Connect with us

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച ഞെട്ടിച്ചു, മൃതദേഹങ്ങളില്‍ നിന്നും സ്വര്‍ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു; വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ദേഷ്യം തോന്നി; തരുണിയുടെ പിതാവ് പറയുന്നു

News

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച ഞെട്ടിച്ചു, മൃതദേഹങ്ങളില്‍ നിന്നും സ്വര്‍ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു; വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ദേഷ്യം തോന്നി; തരുണിയുടെ പിതാവ് പറയുന്നു

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച ഞെട്ടിച്ചു, മൃതദേഹങ്ങളില്‍ നിന്നും സ്വര്‍ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു; വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ദേഷ്യം തോന്നി; തരുണിയുടെ പിതാവ് പറയുന്നു

പൃഥ്വിരാജ് നായകനായി എത്തിയ വെള്ളി നക്ഷത്രം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ കൊച്ചു സുന്ദരി ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകര്‍ക്ക് തരുണി സച്ച്‌ദേവ് എന്ന കുട്ടികുറുമ്പിയെ ഏറെ ഇഷ്ടമാണ്. തന്റെ പതിന്നാലാം വയസിലാണ് തരുണി ഈ ലോകത്ത് നിന്നും വിട പറഞ്ഞ് പോയത്.

നിരവധി പരസ്യ ചിത്രങ്ങളില്‍ ഭാഗമായിരുന്ന തരുണി വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമകളില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ച തരുണി അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു.

ഏറ്റവും ഒടുവില്‍ അഭിനയിച്ച വെട്രി സെല്‍വന്‍ എന്ന ചിത്രം കണ്ട പ്രേക്ഷകരുടെ കണ്ണുകള്‍ നിറയാതിരിക്കില്ല. ഒരുപാട് കാര്യങ്ങള്‍ ബാക്കിയാക്കി അവള്‍ മറഞ്ഞപ്പോള്‍ ഈ ചിത്രത്തിലെ പ്രകടനം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഒരു പക്ഷെ തരുണി ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ 25 വയസ്സായിരുന്നു തരുണിയുടെ പ്രായം.

2012 മേയ് 14ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു.

14 വയസ് മാത്രമായിരുന്നു അന്ന് തരുണിക്ക് പ്രായം , തരുണിക്കൊപ്പം അമ്മ ഗീത സചിദേവും മരണപ്പെട്ടിരുന്നു . എന്നാല്‍ യാത്രകള്‍ പോവാറുള്ള തരുണി കൂട്ടുകാരികളെ കണ്ട് യാത്ര പറയുന്ന ചടങ് ഒന്നും പതിവില്ലായിരുന്നു . എന്നാല്‍ അപകടം നടന്ന യാത്രക്ക് മുന്‍പ് കൂട്ടുകാരികളെ തരുണി കാണുകയും ബൈ പറയുകയും നിങ്ങളെ ഇനി കാണാന്‍ സാധിച്ചില്ലങ്കിലോ എന്ന് പറഞ്ഞ ശേഷമാണു തരുണി യാത്രക്ക് പോയത്.

കഴിഞ്ഞ ദിവസം വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള് തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് തരുണിയുടെ പിതാവായ ഹരീഷ് സച്ച്‌ദേവ് പറയുന്നു. വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാന് ദൈവം അവര്ക്ക് ശക്തി നല്കട്ടെ.

ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്‌ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവര്‌ക്കൊപ്പം ചേരുകയായിരുന്നു.

ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു. ആ അപകടത്തിന് ശേഷം ഭക്തിമാര്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്. വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ ചെയ്യുന്നുണ്ട്. ആത്മീയതിലൂടെയാണ് ഞാന് ആ അപകടത്തെ ജീവിച്ചത്. ഇനി ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

More in News

Trending

Recent

To Top