Connect with us

മാഷുമാർ ആരെങ്കിലും, പരിപ്പുവട കഴിക്കാൻ ഗതിയില്ലാത്തവർ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരൻ ആകില്ലായിരുന്നു ; ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ വൈറൽ!

Movies

മാഷുമാർ ആരെങ്കിലും, പരിപ്പുവട കഴിക്കാൻ ഗതിയില്ലാത്തവർ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരൻ ആകില്ലായിരുന്നു ; ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ വൈറൽ!

മാഷുമാർ ആരെങ്കിലും, പരിപ്പുവട കഴിക്കാൻ ഗതിയില്ലാത്തവർ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരൻ ആകില്ലായിരുന്നു ; ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ വൈറൽ!

മലയാളികൾ എക്കാലവും ഹൃദയത്തില്‍ ചേർത്തുവെക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ ‘കൈക്കുടന്ന’ നിറയെ പകർന്നുനൽകിയ പ്രിയ പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി.. പുത്തഞ്ചേരിയുടെ പാട്ടുകളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് ആരും ഒരുവട്ടം ആലോചിക്കും. ഹരിമുരളീരവം, സൂര്യകിരീടം വീണുടഞ്ഞു, അമ്മമഴക്കാറിന് കൺനിറഞ്ഞു, മറന്നിട്ടുമെന്തിനോ, എത്രയോ ജന്മമായ്, ഒരു രാത്രി കൂടി വിടവാങ്ങവേ, ഇന്നലെ എന്‍റെ നെഞ്ചിലെ… അങ്ങനെ നീളുന്നു പ്രിയ ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുമ്പോഴും മലയാളി ഓർത്തു പാടുകയാണ് അദ്ദേഹത്തിന്‍റെ മധുര സംഗീതം.

. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം 2010 ഫെബ്രുവരിയിൽ മസ്തിഷ്കരക്തസ്രാവത്തെ തുടർന്ന് അന്തരിച്ചു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിലേക്ക് എത്തിയതിനേക്കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

പരിപ്പുവട ചിലർക്ക് ഗ്യാസ് ഉണ്ടാക്കും, വായു സ്തംഭനം വായുക്ഷോഭം, വയറുവേദന അങ്ങനെയൊക്കെ. പക്ഷേ എനിക്ക് പരിപ്പുവട എന്റെ ജീവിതത്തിന്റെ ഒരു വസന്തകാലത്തിലേക്ക് തുറക്കുന്ന ജാലകം ആയിരുന്നു. ഒരു പരിപ്പുവടയിൽ നിന്നാണ് ഞാൻ മലയാള സിനിമയിലെ പാട്ടെഴുത്തുകാരൻ ആയത്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു ദിവസം പ്യൂൺ അപ്പുക്കുട്ടൻ നായർ ക്ലാസിലേക്ക് ഒരു മെമ്മോ ആയിട്ട് വന്നു.

ബുധനാഴ്ച ഒരു ബെനിഫിറ്റ് ഷോ കാണിക്കാൻ കൊണ്ടുപോകുന്നു, നാട്ടിലെ തീയേറ്ററിൽ. 40 പൈസ കൊടുക്കുന്നവർക്ക് ഷോയ്ക്ക് പോകാം- ഇതായിരുന്നു മെമ്മോയിൽ ഉണ്ടായിരുന്നത്. അന്നത്തെ കാലത്ത് 40 പൈസ കൈയ്യിൽ ഉണ്ടെങ്കിൽ ഒരു നേരം വീട് പുലരും. എനിക്ക് 40 പൈസ എന്ന് പറയുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. 25 പൈസ ടിക്കറ്റിനും 15 പൈസ ചായക്കുമാണ്. പിറ്റേന്ന് എല്ലാവരും പൈസ കൊടുത്തു. അന്നത്തെ കാലത്ത് ഒരു സിനിമ കാണുക എന്ന് പറയുന്നത് ഇന്നത്തെ പോലെയല്ല.

ഒന്ന് കുട്ടികൾ സിനിമ കാണുന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ്. സിനിമ കാണുന്നത് എന്തോ ഒരു മഹാപാതകമാണ് എന്നൊക്കെയുള്ള ധാരണയാണ് ആളുകൾക്ക്. എന്റെ വീട്ടിൽ അങ്ങനെ ഇല്ലാത്തതുകൊണ്ട് സംഗീതത്തെയും സിനിമയേയും കലയേയും സ്നേഹിക്കുന്ന പശ്ചാത്തലം ഉള്ളതുകൊണ്ടും ഞാൻ അമ്മയോട് ചോദിച്ചു അമ്മേ ഞാൻ സിനിമയ്ക്ക് പോയിക്കോട്ടെ.. 40 പൈസ തരുമോ എന്ന്.- ഗിരീഷ് പുത്തഞ്ചേരി പറയുന്നു.

ആ സമയത്ത് അച്ഛൻ വീട്ടിൽ തളർന്നു കിടക്കുകയാണ് അതുകൊണ്ട് അച്ഛനോട് ചോദിക്കാൻ പറ്റില്ല. അമ്മ പറഞ്ഞു നീ പോകണ്ട സിനിമയ്ക്ക്. എനിക്ക് ശാഠ്യമില്ല വാശിയില്ല കാരണം എനിക്കറിയാം അമ്മ സങ്കടപ്പെട്ടിട്ടുണ്ടെന്ന്. ഞാൻ ആ സിനിമ അങ്ങോട്ട് മനസിൽ നിന്ന് ഉപേക്ഷിച്ചു കളഞ്ഞു. അയൽപക്കത്തെ കുട്ടികളൊക്കെ സിനിമ കാണാൻ വേണ്ടിയിട്ട് ഒരുങ്ങുകയായിരുന്നു. ഞാനിത് എനിക്ക് വിധിച്ചിട്ടില്ല എന്ന് വിചാരിച്ച് എന്റെ വേവലാതികളിലേക്കും മറ്റ് തിരക്കുകളിലേക്കും ഒക്കെ പോയി. പക്ഷേ സിനിമ കാണാൻ പോകുന്ന ദിവസം അമ്മ എനിക്ക് 25 നയാ പൈസ തന്നു.

ടിക്കറ്റിന്റെ പണം. ഏതോ അയൽവക്കത്തെ വീട്ടിൽ നിന്ന് കടം വാങ്ങിക്കൊണ്ടു വന്നതാണ്. സിനിമ കണ്ടോളൂ കാപ്പി കുടിക്കേണ്ട. എനിക്ക് പെട്ടെന്ന് പ്രധാനമന്ത്രി പദം കിട്ടിയ പോലെയായി. പിറ്റേദിവസം രാവിലെ ആകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. അങ്ങനെ പിറ്റേന്ന് സ്കൂളിലെത്തി ടീച്ചറുടെ കൈയിൽ ആദ്യം കൊണ്ടുപോയി 25 പൈസ കൊടുത്തു.അപ്പോൾ ടീച്ചർ പറഞ്ഞു 25 പൈസയുള്ളവരെ സിനിമയ്ക്ക് കൊണ്ടുപോകാൻ പറ്റില്ല, 40 പൈസ ഉണ്ടെങ്കിൽ മാത്രേ കൊണ്ടുപോകാൻ പറ്റൂ. ഞാൻ പറഞ്ഞു കാപ്പി കുടിക്കേണ്ടെന്ന് അമ്മ പറഞ്ഞു. ടീച്ചർ ഉടനെ ഹെഡ്മാസ്റ്ററോട് വിളിച്ചു ചോദിച്ചു, അദ്ദേഹം പറഞ്ഞു അവനും കൂടെ പോന്നോട്ടെ.

അങ്ങനെ കുട്ടികളെല്ലാവരും കൂടി ഞങ്ങൾ സിനിമയ്ക്ക് പോകുന്നു. ഇന്നത്തെപ്പോലത്തെ സിനിമ തിയേറ്റർ ഒന്നുമല്ല അന്ന്. ഓലമേഞ്ഞ തേക്കിൻ തൂണുകൾ കൊണ്ട് ഒക്കെ ഉണ്ടാക്കിയിരിക്കുന്ന തിയേറ്ററായിരുന്നു. ഞാൻ ആദ്യം മുമ്പിൽ തന്നെ കയറിയിരുന്നു. കാരണം എനിക്ക് വേഗം സിനിമ കാണണമായിരുന്നു. ഇന്നും സത്യം പറഞ്ഞാൽ എനിക്ക് സിനിമ കാണണമെങ്കിൽ മുൻപിൽ ഇരിക്കണം എങ്കിലേ എനിക്ക് സിനിമ ആസ്വദിച്ചു എന്ന ബോധ്യം ഉണ്ടാവുകയുള്ളൂ.

സിനിമ ആസ്വദിച്ചിരിക്കവേ ഇടവേള എന്ന് എഴുതി കാണിച്ചു. ആ സമയത്ത് ടീച്ചർ വിളിച്ചു പറഞ്ഞു, വടയ്ക്കും കാപ്പിക്കും പൈസ കൊടുത്തവർ എഴുന്നേറ്റു വരാൻ. ഞങ്ങൾ ഒരു മൂന്നാലഞ്ച് കുട്ടികൾ തിയേറ്ററിനകത്തു തന്നെ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഈ പരിപ്പിന്റെയും പച്ചമുളകിന്റെയും ഇഞ്ചിയുടെയും കറിവേപ്പിലയുടെയും ഒക്കെ ഒരു മണം തീയേറ്ററിനകത്തേക്ക് വന്നു. അന്ന് മോഹിച്ചു ഞാൻ ഒരു കഷണം പരിപ്പുവട കിട്ടിയിരുന്നെങ്കിൽ എന്ന്. എന്നാൽ മാഷുമാർ ആരെങ്കിലും, കുട്ടികളെ പരിപ്പുവട കഴിക്കാൻ ഗതിയില്ലാത്തവർ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരൻ ആകില്ലായിരുന്നു. അങ്ങനെ സിനിമയുടെ സെക്കൻഡ് ഹാഫ് തുടങ്ങുന്നു.

എന്നാൽ ഞാൻ മാത്രം ഒരു സൂത്രപ്പണി ചെയ്തിരുന്നു. ആ സിനിമയിലെ അഞ്ചു പാട്ടുകളും ഞാൻ കാണാപ്പാഠം പഠിച്ചിരുന്നു. എനിക്കപ്പോൾ തോന്നുകയാണ് ഒരു പരിപ്പുവട തിന്നാൻ നിവർത്തിയില്ലാത്ത എനിക്ക്, സിനിമയിലേക്ക് വരണമെന്ന്. നടൻ ഒന്നും ആകാനുള്ള യോഗ്യത എനിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നു. അതിന് ഒരുപാട് സൗന്ദര്യം വേണം അതുകൊണ്ടുതന്നെ സ്ക്രീനിനു പിന്നിലാക്കാം പരിപാടിയെന്ന് ഞാൻ തീരുമാനിച്ചു അപ്പോൾ ആരും കാണില്ലല്ലോ. അപ്പോൾ അഞ്ചു പാട്ടും പഠിച്ച എന്ന നിലയ്ക്ക് ഞാൻ സിനിമ പാട്ട് എഴുതാൻ തീരുമാനിച്ചു. പാട്ടെഴുത്തുകാരൻ ആകാൻ തീരുമാനിക്കുന്നത് അന്നാണ്- ഗിരീഷ് പുത്തഞ്ചേരി പറയുന്നു.

More in Movies

Trending

Recent

To Top