Malayalam
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്ര നിഷേധിച്ചാലും, ഇത് ബീമാപ്പള്ളി വെടിവെയ്പ്പിന്റെ കഥയാണ്, 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്; കുറിപ്പ് വൈറൽ
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്ര നിഷേധിച്ചാലും, ഇത് ബീമാപ്പള്ളി വെടിവെയ്പ്പിന്റെ കഥയാണ്, 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്; കുറിപ്പ് വൈറൽ
ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലികിനെക്കുറിച്ച് ഹരിത സാവിത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സിനിമയിലെ പ്രധാന സംഭവമായ ബീമാപ്പള്ളി വെടിവയ്പ്പിനെകുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പല ചരിത്ര സത്യങ്ങളും സിനിമ തമസ്കരിക്കുന്നതായും ഇല്ലാത്ത പലതും കൂട്ടിച്ചേര്‍ക്കുന്നതായും കുറിപ്പ് ആരോപിക്കുന്നു.
2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്. ആറ്? മല്‍സ്യത്തൊഴിലാളികളെയാണ് അന്ന് പോലീസ് വെടിവെച്ചു കൊന്നത്. 27 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കൊടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രി. പേരും വിലാസവും മാറ്റിയാലും, കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം എന്നാദ്യം എഴുതിവച്ചാലും ഈ സംഭവമാണ് സിനിമ പറയുന്നതെന്ന്, ഏതു കൊച്ചുകുട്ടിക്കും ബോധ്യമാവും.
മാലിക് കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സിലുണര്‍ന്ന ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പോലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായി എന്ന് പരാമര്‍ശിച്ചിട്ടുണ്ടോ? ബീമാപ്പള്ളിക്കാര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. പക്ഷേ, സിനിമാക്കാര് അതു കേട്ടു. ഞാന്‍ അറിയുന്നത് അന്ന് നാട് ഭരിച്ചിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നാണ്. പക്ഷേ, സിനിമാക്കാര് അതു കേട്ടിട്ടേയില്ല. ഏതോ മുസ്ലിം പാര്‍ട്ടിയാണ് അവര്‍ക്ക് ഭരണകക്ഷി. പൊലീസിനെ പ്രതിയാക്കുമ്പോഴും ആരാണ് പൊലീസിന് ഇതിനെല്ലാം ലൈസന്‍സ് നല്‍കിയതെന്ന കാര്യം പറയാതെ, സിനിമ ഒതുക്കിപ്പിടിക്കുന്ന ചില കാര്യങ്ങള്‍ പ്രകടമാണ്’-കുറിപ്പില്‍ പറയുന്നു.
മാലിക് കണ്ടു. അഭിനേതാക്കളും ടെക്നീഷ്യന്മാരും തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് ഗംഭീരം. എങ്കിലും ആ സിനിമ മുന്നോട്ടുവെയ്ക്കുന്ന വീക്ഷണത്തോടുള്ള ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്ര നിഷേധിച്ചാലും, ഇത് ബീമാപ്പള്ളി വെടിവെയ്പ്പിന്റെ കഥയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്. ആറു മല്‍സ്യത്തൊഴിലാളികളെയാണ് അന്ന് പോലീസ് വെടിവെച്ചു കൊന്നത്. 27 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കൊടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രി. പേരും വിലാസവും മാറ്റിയാലും, കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം എന്നാദ്യം എഴുതിവച്ചാലും ഈ സംഭവമാണ് സിനിമ പറയുന്നതെന്ന്, ഏതു കൊച്ചുകുട്ടിക്കും ബോധ്യമാവും.
മാലിക് കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സിലുണര്‍ന്ന ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പോലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായി എന്ന് പരാമര്‍ശിച്ചിട്ടുണ്ടോ? ബീമാപ്പള്ളിക്കാര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടോ?
ഞാന്‍ കേട്ടിട്ടില്ല. പക്ഷേ, സിനിമാക്കാര് അതു കേട്ടു. ഞാന്‍ അറിയുന്നത് അന്ന് നാട് ഭരിച്ചിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നാണ്. പക്ഷേ, സിനിമാക്കാര് അതു കേട്ടിട്ടേയില്ല. ഏതോ മുസ്ലിം പാര്‍ട്ടിയാണ് അവര്‍ക്ക് ഭരണകക്ഷി. പൊലീസിനെ പ്രതിയാക്കുമ്പോഴും ആരാണ് പൊലീസിന് ഇതിനെല്ലാം ലൈസന്‍സ് നല്‍കിയതെന്ന കാര്യം പറയാതെ, സിനിമ ഒതുക്കിപ്പിടിക്കുന്ന ചില കാര്യങ്ങള്‍ പ്രകടമാണ്.
ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സ് ആയി ഉപയോഗിക്കപ്പെടാവുന്ന ഒരു സിനിമയാണിത്. സിനിമ അവസാനിപ്പിക്കുന്ന നേരത്ത് ഒരു വാചകത്തിലൂടെ ‘പോലീസുകാരായിരുന്നു ഈ വെടിവയ്പ്പിനുള്ള കാരണങ്ങള്‍ നിര്‍മ്മിച്ചത്’ എന്ന് പറഞ്ഞു വച്ചാല്‍ ചരിത്രത്തിന് മേല്‍ നിങ്ങള്‍ ഉണ്ടാക്കിയ ഡാമേജ് റദ്ദാവുകയില്ല.
കാഴ്ചക്കാരില്‍ അധോലോകത്തിന്റെ ആവേശം ജനിപ്പിക്കാനായിരുന്നുവെങ്കില്‍, സത്യം മറയ്ക്കാതെ, കഥയില്‍ വേണ്ടത്ര എരിവ് ചേര്‍ത്ത് അത് നിങ്ങള്‍ക്ക് ചെയ്യാമായിരുന്നില്ലേ? മരണമടഞ്ഞവര്‍, പരിക്കേറ്റവര്‍, നേരിട്ടും പരോക്ഷമായും നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവര്‍. വൈകാരിക നഷ്ടങ്ങള്‍ നേരിട്ടവര്‍ എന്നിവരോട് നിങ്ങള്‍ നീതി പുലര്‍ത്തിയില്ല. വെള്ള പൂശേണ്ടയിടത്ത് അത് ചെയ്തും ഇരകളുടെ മേല്‍ അനാവശ്യമായ സംശയത്തിന് അവസരം നല്‍കിയും ചരിത്രത്തെയും സത്യത്തെയും വളച്ചൊടിച്ച് ഇങ്ങനെ ഒരു സിനിമ ചെയ്തതിലൂടെ നിങ്ങള്‍ എന്ത് നേടി?
പോലീസും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സമുദായ ലഹള എന്ന് പേരിട്ടു അമര്‍ത്തിക്കളഞ്ഞ ഈ അനീതി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം നീതിബോധം മാലിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഒരു യഥാര്‍ത്ഥ സംഭവം കലാസൃഷ്ടിയാക്കി മാറ്റുമ്പോള്‍ സ്വഭാവികമായും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നതില്‍ സംശയമില്ല.
പക്ഷെ, ഇന്ത്യയുടെ ചരിത്രം ലജ്ജാകരമാം വിധം വളച്ചൊടിക്കപ്പെടുന്ന ഈ കാലത്ത് അതിലേക്ക് തന്റെ വക ഒരു മികച്ച സംഭാവന നല്‍കുകയായിരുന്നു മഹേഷ് നാരായണന്റെ ലക്ഷ്യമെങ്കില്‍ അത് നേടിയതിന് അദ്ദേഹത്തെ നമ്മള് അഭിനന്ദിച്ചേ മതിയാവൂ
എന്റെ വൃക്ക നൽകാം, മകളെ തിരിച്ചുകിട്ടിയാൽ മതി: ദുരിതക്കയത്തിൽ ‘സാറാസിലെ അമ്മായി’ …
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സാറാസ്’ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മുഖമാണ് സാറയുടെ കുശുമ്പത്തി അമ്മായിയുടേത്. എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചത്
ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായപ്രകടനവുമായെത്തുന്ന നാട്ടിൻപുറത്തുകാരി അമ്മായിമാരുടെ തനിപ്പകർപ്പായിരുന്നു സാറയുടെ അമ്മായി. ‘ആ ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗ് പുത്തൻ തലമുറയിലെ പെൺകുട്ടികളെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാൽ അമ്മായിയുടെ റോൾ ചെയ്ത വിമല നാരായണൻ ഇതുവരെ സാറാസ് കണ്ടില്ല. താൻ അഭിനയിച്ച സിനിമയുടെ വിജയം ആഘോഷിക്കാൻ കഴിയാത്തവണ്ണം സങ്കടക്കടലിലാണ് വിമല.
മകളുടെ ഗുരുതരമായ വൃക്ക രോഗം ചികിൽസിച്ചു ഭേദമാക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ നടി ഇപ്പോൾ. വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകൾക്കാണ് വൃക്കരോഗം ബാധിച്ചിരിക്കുന്നത്. മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താൻ സാധിക്കുന്നില്ല
ഇപ്പോൾ ഇതാ മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് വിമല.
സിനിമ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്, പലരും സിനിമ കണ്ട് വിളിക്കുന്നു. പക്ഷെ എനിയ്ക്ക് സന്തോഷിക്കാൻ സാധിക്കുന്നില്ല. മകൾ ക്രിട്ടിക്കൽ ആണ്. ആ സിനിമയിക്ക് കിട്ടിയ സന്തോഷം പോലും ഇപ്പോൾ ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്നില്ലെന്നാണ് വിമല പറയുന്നത്
6 വർഷമായി മകൾ ചിത്സയിലാണ്. ഇരുവൃക്കകളും തകാരാറിലായതിനാല്‍ ഡയലിസിസ് മാത്രമാണ് ആശ്രയം. ഒന്നര വർഷമായി ഡയലിസിസ് ചെയ്യുന്നു. ഇനി ചെയ്യാൻ സാധിക്കില്ല. ഇനി
കിഡിനി മാറ്റിവെക്കൽ മാത്രമാണ് ഏകപോംവഴി. കിഡ്നി വാങ്ങിക്കാനുള്ള നിവൃത്തി ഇല്ല. അത് കൊണ്ട് ഞാൻ തന്നെയാണ് കൊടുക്കുന്നത്. ടെസ്റ്റ് എല്ലാം ചെയ്തു. ഇതുവരെ കുഴപ്പം ഒന്നുമില്ല. ആ ഒരു ധൈര്യത്തിലാണ് നിൽക്കുന്നത്. ഫണ്ട് കൂടി ലഭിച്ചുകഴിഞ്ഞാൽ ഓപ്പറേഷൻ നടത്താം. എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. എന്റെ മോളുടെ ജീവൻ രക്ഷിക്കണമെന്നാണ് കരഞ്ഞ് കൊണ്ട് വിമല പറയുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ഈ അമ്മ. വിമലയ്ക്കും മകൾക്കുമായി വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷന് 15 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.
ബോഡി വീക്കാണ്. എത്രയും പെട്ടെന്ന് തന്നെ ഓപ്പറേഷൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്
ഒരു സമയത്ത് ആത്മഹത്യാ വരെ ചിന്തുപോയിട്ടുണ്ട്, എന്ത് ചെയ്യണമെന്ന് അറിയില്ല , മുന്നോട്ട് എങ്ങനെ പോകണമെന്ന് അറിയില്ല , എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നുവെന്നും വിമല പറയുകയാണ്
തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ നല്ലവരായ മലയാളികളുടെ കനിവ് തേടുകയാണ് വിമല.
പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ഉണ്ടായി അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. അച്ചാറുകള്‍, ഷാംപു എന്നിവ വീടുകളിൽ കൊണ്ടുപോയി വില്‍ക്കുക, തുണിത്തരങ്ങൾ വിൽക്കുക എന്നീ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. മക്കളെ വിവാഹം ചെയ്തു അയയ്ക്കുകയും ചെയ്തു.
ഇതിനിടെ സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമല ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങി. മഹേഷിന്റെ പ്രതികാരം, ഒന്നുരണ്ടു തമിഴ് സിനിമകൾ തുടങ്ങിയവ ചെയ്തിരുന്നു. ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. രണ്ടുമൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിമലയ്ക്ക് മതിയായ സിനിമാബന്ധങ്ങളില്ല. സിനിമാമേഖലയിലുള്ള ചിലരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചിരുന്നു. കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷമാണ് കുടുംബത്തെ ആകെ തകർത്തുകളഞ്ഞ മാരക രോഗം മകൾക്ക് ബാധിച്ചത്.
ചെറിയ ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്. കോവിഡ് കാലത്ത് വിമല ചെയ്ത ചിത്രമാണ് സാറാസ്.
.