Connect with us

നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? സിത്താരയ്ക്ക് പിറന്നാൾ ആശംസയുമായി വിധു

Movies

നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? സിത്താരയ്ക്ക് പിറന്നാൾ ആശംസയുമായി വിധു

നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? സിത്താരയ്ക്ക് പിറന്നാൾ ആശംസയുമായി വിധു

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. തന്റെ സംഗീത വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്.. സിതാരയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള വിധുപ്രതാപിന്റെ പോസ്റ്റ് വൈറലായിരുന്നു. സൂപ്പര്‍ 4 ല്‍ പറയുന്നത് പോലെ തമാശ നിറഞ്ഞൊരു കുറിപ്പുമായാണ് വിധു എത്തിയത്. വിധുവിന്റെ ഭാര്യ ദീപ്തിയും സിതാരയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഭര്‍ത്താവായ ഡോക്ടര്‍ സജീഷും സിതാരയെക്കുറിച്ച് വാചാലനായിരുന്നു.

സിത്തു, ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാൻ. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം? ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോൾ മോഡൽ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്. ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജിൽ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200. അല്ലേൽ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയൻ – വിധു പ്രതാപ് എന്നായിരുന്നു വിധു കുറിച്ചത്.

എടാ വിധുച്ചേട്ടാ ലവ് യൂ എന്നായിരുന്നു സിതാരയുടെ മറുപടി. വിധുച്ചേട്ടന്‍ സൂപ്പര്‍ 4ല്‍ പറയുന്നത് പോലെ തന്നെയുണ്ട്. ഇതിലും നല്ല ആശംസ എവിടെ കിട്ടാനാണ്. ചിലരാവട്ടെ വിധുവിന്റെയും സിതാരയുടെയും വയസിനെക്കുറിച്ചായിരുന്നു കമന്റ് ചെയ്തത്. വിധുവിന് 42 വയസാണെന്നും സിതാരയ്ക്ക് 36 ആയിട്ടേയുള്ളൂവെന്നുമായിരുന്നു കണ്ടെത്തല്‍. അത് പാസ്‌പോര്‍ട്ടിന് വേണ്ടി മാറ്റിയതാണ്, ഞങ്ങളുടെ വിധുച്ചേട്ടന്‍ ഇപ്പോഴും 24 ലാണെന്നായിരുന്നു ആരാധകരുടെ കമന്റ്.

ദിനം സ്മരണകളുടെ ദിവസം കൂടിയാണ്. ജരിതകാലത്തിലെ ജൈവിക നിമിഷങ്ങൾ സ്മൃതികളിലൂടെ പുനർജനിക്കുന്നൊരു പുതുദിനം.ദിനരാത്രങ്ങൾ കാട്ടുകുതിരകളെപ്പോലെ ജീവിതഗതിവിഗതികളില്‍ അതിവേഗം കുതിയ്‌ക്കുമ്പോൾ, നിന്ന് കിതയ്ക്കാൻ, കടന്നുവന്ന വഴികളിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞുനോക്കാൻ ഓർമ്മകളുടെ ഒരത്താണി.

എത്തിയേടത്തോളം എളുപ്പവഴികൾ ഉണ്ടായിരുന്നില്ലല്ലോ, ഒരിക്കലും ഒന്നിനും ഒരിടത്തും. വിയർപ്പിന്റെ വിലയറിഞ്ഞുകൊണ്ടുള്ള വരവ്. ലാഭനഷ്ടങ്ങളിൽ കണക്കെടുക്കാത്ത കഠിനാധ്വാനം. പ്രതിസന്ധികളിലൊന്നും പതറാത്ത, പാരിതോഷികങ്ങളിലും പുരസ്കാരങ്ങളിലും അധികമൊന്നും അഭിരമിക്കാത്ത പോരാട്ടത്തിന്റെ നാൾ ജീവിതം. അതിനാലാവണം ഓരോ പിറന്നാളിനും പെരുമയും പൊരുളുമേറുന്നത്.

സഹജീവികളോടുള്ള സഹാനുഭൂതിയും, സാമൂഹിക സാഹചര്യങ്ങളോടും സമാനഹൃദയരോടും സംവദിച്ചുകൊണ്ടുള്ള സഹവർത്തിത്വത്തിലൂടെ സ്വരൂപിച്ചെടുത്ത നിലപാടുകളും, കാലികമായി കാച്ചി മിനുക്കിയെടുക്കുന്ന കലയും കൈമുതലായ ഒരാൾ. അറിവുകൾക്കായുള്ള അലച്ചിലിൽ അവനവനോടു തന്നെ സദാ കലഹിച്ചു കൊണ്ടിരിക്കുന്ന ഒരാർട്ടിസ്റ്റിന് അതൃപ്തിയുടെ അസ്വസ്സ്ഥാവസ്ഥകൾ അനുവദനീയമത്രെ! അതിലും ആനന്ദം കണ്ടെത്തുക.

ഒന്നിലും ഒതുങ്ങി നിൽക്കാതിരിക്കുക. സൗമ്യസൗഹൃദങ്ങളുടെ സാന്ത്വനസന്തോഷങ്ങളിൽ മുഴുകുക, സാന്ദ്രസംഗീതത്തിന്റെ സാഗരസാധ്യതകൾ തേടി ഒഴുകുക. സ്വയം ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്തു കൊണ്ടേയിരിക്കുക. പരസ്പരം പകുത്തുനൽകാൻ ഇഷ്ടം പോലെ ഇടമുണ്ടാകട്ടെ, ഇടയുണ്ടാവട്ടെ. ജീവിതപ്പാതയില്‍ ഈയുള്ളവനുണ്ടാവും പതിവായി, പതിയായി, പാതിയായി ജീവനുള്ളിടത്തോളം. ജീവന്റെ ജീവന് ജന്മദിനാശംസകൾ എന്നായിരുന്നു സജീഷ് കുറിച്ചത്.

More in Movies

Trending

Recent

To Top