Connect with us

നായകൻ മരിച്ചു, ഇനിയെന്ത് സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയൊരു അഭിപ്രായമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത് ; മോഹൻലാൽ സിനിമയെ കുറിച്ച് സിബി മലയില്‍

Movies

നായകൻ മരിച്ചു, ഇനിയെന്ത് സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയൊരു അഭിപ്രായമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത് ; മോഹൻലാൽ സിനിമയെ കുറിച്ച് സിബി മലയില്‍

നായകൻ മരിച്ചു, ഇനിയെന്ത് സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം, ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയൊരു അഭിപ്രായമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത് ; മോഹൻലാൽ സിനിമയെ കുറിച്ച് സിബി മലയില്‍

ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണംതന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള സിബി മലയിലിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൗമുദി മൂവീസ് അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്. മായാമയൂരമെന്ന ചിത്രത്തെക്കുറിച്ച് വാചാലനായും അദ്ദേഹം എത്തിയിരുന്നു.

ആകാശദൂത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രഞ്ജിത്ത് മായാമയൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ഇരട്ട സഹോദരങ്ങളുടെ കഥയിലെ വൈരുദ്ധ്യം എന്നെ ആകര്‍ഷിച്ചിരുന്നു. തികച്ചും വ്യത്യസ്തരായി ജീവിക്കുന്ന ഇരട്ട സഹോദരങ്ങളാണല്ലോ ചിത്രത്തിലേത്. ഒരാള്‍ നഗരത്തില്‍ പരിഷ്‌ക്കാരിയായി ജീവിക്കുന്നു, മറ്റെയാള്‍ ഗ്രാമത്തില്‍ തനിനാടനായും ജീവിക്കുന്നു. ആദ്യപകുതിയില്‍ ഒരാള്‍ വരികയും രണ്ടാമത്തെ പകുതിയില്‍ മാത്രം രണ്ടാമത്തെയാള്‍ വരികയും ചെയ്യുന്നു. അങ്ങനെ താല്‍പര്യമുള്ളൊരു കഥയാണ്. കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ആകാശദൂത് വലിയ ഹിറ്റായി മാറുകയായിരുന്നു. എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി മാറുകയായിരുന്നു അത്.

നഗരത്തിലും ഗ്രാമത്തിലുമായി ചിത്രീകരിക്കേണ്ട സിനിമയായിരുന്നു. ആദ്യഘട്ട ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടത്താമെന്നായിരുന്നു കരുതിയത്. ആ സമയത്താണ് ശോഭനയടെ ഡേറ്റിനായി ചോദിച്ചത്. ബാംഗ്ലൂര്‍ ഷെഡ്യൂളിന് ശേഷം മാത്രം ശോഭന മതിയായിരുന്നു. പക്ഷേ, ഞങ്ങള്‍ ചോദിച്ച ഡേറ്റില്‍ അവര്‍ ഫ്രീയല്ലായിരുന്നു. ഫ്രീയായിട്ടുള്ള ഡേറ്റ് പറഞ്ഞിരുന്നു. ആ സമയത്ത് രണ്ടാം പകുതി എഴുതിയിരുന്നില്ല. ശോഭനയുടെ ഡേറ്റ് കിട്ടിയതോടെ ബാംഗ്ലൂര്‍ മാറ്റി പാലക്കാടും പരിസരങ്ങളിലുമായി രണ്ടാം പകുതി ചിത്രീകരിക്കുകയായിരുന്നു.

വരിക്കാശ്ശേരി മനയില്‍ നിന്നും മാറ്റി ചിത്രീകരിക്കാമെന്നായിരുന്നു കരുതിയത്. അങ്ങനെയാണ് കൊല്ലങ്കോട് പാലസും ലൊക്കേഷനാക്കിയത്.
മോഹന്‍ലാലിന്റെ രൂപത്തിലും കുറേ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഡബിള്‍ റോള്‍ അദ്ദേഹം ഈസിയായി അവതരിപ്പിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഡബിള്‍ റോളിലാണെന്ന വിവരം റിലീസ് സമയത്ത് വരെ നമ്മള്‍ എവിടെയും പറഞ്ഞിരുന്നില്ല.

മോഡേണായുള്ള ലാലിന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍ കൊടുത്തത്. മോഹന്‍ലാല്‍ മരിക്കുന്ന സീനിലാണ് ഇന്റര്‍വെല്‍. അത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ മരിച്ചു, ഇനിയെന്ത് സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയൊരു അഭിപ്രായമായിരുന്നില്ല ചിത്രത്തിന് ലഭിച്ചതെന്നും സിബി മലയില്‍ പറയുന്നു.

More in Movies

Trending

Recent

To Top