Connect with us

പ്രതിഷേധങ്ങൾക്ക് ചുട്ട മറുപടി, ഒടുവിൽ അത് സർപ്രൈസ് പുറത്ത്.. ആരാധകർ കാത്തിരുന്ന ആ സുവർണ്ണ നിമിഷം.. പൊളിച്ചടുക്കി മണിക്കുട്ടൻ

Malayalam

പ്രതിഷേധങ്ങൾക്ക് ചുട്ട മറുപടി, ഒടുവിൽ അത് സർപ്രൈസ് പുറത്ത്.. ആരാധകർ കാത്തിരുന്ന ആ സുവർണ്ണ നിമിഷം.. പൊളിച്ചടുക്കി മണിക്കുട്ടൻ

പ്രതിഷേധങ്ങൾക്ക് ചുട്ട മറുപടി, ഒടുവിൽ അത് സർപ്രൈസ് പുറത്ത്.. ആരാധകർ കാത്തിരുന്ന ആ സുവർണ്ണ നിമിഷം.. പൊളിച്ചടുക്കി മണിക്കുട്ടൻ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്റെ സിനിമ അരങ്ങേറ്റം വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നാലെ നായകനായും സഹനടനായുമൊക്കെ മണിക്കുട്ടന്‍ സിനിമകളില്‍ സജീവമായി.

മോഹന്‍ലാലിന്‌റെ ഛോട്ടാ മുംബൈ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കത്തിലൂടെയായിരുന്നു നടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ്സ് താരങ്ങളെല്ലാം ചെന്നൈയിലെത്തുകയും ഫിനാലെയുടെ ചിത്രീകരണം നടത്തുകയും വിജയിയെ തിരഞ്ഞെടുക്കുകയുമൊക്കെ ചെയ്തു.

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന കാര്യത്തില്‍ ഏതാണ്ട് വ്യക്തത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോളുകള്‍ പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടന്‍ തന്നെയാണ് ബിഗ് ബോസ് വിജയി . ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങളായിരുന്നു രാത്രി മുതല്‍ വൈറലാകാന്‍ തുടങ്ങിയത്. പിന്നാലെ മറ്റ് താരങ്ങളുടെ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു.

മണിക്കുട്ടൻ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസര്‍ പുറത്തെത്തി. നടന്‍ മണിക്കുട്ടന്‍റെ കഥാപാത്രമാണ് മലയാളികളെ സംബന്ധിച്ച് ട്രെയ്‍ലറിലുള്ള സര്‍പ്രൈസ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ‘സമ്മര്‍ ഓഫ് 92’വിലാണ് മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ടീസറില്‍ മണിക്കുട്ടന്‍ ഉണ്ടായിരുന്നില്ല. നെറ്റ്ഫ്ളിക്സിന്‍റെ യുട്യൂബ് ലിങ്കിനു താഴെ മണിക്കുട്ടന്‍ ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാംപെയ്‍ന്‍ നടത്തിയിരുന്നു. ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്‍റെ റിലീസ്. പി ആര്‍ ഒ ആതിര ദില്‍ദിത്ത്.

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് നവരസ. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നീ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെ ക്യൂബ് സിനിമ ടെക്നോളജീസിന്‍റെയും ബാനറിൽ നിർമിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമാണത്തിൽ ജസ്റ്റ്‌ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു.

“ഈ മഹാമാരി കാലം ഏറ്റവും കൂടുതൽ ബാധിച്ചത് തങ്ങളുടെ മേഖലയെ ആണെന്ന് മനസ്സിലാക്കി, ഞങ്ങളുടെ സ്വന്തം ആളുകൾക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ആഗ്രഹം ഞങ്ങൾക്ക് അനുഭവപ്പെട്ടു. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചത്. ഈ ആശയം ഉപയോഗിച്ച് ഞങ്ങൾ സിനിമയിലെ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ സമീപിച്ചു. എല്ലാവരിൽ നിന്നും അനുകൂലമായ മറുപടിയായിരുന്നു പ്രതികരണം. വിവിധ ടീമുകൾ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും സുരക്ഷിതമായ നടപടികൾ സ്വീകരിച്ച് ഒമ്പത് സിനിമകൾ പൂർത്തിയായി. ഇന്ന് നവരസ ലോകം കാണാൻ തയ്യാറാണ്. 190-ലധികം രാജ്യങ്ങളിലെ ആളുകൾ ഒരു സിനിമ ഇൻട്രസ്റ്ററി അതിലെ തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച ഈ സിനിമ കാണും.പകർച്ചവ്യാധിയെ മറികടക്കാൻ ഈ ചിത്രത്തിൽ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവർത്തകരെ പിന്തുണയ്ക്കും. സിനിമയിലുടനീളം വ്യാപകമായ പിന്തുണ ഭൂമിക ട്രസ്റ്റിന്റെ സഹായത്തോടെ പലരും വ്യക്തിഗതമായി നൽകിയിട്ടുണ്ട്. ഈ യാത്രയിൽ പങ്കാളികളായതിന് നെറ്റ്ഫ്ലിക്സിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്. എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top