Connect with us

അതില്‍ തളച്ചിടപ്പെട്ടേക്കുമെന്ന പേടിയാണ് നീണ്ട ഇടവേളയ്ക്ക് കാരണമായത് ; നീരജ മാധവ് പറയുന്നു

Movies

അതില്‍ തളച്ചിടപ്പെട്ടേക്കുമെന്ന പേടിയാണ് നീണ്ട ഇടവേളയ്ക്ക് കാരണമായത് ; നീരജ മാധവ് പറയുന്നു

അതില്‍ തളച്ചിടപ്പെട്ടേക്കുമെന്ന പേടിയാണ് നീണ്ട ഇടവേളയ്ക്ക് കാരണമായത് ; നീരജ മാധവ് പറയുന്നു

നടന്‍, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലകളിലായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് നീരജ മാധവ്. കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം വളരെ രസകരമായാണ് നീരജ് കൈകാര്യം ചെയ്തിട്ടുള്ളത്. എന്നിട്ടും താന്റെ പ്രകടനത്തില്‍ സ്വയം തൃപ്തനാകാന്‍ സാധിക്കുന്നില്ലെന്നാണ് നീരജ് പറയുന്നത്. സിനിമയില്‍ എപ്പോഴും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷേ അത് സാധ്യമാകാതെ വന്നു. അങ്ങനെ കാത്തിരിന്ന് കിട്ടിയ വേഷമാണ് ആര്‍ ഡി എക്‌സിലേത്. നീരജിന് ചെയ്യാന് പറ്റില്ല എന്ന് പലരും വിചാരിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണത്. അത്തരമൊരു കഥാപാത്രം ചെയ്ത് എനിക്ക് പ്രൂവ് ചെയ്യണമെന്നുണ്ടായിരുന്നു. ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രമാണ് ഒരു സമയത്ത് മലയാളത്തില്‍ നിന്ന് എനിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇത് ഒരുപാട് മടുത്തു. അങ്ങനെയാണ് പല സിനിമകളും വേണ്ടെന്നുവെച്ചത്. ഇപ്പോള്‍ തിരിച്ചുവന്നതും വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തിന് വേണ്ടിയാണെന്നും ധന്യ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.

സീസരിയസായ കഥാപാത്രങ്ങളൊക്കെ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ എനിക്ക് പറ്റുമോ എന്ന തോന്നലായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. ആര്‍ഡിഎക്‌സുമായി ബന്ധപ്പെട്ടും ആളുകള്‍ ‘നീരജ് എന്താണ് ചെയ്യാന്‍ പോകുന്നത്, വല്ല കോമഡിയുമാണോ’ എന്ന് ചോദിച്ച പലകമന്റുകളുമുണ്ട്. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ സിനിമ. കോമഡി ചെയ്ത് തുടങ്ങുന്ന ഘട്ടത്തിലൊക്കെ അതില്‍ തന്നെ തളച്ചിടപ്പെട്ടേക്കുമെന്ന പേടിയാണ് നീണ്ട ഇടവേളയ്ക്ക് കാരണമായത്. അവിടേയും പലരും ഇത് മണ്ടത്തരമാണെന്ന് പറഞ്ഞു. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കണമെന്നും മാറി നിന്നാല്‍ പട്ടിണിയാവും എന്നൊക്കെയാണ് ആളുകള്‍ക്ക് പറയാനുണ്ടായിരുന്നത്. പക്ഷേ അതൊന്നും കേള്‍ക്കാന്‍ അന്ന് സാധിച്ചില്ല.

എന്റെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആദ്യ സിനിമയില്‍ വെറും രണ്ട് സീനിലാണ് എന്റെ മുഖം കാണുന്നത്. അവസരങ്ങള്‍ കിട്ടണമെങ്കില്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ഓരോ പടിയായി ഉയര്‍ന്നുവരുമ്പോഴും കൂടുതല്‍ മികച്ചതാക്കണമെന്നേ തോന്നിയിട്ടുള്ളൂ. അത് കിട്ടാതെ വന്നപ്പോഴാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. ആ ഘട്ടത്തിലാണ് മുംബൈയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ഫാമിലി മാന്‍ എന്ന സീരീസിന് വേണ്ടിയാണ് അവര്‍ വിളിക്കുന്നത്. മനോജ് വാജ്‌പേയ്, രാജന്‍ ഡി കെ എന്നിവരോടൊപ്പമാണെന്നും അവര്‍ പറഞ്ഞു. മറ്റൊന്നും എനിക്ക് അറിയേണ്ടിയിരുന്നില്ല. ഞാന്‍ ഓക്കേ പറഞ്ഞു.

ഫാമിലി മാനുവേണ്ടി അവര്‍ക്ക് ഒരു ഓഡീഷന്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഹിന്ദിയില്‍ എത്രമാത്രം ഡയലോഗുകള്‍ കൃത്യമായി പറയാന്‍ സാധിക്കും എന്ന് മനസ്സിലാക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഓഡീഷന്‍. ഇത് പറയാന്‍ അവര്‍ വിളിക്കുന്നത് എന്റെ കല്യാണ തലേന്നാണ്. അന്നത്തെ ഫോട്ടോഗ്രാഫര്‍ ടീമാണ് എനിക്ക് ഓഡീഷന്‍ വീഡിയോ എടുത്തുതന്നത്. ആ തിരക്കിനിടയില്‍ നിന്ന് വീഡിയോ എടുത്ത് അയച്ചുകൊടുത്തെങ്കിലും കൂടുതലൊന്നും അതേക്കുറിച്ച് ആലോചിച്ചിരുന്നില്ല. പക്ഷേ, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വിളിച്ച് ഓക്കേ പറഞ്ഞു. അവിടെ പേകുന്നതും അഭിനയിക്കുന്നതുമെല്ലാം വളരെ പുതിയ എക്‌സ്പീരിയന്‍സായിരുന്നു.

മലയാളത്തില്‍ നിന്ന് ഫാമിലി മാന്‍പോലെയൊരു സീരീസിന്റെ ഭാഗമായി എത്തുമ്പോള്‍ ഒരുപാട് വ്യത്യാസങ്ങളാണ് തോന്നിയത്. രണ്ട് ഇന്‍ഡസ്ട്രിയും താരങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി വ്യത്യസ്തമാണെന്ന് തോന്നിയിട്ടുണ്ട്. മനോജ് വാജ്‌പെയ് സെറ്റില്‍ എത്തുന്നതും നമ്മളോട് സംസാരിക്കുന്നതുമെല്ലാം ഒരു സ്റ്റാര്‍ എന്ന നിലയില്‍ നിന്നുകൊണ്ടല്ല. മറിച്ച് ഒപ്പം അഭിനയിക്കുന്ന ഒരു നടന്‍ എന്ന നിലയിലാണ്. താന്‍ മാത്രമല്ല, ഒപ്പമുള്ളവരും നന്നായി പെര്‍ഫോം ചെയ്താലേ ആ സീന്‍ വര്‍ക്കൗട്ടാകൂ എന്നൊരു ചിന്ത അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരേയും ഒരുപാട് സഹായിക്കും. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും. ഒരുപാട് സ്ഥലത്ത് അദ്ദേഹം എന്നെ സഹിയിച്ചിട്ടുണ്ട്. തന്റെ ഭാഗം അഭിനയിച്ച് പോയിരിക്കുന്ന ഒരാളല്ല മനോജ് സര്‍.

അഭിനയിച്ചിട്ടുള്ള പല സിനിമകളിലും സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ ആളുകള്‍ കളിയാക്കുമായിരുന്നു. ‘നീ സ്‌ക്രിപ്‌റ്റൊക്കെ ചോദിക്കാറായോ’ എന്നൊക്കെയാണ് ചോദിക്കുന്നത്. നമ്മുടെ ഭാഗത്തുപോലും സീനില്‍ ഒരു അഭിപ്രായം പറയാന്‍ ആളുകള്‍ സമ്മതിക്കില്ല. പക്ഷേ ഫാമിലി മാനിലെ അനുഭവം മറ്റൊന്നായിരുന്നു. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാം, നമുക്ക് വ്യക്തമാകാത്തവ അത് ലഭിക്കുന്നതുവരെ ചോദിക്കാം. ചിലപ്പോള്‍ നമ്മള്‍ പറയുന്ന വളരെ ചെറിയ കാര്യങ്ങള്‍ പോലും അവര്‍ വളരെ ഗൗരവത്തോടെയാണ് കേള്‍ക്കുന്നത്. അതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുമായിരുന്നു. ഫാമിലി മാന്‍ സെറ്റില്‍ നിന്നുള്ള അനുഭവത്തെ മുന്‍നിര്‍ത്തി ബോളീവുഡ് മുഴുവന്‍ മികച്ചതാണെന്നോ മലയാളം അത്ര പോരെന്നോ ഒരിയ്ക്കലും പറയാനും സാധിക്കില്ല.

More in Movies

Trending

Recent

To Top