Connect with us

ആല്‍ബത്തില്‍ അഭിനയിച്ച് രേണു; ആശംസകള്‍ക്കൊപ്പം വിമര്‍ശനവും!

Malayalam

ആല്‍ബത്തില്‍ അഭിനയിച്ച് രേണു; ആശംസകള്‍ക്കൊപ്പം വിമര്‍ശനവും!

ആല്‍ബത്തില്‍ അഭിനയിച്ച് രേണു; ആശംസകള്‍ക്കൊപ്പം വിമര്‍ശനവും!

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രേണു. പുതിയൊരു ജീവിതത്തിലേയ്ക്ക്, പുതിയൊരു പാതയിലേയ്ക്ക് കടന്നിരിക്കുകയാണ് രേണു. കുഞ്ഞിപ്പൂവ് എന്ന ടീമിനൊപ്പം ചെറിയൊരു ആല്‍ബം ചെയ്തിരിക്കുകയാണ് രേണു. സുധിയുടെ വഴിയേ തന്നെ, സുധിയുടെ സഹായത്തോടെ തന്നെ ഒരു ജീവിത പാതയിലേയ്ക്ക് കയറിയിരിക്കുകയാണ് രേണു. ഇതിലൊരു ചെറിയ കഥാപാത്രമായാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണമെന്നും പറഞ്ഞഅ ചെറിയൊരു വീഡിയോയും രേണു പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ രേണു നന്നായി അഭിനയിക്കുമെന്നും ഇനിയും ഇതിലും വലിയ നല്ല അവസരങ്ങള്‍ ഇനിയും ഉണ്ടാവട്ടെയെന്നുമാണ് പലരും താരത്തെ ആശംസിച്ചിരിക്കുന്നത്. സുധിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടായിരിക്കും, സുധി ഒപ്പമുള്ളതിന്റെ അനുഗ്രഹമാണ് ഇതെല്ലാം എന്നും കമന്റുകള്‍ വരുന്നുണ്ട്.

എന്നാല്‍ പതിവ് പോലെ തന്നെ വിമര്‍ശനങ്ങളുമായും ഒരു കൂട്ടര്‍ എത്തുന്നുണ്ട്. ഭര്‍ത്താവ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല, എങ്ങനെ സാധിക്കുന്നു ഇതൊക്കെ, എത്ര ഹാപ്പിയായിട്ടാണ് നടക്കുന്നത്. ജീവിനു തുല്യം സ്‌നേഹിച്ചൊരാള്‍ പോയി കഴിഞ്ഞാല്‍ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമോ എന്നെല്ലാമാണ് ചിലര്‍ ചോദിക്കുന്നത്. ഇവര്‍ക്കുള്ള മറുപടിയും ചിലര്‍ നല്‍കുന്നുണ്ട്.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഫ്‌ലവേഴ്‌സിലെ ടമാര്‍ പടാര്‍ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം.

കുറേ നാള്‍ ചോദിച്ചപ്പോള്‍ തന്നു. പരിചയപ്പെട്ടു, വാട്‌സ് ആപില്‍ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്. ഫാനാണെന്നൊക്കെ ഞാന്‍ പറഞ്ഞു സംസാരിച്ച് വെച്ചു. നല്ല സുഹൃത്തുക്കളായി, അപ്പോഴാണ് ആള്‍ക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്. ചേട്ടന്‍ ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്.

ഞാന്‍ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി. ആഗ്രഹിച്ചതിനേക്കാള്‍ സ്‌നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വര്‍ഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വര്‍ഷത്തെ സ്‌നേഹം എനിക്ക് തന്നുവെന്നുമാണ് രേണു പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top