച്ചുകൊണ്ട് ആരാധകര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. ഒടുവില്‍ പൊലീസ് വാനിലാണ് എന്നെ പുറത്തേക്ക് കൊണ്ടുപോയത് എന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

More in Bollywood

Trending

Recent

To Top