Connect with us

ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി മുംബൈ മജിസ്‌ട്രേറ്റ് കോടതി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

News

ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി മുംബൈ മജിസ്‌ട്രേറ്റ് കോടതി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി മുംബൈ മജിസ്‌ട്രേറ്റ് കോടതി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായത്. എന്നാല്‍ ആര്യന്റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.

മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്റിനെയും ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാര്‍പ്പിക്കുക. ജാമ്യാപേക്ഷകള്‍ നിലനില്‍ക്കുന്നവയല്ലെന്നും അതിനാല്‍ തള്ളുകയാണെന്നും അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ എം നിലേക്കര്‍ പ്രസ്താവിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കെതിരായ കുറ്റാരോപണം എന്‍ഡിപിഎസ് ആക്റ്റിനു കീഴില്‍ വരുന്നതിനാല്‍ ഒരു പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണ് ഇതെന്ന് എന്‍സിബിക്കുവേണ്ടി ഹാജരായ എഎസ്ജി അനില്‍ സിംഗ് വാദിച്ചു. എന്നാല്‍ ആര്യന്‍ ഖാനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം ഇന്നലെ ഇതേ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എന്‍സിബി കസ്റ്റഡിയിലെ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.

More in News

Trending

Recent

To Top