Connect with us

അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രം നിര്‍ത്തിവെച്ചു; മറ്റ് പല പ്രൊജക്ടുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

News

അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രം നിര്‍ത്തിവെച്ചു; മറ്റ് പല പ്രൊജക്ടുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രം നിര്‍ത്തിവെച്ചു; മറ്റ് പല പ്രൊജക്ടുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ നടന്‍ വില്‍സ്മിത്തിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ അദ്ദേഹക്കിന്റെ കരിയറില്‍ മുഴുവന്‍ തിരിച്ചടികളാണ് നേരിടുന്നതെന്നാണ് വിവരം. വില്‍സ്മിത്തിനെ നായകനാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിക്കാനിരുന്ന ചിത്രമായിരുന്നു ഫാസ്റ്റ് ആന്റ് മൂവ്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഇത് നെറ്റ്ഫ്ലിക്സ് നിര്‍ത്തിവെച്ചെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. മറ്റ് പല പ്രൊജക്ടുകളും വില്‍ സ്മിത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിനായി തെരഞ്ഞെടുത്തിരുന്ന സംവിധായകന്‍ ഡേവിഡ് ലെച്ച് രണ്ടാഴ്ച മുമ്പാണ് പ്രൊജക്ടില്‍ നിന്നും ഒഴിവായത്.

പുതിയൊരു സംവിധായകനെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു നെറ്റ്ഫ്ലിക്സ്. എന്നാല്‍ ഓസ്‌കാര്‍ ചടങ്ങിലെ വില്‍ സ്മിത്തിന്റെ മുഖത്തടി ആഗോള തലത്തില്‍ വിവാദമായതോടെ പ്രൊജക്ട് മാറ്റി വെച്ചിരിക്കുകയാണെന്നാണ് സൂചന. ഫാസ്റ്റ് ആന്റ് ലൂസില്‍ ഒരു ക്രൈം ബോസിന്റെ വേഷം ചെയ്യാനിരിക്കുകയായിരുന്നു വില്‍ സ്മിത്ത്.

മുഖത്തടി വിവാദമായതോടെ ഓസ്‌കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് രാജി വെച്ചിരുന്നു. അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം. സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു.

ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. മാത്രമല്ല അവതാരകനെ മര്‍ദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത്ത് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് 94ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ മോശമായി പറഞ്ഞതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിക്കാന്‍ കാരണം. അതേസമയം സ്മിത്തിന്റെ രാജി സ്വീകരിക്കുന്നുവെന്ന് അക്കാദമി ചെയര്‍മാന്‍ അറിയിച്ചു.

More in News

Trending

Recent

To Top