Connect with us

ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞു, ഏണി വെച്ച് കയറി നോക്കിയപ്പോള്‍ കണ്ടത്…; ഫ്‌ലാറ്റലെ സെക്യുരിറ്റി ജീവനക്കാരന്‍ പറയുന്നു!

Malayalam

ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞു, ഏണി വെച്ച് കയറി നോക്കിയപ്പോള്‍ കണ്ടത്…; ഫ്‌ലാറ്റലെ സെക്യുരിറ്റി ജീവനക്കാരന്‍ പറയുന്നു!

ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞു, ഏണി വെച്ച് കയറി നോക്കിയപ്പോള്‍ കണ്ടത്…; ഫ്‌ലാറ്റലെ സെക്യുരിറ്റി ജീവനക്കാരന്‍ പറയുന്നു!

മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോന്‍. കഴിഞ്ഞ ദിവസം താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യ ഉണ്ടാക്കിയ വേദന മാറും മുന്‍പേയാണ് മറ്റൊരു മരണം കൂടി സീരിയല്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. രഞ്ജുഷയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകരും കുടുംബവും.

സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിലെ എല്‍സ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഇതിനോടകം രഞ്ജുഷ അവതരിപ്പിച്ചു കഴിഞ്ഞു. സീരിയലുകള്‍ക്ക് പുറമെ കുറച്ച് സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു.

ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലാണ് രഞ്ജുഷ എത്തിയിരുന്നത്. സംവിധായകന്‍ മനോജ് ശ്രീകലത്തിനൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫഌറ്റില്‍ മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇതേ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തിയത്. രഞ്ജുഷയുടെ മരണ കാരണം പുറത്തുവന്നിട്ടില്ല.

രഞ്ജുഷ മരിക്കുന്ന സമയത്ത് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല എന്നാണ് മനോജിന്റെ മൊഴി. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. സംവിധായകനായ മനോജ് രാവിലെ ഷൂട്ടിങിന് പോയിരുന്നു. പിന്നീട് രഞ്ജുഷയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ഫ്‌ലാറ്റിലെത്തി നോക്കുമ്പോഴാണ് ഫാനില്‍ തൂങ്ങി നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ താഴെയിറക്കി എന്നും അപ്പോഴേക്കും മരണപ്പെട്ടിരുന്നു എന്നുമാണ് രഞ്ജുഷയുടെ പങ്കാളി മനോജ് ശ്രീലകം പോലീസിനോട് പറഞ്ഞത്.

ഇതിനിടയില്‍ രഞ്ജുഷയെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘രാവിലെ ഞാന്‍ എട്ടരയ്ക്ക് ഡ്യൂട്ടിയ്ക്ക് വന്നു. അതുകഴിഞ്ഞപ്പോള്‍ പുള്ളിക്കാരിയുടെ ഹസ്ബന്‍ഡ് വിളിച്ചിട്ട് അണ്ണാ വൈഫ് എഴുനേല്‍ക്കുന്നില്ല. ഒന്ന് പോയി ബെല്‍ അടിക്കാന്‍ പറഞ്ഞു. ഞാന്‍ പോയി നാലഞ്ച് പ്രാവശ്യം ബെല്‍ അടിച്ചിട്ടും അനക്കം ഒന്നും ഇല്ലായിരുന്നു. ഞാന്‍ പുള്ളിയോട് വിളിച്ചു പറഞ്ഞു തുറക്കുന്നില്ല എന്ന്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുള്ളി വന്നു. പുള്ളിയും പോയി ബെല്‍ അടിക്കുകയും ഡോറില്‍ തട്ടി വിളിക്കുകയും ചെയ്തു. എന്നിട്ടും അനക്കം ഒന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ പുള്ളിയ്ക്ക് ഒരു ഏണി കൊടുത്തു. അതില്‍ കൂടി ആ ഫ്‌ലാറ്റിന്റെ പിറകുവശത്ത് കയറാം. കയറി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. അവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. എനിക്ക് പകരം ഉള്ള ആള്‍ പറഞ്ഞത് ഇന്നലെയൊക്കെ അവര്‍ അവിടെ ഉണ്ടായിരുന്നു ഷൂട്ടിങ്ങിനൊന്നും പോയില്ലന്നു ആണ്’ എന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റിലെ സെക്യൂരിറ്റി പറയുന്നു.

രാവിലെ എട്ടുമണിക്ക് മുന്‍പ് രഞ്ജുഷയുടെ പങ്കാളി മനോജ് പുറത്തേക്ക് പോയിരുന്നു. അതിനു ശേഷം ഇന്ന് സീരിയല്‍ ഷൂട്ടിങ്ങിനു പോകേണ്ടിയിരുന്ന രഞ്ജുഷയെ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചിട്ട് രഞ്ജുഷ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ മനോജിനെ വിളിച്ചു. പിന്നീട് മനോജ് നേരിട്ട് ഫ്‌ലാറ്റിലേക്ക് വരികയായിരുന്നു. ഒന്നാം നിലയിലാണ് ഇവരുടെ ഫ്‌ലാറ്റ്. സെക്യൂരിറ്റി നല്‍കിയ ഏണി ഉപയോഗിച്ച് ഒന്നാം നിലയിലെ ഫ്‌ലാറ്റിന്റെ പിന്‍വശത്താണ് മനോജ് എത്തിയത്.

പിന്‍വശത്തെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തുറന്നു കിടന്ന വാതില്‍ വഴി അകത്തു കയറി നോക്കിയപ്പോഴാണ് രഞ്ജുഷയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി പോലീസ് മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മറ്റും. അതിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളു. ആ ത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രഞ്ജുഷയെ ആ ത്മഹത്യയിലേക്ക് നയിച്ചത് എന്താണ് എന്നും എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

പൊലീസ് ഡിപ്പാട്‌മെന്റിലെ എസ് ഐ ആയിരുന്നു രഞ്ജുഷയുടെ അച്ഛന്‍. അഭിനയത്തിലും ഡാന്‍സിലും എല്ലാം അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് എന്ന് രഞ്ജുഷ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ ഏക മകളാണ്. ഇംഗ്‌ളീഷില്‍ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിലും കലയിലും മിടുക്കി ആയിരുന്നു രഞ്ജുഷ. ആദ്യ വിവാഹത്തില്‍ ഉണ്ടായ താളപ്പിഴകള്‍ കാരണം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ആദ്യവിവാഹബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് ടെലിവിഷന്‍ രംഗത്ത് ക്രിയേറ്റീവ് ഡയറക്ടറായി പ്രവൃത്തിക്കുന്ന മനോജ് ശ്രീലകവുമായി രഞ്ജുഷ പ്രണയത്തില്‍ ആവുന്നതും ലിവിങ് ടുഗെദര്‍ ആവുന്നതും. ആലിപ്പഴം, അക്ഷരത്തെറ്റ് , മിസിസ് ഹിറ്റ്‌ലര്‍, രണ്ടാമതൊരാള്‍, സൂര്യപുത്രി, വിവാഹിത, വൃന്ദാവനം തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ ക്രിയേറ്റീവ് ഡയരക്ടറായി പ്രവൃത്തിച്ചിട്ടുള്ള ആളാണ് മനോജ് ശ്രീകലം. മിസ്റ്റര്‍ ഹിറ്റ്‌ലര്‍ സീരിയലില്‍ രഞ്ജുഷയും അഭിനയിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top