Connect with us

രഞ്ജുഷ ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നു, മരണകാരണം അതോ?; സത്യം അറിയണമെന്ന് സോഷ്യല്‍ മീഡിയ

Malayalam

രഞ്ജുഷ ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നു, മരണകാരണം അതോ?; സത്യം അറിയണമെന്ന് സോഷ്യല്‍ മീഡിയ

രഞ്ജുഷ ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നു, മരണകാരണം അതോ?; സത്യം അറിയണമെന്ന് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്കേറെ പ്രിയങ്കരിയായിരുന്നു സിനിമാ സീരിയല്‍ താരം രഞ്ജുഷ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിശ്വിസിക്കാനാകാത്ത വാര്‍ത്തയാണ് ആ സുദിനത്തില്‍ പുറത്തെത്തിയത്. ഏവരെയും തനിച്ചാക്കി ആരോടും യാത്ര പറയാതെ രഞ്ജുഷ പോകുകയായിരുന്നു.

ശ്രീകാര്യത്തെ ഫ്‌ലാറ്റിലെ മുറിയില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന കലാസംവിധായകന്‍ മനോജ് ശ്രീലകവുമായി ലിവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ. 30 ന് പുലര്‍ച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് പോലീസിനോട് വ്യക്തമാക്കുന്നത്.

എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ ഫ്‌ലാറ്റിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പറയുന്നത്. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്. ഈ സമയത്താണ് രഞ്ജുഷയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ രഞ്ജുഷയ്ക്ക് എന്തായിരുന്നു പ്രശ്‌നമെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. ചെറിയ രീതിയിലുള്ള ഡിപ്രഷന്‍ ഉണ്ടായിരുന്നു. അതിന് മരുന്നും കഴിക്കുന്നുണ്ടായിരുന്നു. അതായിരുന്നു രഞ്ജുഷയെ അലട്ടിയിരുന്ന ഒരു പ്രശ്‌നമായി കുറച്ച് പേരെങ്കിലും അറിയുന്നത്. എന്നാല്‍ ഈ ഡിപ്രഷന്‍ ലെവല്‍ കൂടിയതാണൊ ഈ കൊടും പാതകം ചെയ്യാന്‍ രഞ്ജുഷയെ പ്രേരിപ്പിച്ചതെന്നും അതോ മറ്റെന്തിങ്കിലും കാരണങ്ങളാണോ എന്നുമുള്ള സംശയത്തിലാണ് സഹപ്രവര്‍ത്തകര്‍.

ഇതിന് പിന്നാലെ നടിയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ സ്ഥീരീകരണങ്ങളൊന്നും തന്നെയില്ല. മനോജുമായി ചില വാക്ക്തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മനോജിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എപ്പോഴും വളരെ സന്തോഷവതിയായി കണ്ടിരുന്ന രഞ്ജുഷയ്ക്ക് എന്ത് പറ്റിയെന്ന് അറിയണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്.

സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിലെ എല്‍സ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഇതിനോടകം രഞ്ജുഷ അവതരിപ്പിച്ചു കഴിഞ്ഞു. സീരിയലുകള്‍ക്ക് പുറമെ കുറച്ച് സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു.

ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലാണ് രഞ്ജുഷ എത്തിയിരുന്നത്. സംവിധായകന്‍ മനോജ് ശ്രീകലത്തിനൊപ്പം വര്‍ഷങ്ങളായി ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫല്‍റ്റില്‍ മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു. മനോജിന് ഭാര്യയും മക്കളുമുണ്ട്.

പൊലീസ് ഡിപ്പാട്‌മെന്റിലെ എസ് ഐ ആയിരുന്നു രഞ്ജുഷയുടെ അച്ഛന്‍. അഭിനയത്തിലും ഡാന്‍സിലും എല്ലാം അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് എന്ന് രഞ്ജുഷ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ ഏക മകളാണ്. ഇംഗല്‍ഷില്‍ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിലും കലയിലും മിടുക്കി ആയിരുന്നു രഞ്ജുഷ. ആദ്യ വിവാഹത്തില്‍ ഉണ്ടായ താളപ്പിഴകള്‍ കാരണം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top