Connect with us

തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതാണ് തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല ; സംയുക്ത മേനോൻ

Movies

തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതാണ് തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല ; സംയുക്ത മേനോൻ

തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതാണ് തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല ; സംയുക്ത മേനോൻ

മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും, വെള്ളം, കടുവ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത സംയുക്ത തെലുങ്ക്, തമിഴ് സിനിമകളിലും പ്രശസ്തയായി മാറിക്കഴിഞ്ഞു.സംയുക്ത മേനോന്‍ എന്ന പേരില്‍ നിന്ന് സംയുക്തയിലേയ്ക്ക് എത്തിയത് മുതലാണ് താരം വീണ്ടും ശ്രദ്ധേയമായത്. കഴിഞ്ഞ ദിവസം സംയുക്ത കേന്ദ്രകഥാപാത്രമായെത്തുന്ന ബൂമറാങ്ങ് എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ താരം എത്താത്തതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംയുക്തയ്‌ക്കെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോയും നിര്‍മ്മാതാവും രംഗത്തുവന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളൊന്നും നടിയുടെ ഭാഗത്തു നിന്ന് പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംയുക്തയുടെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയിലാണ് സംയുക്തയുടെ പ്രതികരണം.

മലയാളത്തില്‍ നിന്നാണ് മറ്റ് ഭാഷകളിലേയ്ക്ക് പോകുന്നത്. എന്നാല്‍ തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്‌നേഹവും വളരെ വലുതാണ്. എന്തുകൊണ്ടാണ് അതങ്ങനെയെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല. പലപ്പോഴും ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ പോലും നമുക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് തോന്നും. ആദ്യമൊക്കെ ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്‌റൂ ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. ഇത് ശരിയല്ല എന്ന് പറയാന്‍തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു.

സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലെക്കോഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട ബേസിക്കായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്‌റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്‌പേസിലെ ബേസിക് കാര്യമാണ്. അത് പോലും തുടക്കത്തില്‍ കിട്ടിയിരുന്നില്ല. സിനിമയില്‍ ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാം. എല്ലാവര്‍ക്കും അങ്ങനെയാണെന്നും ഞാന്‍ കരുതുന്നില്ല.

ആദ്യ സിനിമയ്ക്ക് എനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല. അവര്‍ അതിനെക്കുറിച്ച് എന്നോട് ചോദിച്ചതുപോലുമില്ല, തുടക്കക്കാരോട് അങ്ങനെയാണ്. അവര്‍ക്ക് പലപ്പോഴും അവസരം കൊടുക്കല്‍ മാത്രമായാണ് എല്ലാവരും കാണുന്നത്. ലില്ലി എന്ന ചിത്രത്തെക്കുറിച്ചല്ല താനിത് പറയുന്നതെന്നും സംയുക്ത വ്യക്തമാക്കി. മലയാളത്തില്‍ ഇങ്ങനെ ലഭിക്കുമ്പോള്‍ തെലുങ്കും തമിഴും അങ്ങനെയല്ല എന്നുള്ളതാണ് സത്യം. ഞാന്‍ അവിലേയ്ക്ക് എത്തുന്നത് വലിയൊരു താരം എന്ന നിലയ്ക്കായിരുന്നില്ല. പകരം ഒരു തുടക്കക്കാരിയായി തന്നെയാണ്. പക്ഷേ അവിടെയുള്ളവര്‍ നമ്മളെ അംഗീകരിക്കാനും ആവശ്യമായ സഹായം ചെയ്യാനും തയ്യാറാണ്.

ഡയറ്റ് എന്താണ് വര്‍ക്കൗട്ട് ഏതാണ് എന്നൊക്കെ ചോദിച്ച് പലപ്പോഴും മെസേജുകള്‍ വരാറുണ്ട്. പക്ഷേ ആളുകള്‍ പുറമെ കാണുന്ന മാറ്റത്തേക്കാള്‍ എനിക്ക് സംഭവിച്ചിരിക്കുന്നത് എന്റെ ഉള്ളില്‍തന്നെയാണ്. എന്റെ ചിന്തകളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്ന് തുടങ്ങി. ഞാന്‍ എന്നെത്തന്നെ കൂടുതല്‍ സ്‌നേഹിക്കാനും ബഹുമാനിക്കാനും ഒക്കെത്തുടങ്ങി. ഇതിന്റെയൊക്കെ പ്രതിഫലനം മാത്രമാണ് എല്ലാവരും പുറമെ കാണുന്നത്. ആളുകള്‍ എപ്പോഴും ഇവിടെ വരെ എത്താനുള്ള നമ്മുടെ പരിശ്രമങ്ങള്‍ കാണില്ല. ഇപ്പോഴത്തെ കാഴ്ച്ചയിലൂടെയാണ് അവര്‍ വിലയിരുത്തുന്നത്. അതിന്റെ ആവശ്യമില്ലല്ലോ. നമ്മുടെ അനുഭവങ്ങള്‍ കടന്നുവന്ന വഴികള്‍ അതെല്ലാം ചേര്‍ന്നാണ് ഇന്നത്തെ നമ്മളെ രൂപപ്പെടുത്തുന്നത്. എല്ലാവരും എന്റെ ഇന്ന് മാത്രമേ കാണുന്നുള്ളൂ.

ചെറുപ്പം മുതല്‍ എനിക്ക് പേടിയായിരുന്നു. പ്രിയപ്പെട്ടതൊക്കെ എനിക്ക് നഷ്ടപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അച്ഛനും അമ്മയും ഡിവോഴ്‌സായത് എന്നെ ബാധിച്ചിട്ടുണ്ട്. കാരണം അന്ന് എനിക്കതിനെ ആ വ്യക്തികളുടെ സ്വാതന്ത്യമാണ് എന്നൊന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഒരുകാലത്ത് എനിക്ക് ഒട്ടും പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാതിരുന്ന അമ്മയാണ് ഇന്ന് എന്റെ ഏറ്റവും വലിയ സുഹൃത്ത്. അച്ഛന് പകരം എനിക്ക് വേണ്ടി വന്നതും ഒപ്പം നിന്നതുമെല്ലാം അപ്പൂപ്പനാണ്. അദ്ദേഹവും പെട്ടെന്നൊരു ദിവസം പോയി. ഒറ്റപ്പെട്ട് പോകുന്നതുപോലെയാണ് തോന്നിയത്. ഈ പ്രായത്തില്‍ തന്നെ എന്റെ ഉത്തരവാദിത്തങ്ങള്‍ കൂടുകയും അതിനെല്ലാം വേണ്ടി ഞാന്‍ സ്വയം പാകപ്പെടുകയും ചെയ്തിരുന്നു.

More in Movies

Trending

Recent

To Top