Connect with us

മൂന്ന് വര്‍ഷമായി റിസള്‍ട്ട് തരുന്ന എണ്ണയാണ് ….‘അമ്മ ഉണ്ടാക്കിയ എണ്ണ ഉപേക്ഷിച്ച് ഞാന്‍ ധാത്രി ഉപയോഗിച്ചു! വിവാദ പരസ്യത്തിന് പിന്നാലെ വിശദീകരണവുമായി അനൂപ് മേനോൻ

News

മൂന്ന് വര്‍ഷമായി റിസള്‍ട്ട് തരുന്ന എണ്ണയാണ് ….‘അമ്മ ഉണ്ടാക്കിയ എണ്ണ ഉപേക്ഷിച്ച് ഞാന്‍ ധാത്രി ഉപയോഗിച്ചു! വിവാദ പരസ്യത്തിന് പിന്നാലെ വിശദീകരണവുമായി അനൂപ് മേനോൻ

മൂന്ന് വര്‍ഷമായി റിസള്‍ട്ട് തരുന്ന എണ്ണയാണ് ….‘അമ്മ ഉണ്ടാക്കിയ എണ്ണ ഉപേക്ഷിച്ച് ഞാന്‍ ധാത്രി ഉപയോഗിച്ചു! വിവാദ പരസ്യത്തിന് പിന്നാലെ വിശദീകരണവുമായി അനൂപ് മേനോൻ

ധാത്രിയുടെ ഹെര്‍ബൽ ക്രീം പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി നടൻ അനൂപ് മേനോൻ രംഗത്ത്. ധാത്രി കമ്പനിയുടെ പിആര്‍ റിലീസില്‍ ധാത്രിയെ പ്രശംസിച്ചിരിക്കുകയാണ് താരം . അമ്മ ഉണ്ടാക്കിത്തന്ന എണ്ണയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ധാത്രിയുടെ കമ്പനിയില്‍ പോയി ഗുണനിലവാരം മനസിലാക്കിയശേഷം ധാത്രി ഉപയോഗിച്ച് തുടങ്ങിയെന്നും അനൂപ് മേനോന്‍ കമ്പനിയുടെ പിആര്‍ കുറിപ്പില്‍ പറയുന്നു.

അനൂപ് മേനോന്റെ പിആര്‍ കുറിപ്പിന്റെ പൂര്‍ണ രൂപം:

നമസ്‌ക്കാരം. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. അതൊരു ഹെയര്‍ പ്രൊട്ടക്റ്റര്‍ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മള്‍ അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല. അതിനുശേഷം 2018ല്‍, 18ലാണ് ഞാന്‍ ധാത്രിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുന്നത്. അന്ന് ഞാന്‍ അവരുടെ ഫാക്ടറിയില്‍ പോവുകയും ഈ എണ്ണ, ഹെര്‍ബല്‍ ഓയില്‍ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്.

21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്. അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാന്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്സിന് ഒക്കെ ഞാന്‍ റെക്കമെന്റ് ചെയ്യാറുണ്ട്. അങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ.

പക്ഷെ ഇപ്പൊള്‍ വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവെച്ചാല്‍. ഞാന്‍ ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നത്. പലര്‍ക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയര്‍ ക്രീമാണ് ഇത് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്. അപ്പൊ, അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വര്‍ഷങ്ങള്‍ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു. വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത് ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജര്‍ മീഡിയാസ് എല്ലാം, അവര്‍ക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെര്‍ബല്‍ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്സുമായിട്ട് ബന്ധമില്ല എന്ന് അവര്‍ക്ക് അറിയാം. അപ്പൊ ആ സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വളരെയധികം വേദനയുണ്ട്. അവര്‍ അതില്‍ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കള്‍ക്കും ബാക്കിയെല്ലാവര്‍ക്കും നല്ലൊരു വര്‍ഷവും ഞാന്‍ ആശംസിക്കുന്നുവെന്നാണ് അനൂപ് കുറിച്ചത്

തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്‍ എന്നയാളാണ് ധാത്രി ഹെയര്‍ ഓയിലിന്റെ തെറ്റായ പരസ്യത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചത്. പരസ്യത്തില്‍ പറയുന്നതു പോലെ ഉപയോഗിച്ചിട്ടും തന്റെ മുടി വളര്‍ന്നില്ലെന്ന പരാതിയില്‍ അനൂപ് മേനോന് പിഴയീടാക്കുകയായിരുന്നു ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷന്‍. . ഹെയര്‍ ഓയില്‍ വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം.പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

More in News

Trending

Recent

To Top