Connect with us

‘കണ്ണൂര്‍ സ്‌ക്വാഡിലെ ആ മറക്കാന്‍ പറ്റാത്ത രംഗം ചെയ്തത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു’, ഇത് കുറേ നേരത്തെയായിപ്പോയി മാസ്റ്റര്‍; റോണി ഡേവിഡ്

Malayalam

‘കണ്ണൂര്‍ സ്‌ക്വാഡിലെ ആ മറക്കാന്‍ പറ്റാത്ത രംഗം ചെയ്തത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു’, ഇത് കുറേ നേരത്തെയായിപ്പോയി മാസ്റ്റര്‍; റോണി ഡേവിഡ്

‘കണ്ണൂര്‍ സ്‌ക്വാഡിലെ ആ മറക്കാന്‍ പറ്റാത്ത രംഗം ചെയ്തത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു’, ഇത് കുറേ നേരത്തെയായിപ്പോയി മാസ്റ്റര്‍; റോണി ഡേവിഡ്

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സ്റ്റണ്ട് സംവിധായകന്‍ ജോളി ബാസ്റ്റിന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. സ്റ്റണ്ട് കൊറിയോഗ്രാഫറിലെന്നതിലുപരി മികച്ച വെഹിക്കിള്‍ സ്റ്റണ്ട് മാന്‍ കൂടിയായിരുന്നു ജോളി മാസ്റ്ററെന്ന് റോണി പറയുന്നു.

‘കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്, ഡിസംബര്‍ 27. പക്ഷേ, ആ ആഹ്ലാദം പങ്കുവയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു വാര്‍ത്തയായി ഇന്നു കേട്ടത്. ജോളി മാസ്റ്റര്‍, അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നിഷ്യന്‍ പോലും മലയാളത്തില്‍ ഉണ്ടാവില്ല. ഗംഭീര സ്റ്റണ്ട് കൊറിയോഗ്രാഫര്‍, അതിലുപരി മികച്ച വെഹിക്കിള്‍ സ്റ്റണ്ട് മാന്‍. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്‌സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സീക്വന്‍സ് ഓര്‍മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അത് ഇദ്ദേഹം ചെയ്തതാണ്.

അദ്ദേഹം തന്നെ ഒരു നിക്കി ലൗഡ ആയിരുന്നു. മഷീന്‍സിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്ന വ്യക്തി. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ കൃത്യമായി അപ്‌ഡേറ്റുകള്‍ ചോദിച്ചു വിളിക്കുമായിരുന്നു. ഇത് കുറേ നേരത്തെയായിപ്പോയി മാസ്റ്റര്‍.”എന്നും റോണി പറഞ്ഞു.

കമ്മട്ടിപാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, നാ താന്‍ കേസ് കൊട് തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്റ്റണ്ട് സംവിധായകനായിരുന്നു ജോളി ബാസ്റ്റിന്‍. 53 വയസ്സായിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബവുമായി ബെംഗളൂരില്‍ നിന്നും ആലപ്പുഴ എത്തിയ അദ്ദേഹത്തിന് ചൊവ്വാഴ്ച വൈകിട്ട് നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിക്കുന്നത്. മൃതദേഹം ബെംഗളൂരിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ വച്ച് നടക്കും.

അങ്കമാലി ഡയറീസ്, അയാളും ഞാനും തമ്മില്‍, മാസ്റ്റര്‍ പീസ്, കമ്മട്ടിപാടം, െ്രെഡവിങ് ലൈസന്‍സ്, തങ്കം, ഓപ്പറേഷന്‍ ജാവ, നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പടെ മലയാളത്തിലെ നിരവധി സിനിമകളുടെ സ്റ്റണ്ട് മാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ആളാണ് ജോളി ബാസ്റ്റിന്‍. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് ആണ് ജോളി സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്ന അവസാന ചിത്രം.

ബൈക്ക് സ്റ്റണ്ടിലൂടെ കന്നട സിനിമയിലെത്തിയ താരമാണ് ജോളി ബാസ്റ്റിന്‍. കന്നഡ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളില്‍ ബോഡി ഡബിള്‍ ചെയ്തത് ജോളിയായിരുന്നു. ഏതാനും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ജോളി സ്റ്റണ്ട് നടന്മാരുടെ കര്‍ണാടകയിലെ സംഘടനയില്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നടയില്‍ ‘നികാകി കാടിരുവെ’ എന്ന റെമാന്റിക് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഓര്‍ക്കസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകന്‍ കൂടിയായിരുന്നു.

More in Malayalam

Trending

Recent

To Top