Connect with us

മോഹൻലാലിൻറെ കല്യാണത്തിനിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു..കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് ഞാൻ കൊടുത്തു; പിന്നീട് സംഭവിച്ചത്; ശാന്തിവിള ദിനേശ് പറയുന്നു

Actor

മോഹൻലാലിൻറെ കല്യാണത്തിനിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു..കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് ഞാൻ കൊടുത്തു; പിന്നീട് സംഭവിച്ചത്; ശാന്തിവിള ദിനേശ് പറയുന്നു

മോഹൻലാലിൻറെ കല്യാണത്തിനിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു..കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് ഞാൻ കൊടുത്തു; പിന്നീട് സംഭവിച്ചത്; ശാന്തിവിള ദിനേശ് പറയുന്നു

വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും ശാന്തിവിള തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് ശാന്തിവിള ദിനേശ്. മോഹന്‍ലാലിന്റെ വിവാഹത്തിനിടെ ഒരു ആധാകനെ തല്ലിയ മമ്മൂട്ടിയെ കുറിച്ച് മാഗസിനില്‍ ലേഖനം എഴുതിയതോടെയാണ് സംഭവത്തിന്റെ തുടക്കം. താന്‍ ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഇത് കണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ടു എന്നാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമാ മാഗസിന്റെ ലേഖകന്‍ ആയിരിക്കെ മോഹന്‍ലാലിന്റെ കല്യാണം കവര്‍ ചെയ്യാന്‍ പോയി. ആ പരിപാടിക്കിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു. അത് ഭയങ്കര പ്രശ്നമായി. മോഹന്‍ലാലിന്റെ കല്യാണ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ അതില്‍ ഒരു കോളത്തില്‍ കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് കൊടുത്തു.

ഇത് കഴിഞ്ഞാണ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ താന്‍ സ്വര്‍ണ മെഡല്‍ വാങ്ങാന്‍ പോയത്. അന്ന് കേന്ദ്ര മന്ത്രി സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് മമ്മൂട്ടി കയറി വന്നത്. മുന്നില്‍ മമ്മൂട്ടിക്ക് പേര് എഴുതിയ കസേരയുണ്ട്. പുള്ളി അവിടെ ഇരിക്കാതെ കഷ്ടകാലത്തിന് തന്റെ അടുത്ത് വന്നിരുന്നു. അത് കഴിഞ്ഞ് സോവനീര്‍ പ്രകാശനം നടന്നു.

അത് ഇങ്ങനെ മറിച്ചു പോയപ്പോള്‍ സ്വര്‍ണ മെഡല്‍ ജേതാവ് എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഫോട്ടോ കണ്ടു. ‘എടോ തനിക്കാണോ സ്വര്‍ണ മെഡല്‍?’ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍, ‘ആ നിങ്ങള്‍ക്ക് ഒക്കെ മെഡല്‍ നമ്മുക്ക് സ്റ്റീല്‍ കുറ്റി, കോളടിച്ചല്ലോ’ എന്നും പറഞ്ഞ് പറഞ്ഞ് ഇരുന്നു.
പിന്നെ താന്‍ വെല്ല സിനിമ വാരികയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. മാഗസിന്റെ തിരുവനന്തപുരം ലേഖകന്‍ ആണെന്ന് പറഞ്ഞതിന് പുറകെ ചൂടായി. ‘ലാലിന്റെ കല്യാണത്തിന് ഞാന്‍ ആരെ തല്ലുന്നതാണ് താന്‍ കണ്ടത്’ എന്ന് ചോദിച്ചു. പുറകില്‍ ഭീമന്‍ രഘു ഉണ്ടായിരുന്നു. പുള്ളി എന്താണ് ഇക്ക എന്താണ് ഇക്ക എന്ന് ചോദിക്കാന്‍ തുടങ്ങി.

മമ്മൂട്ടി ഇയാള്‍ ഇങ്ങനെ എഴുതിയെന്ന് പറഞ്ഞു. ഇങ്ങനെ ഉള്ളവരെ കൈവെക്കുകയാണ് വേണ്ടതെന്ന് ഭീമന്‍ രഘു പറഞ്ഞു. തൊട്ടടുത്ത് ഇരിക്കുന്നത് ജെയിംസ് എന്ന് പറയുന്ന നടനാണ്. ജെയിംസ് ഇടയില്‍ വീണു. തന്റെ കണ്ണു നിറഞ്ഞു. താന്‍ എഡിറ്റര്‍ പ്രദീപ് മേനോനോട് കാര്യം പറഞ്ഞു. പിന്നീട് മമ്മൂട്ടിയെ വലിച്ചു കീറി എഴുതി എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

More in Actor

Trending

Recent

To Top