Connect with us

ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും പുള്ളിയാണ്… ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ അത് എടുക്കാറുള്ളു, ഫാമിലി ഫുൾ സപ്പോർട്ട് ആണ്; അപർണ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു!

Malayalam

ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും പുള്ളിയാണ്… ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ അത് എടുക്കാറുള്ളു, ഫാമിലി ഫുൾ സപ്പോർട്ട് ആണ്; അപർണ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു!

ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും പുള്ളിയാണ്… ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ അത് എടുക്കാറുള്ളു, ഫാമിലി ഫുൾ സപ്പോർട്ട് ആണ്; അപർണ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു!

സിനിമ സീരിയൽ താരം അപർണ നായരുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ആരാധകരെയും സഹപ്രവർത്തകരെയും ദുഖത്തിലാഴ്ത്തിയാണ് അപർണയുടെ മടങ്ങിപ്പോക്ക്. അതിനിടെ മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അപർണ തന്റെ അഭിനയത്തിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മക്കളെ കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നത് ആരാധകരിൽ സങ്കടം നിറയ്ക്കുകയാണ്.

നടിയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ ഇതുവരെ ചെയ്തതിൽ ഓൾമോസ്റ്റ് എല്ലാം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു. പോസറ്റീവ് ആയ വളരെ ചുരുക്കം ചിലത് മാത്രമേ ചെയ്തിട്ടുള്ളു. ഒരു പോലീസ് കഥാപാത്രം ചെയ്തതും ഭയങ്കര നെഗറ്റിവ് ആയിരുന്നു, മുറുക്കാൻ ഒക്കെ ചവച്ചു നടക്കുന്ന ഒരു വില്ലത്തി പോലീസ്. ചന്ദനമഴയിലെ ഒരു നെഗറ്റിവ് കഥാപാത്രമാണ് എനിക്ക് ഏറ്റവും കൂടുതൽ റീച് നേടിത്തന്നത്. ആത്മസഖിയിലെ സുമിത്രയും ആദ്യം പോസിറ്റിവ് ആയ കഥാപാത്രമായിരുന്നു, പിന്നെ വില്ലത്തി ആയി. സിനിമയിലാണ് കുറച്ചെങ്കിലും പോസിറ്റീവായി ചെയ്തിട്ടുള്ളത്. ചെയ്തത് എല്ലാം എനിക്കിഷ്ടമാണ്. വില്ലത്തി വേഷങ്ങളിൽ നിന്നും പോസിറ്റീവ് ആകണം എന്ന് ആഗ്രഹമുണ്ട്.

നടൻ ദിനേശ് പണിക്കർ ആണ് എന്നെ അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ദിനേശേട്ടൻ എന്റെ ഫേസ്ബുക് ഫ്രണ്ട് ആയിരുന്നു. പുള്ളി ഒരിക്കൽ ഒരു പ്രോജക്ടിന് വേണ്ടി എന്നോട് അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. കുഞ്ഞിലേ ഞാൻ ഇതൊക്കെ ചെയ്തിട്ടുണ്ട് എങ്കിലും ദിനേശേട്ടൻ പറഞ്ഞപ്പോൾ മുതലാണ് വീണ്ടും അഭിനയിക്കണം എന്നൊക്കെ ആഗ്രഹം വന്നത്. അങ്ങിനെ അത് ചെയ്യാം എന്നൊക്കെ വിചാരിച്ചെങ്കിലും ആ പ്രൊജക്റ്റ് നടന്നില്ല. ആ സമയത്താണ് എന്റെ അമ്മയുടെ ഒരു ഫ്രണ്ടിന്റെ ബ്രദർ ഒരു ഷോർട്ഫിലിം ചെയ്യുന്നത്. ആ അങ്കിൾ എന്നോട് അത് ചെയ്യാമോ എന്ന് ചോദിച്ചു. അത് ചെയ്തപ്പോൾ അവർക്കൊക്കെ ഇഷ്ടപ്പെട്ടു, ആ വഴി പിന്നെ കുറച്ചു പ്രോജെക്ടസ് വന്നു.

കരിയറിൽ ഇനി ചെയ്യാൻ ആഗ്രഹം ഉള്ള കഥാപാത്രങ്ങൾ ഒക്കെ ഉണ്ട്. എനിക്ക് ആക്ഷൻ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അതുപോലെ ഒരു കഥാപാത്രം കിട്ടിയാൽ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമാണ്. കന്മദത്തിൽ മഞ്ജു ചേച്ചി ചെയ്തപോലെ ഉള്ള കഥാപാത്രവും മണിച്ചിത്രത്താഴിൽ ശോഭന ചേച്ചി ചെയ്തത് പോലെ ഉള്ള കഥാപാത്രവും പോലെയുള്ള വെറൈറ്റി കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ട്. അങ്ങിനെ ഉള്ള കഥാപാത്രം ഒക്കെ കിട്ടട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

കല്യാണത്തിന് മുൻപ് അഭിനയിച്ചു തുടങ്ങി എങ്കിലും കല്യാണം കഴിഞ്ഞിട്ടാണ് കൂടുതലും അഭിനയത്തിൽ സജീവമായത്. ഫാമിലി എനിക്ക് ഫുൾ സപ്പോർട്ട് ആണ്, പ്രത്യേകിച്ച് ഹസ്ബൻഡ് ആണ് ഫുൾ സപ്പോർട്ടും തരുന്നത്. ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും ഒക്കെ പുള്ളിയാണ്. ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ അത് എടുക്കാറുള്ളു. എനിക്ക് നല്ലത് എന്ന് തോന്നുന്നത് പുള്ളി പറയാറുണ്ട്, അത്രയും സപ്പോർട്ട് ആണ് പുള്ളി. അമ്മയും അച്ഛനും ഒക്കെ എനിക്ക് സപ്പോർട്ട് ആയിരുന്നു, അച്ഛൻ മരിച്ചു. അവരൊക്കെ ഉള്ളതുകൊണ്ടാണ് ഞാൻ ഇതുവരെ എത്തിയത്.

രണ്ടു പെൺകുട്ടികളാണ് എനിക്ക്, മൂത്തയാൾ ത്രേയാ, പതിനൊന്നു വയസായി. ഇളയ ആളുടെ പേര് കൃതിക മൂന്നു വയസായി അവൾക്ക്. വീട്ടിൽ ഏറ്റവും കൂടുതൽ ബഹളം ഉണ്ടാക്കുന്ന ആൾ ഞാൻ തന്നെയാണ്. പിള്ളേർ എന്നോട് എപ്പോഴും പറയും അമ്മയൊന്നു മിണ്ടാതെ ഇരിക്കുമോ എന്ന്. മൂത്തമോൾ എപ്പോഴും പറയും അമ്മ എന്തിനാ ഇങ്ങിനെ ബഹളം വയ്ക്കുന്നത് ഒന്ന് മിണ്ടാതെയിരുന്നൂടെ എന്ന്. വേറെയൊന്നുമല്ല, ഞാൻ ചിലപ്പോൾ സംസാരിക്കുമ്പോൾ സൗണ്ട് കൂടിപ്പോകും. അല്ലാതെ ഞാൻ ബഹളം വയ്ക്കുന്നത് ഒന്നും അല്ല. പിള്ളേർ രണ്ടും തമ്മിൽ നല്ല സ്നേഹത്തിലാണ്, എന്നാലും കണ്ണ് തെറ്റിയാൽ അടികൂടും.

മൂത്തമോൾ ഡാൻസ് പഠിക്കാൻ പോകുന്നുണ്ട്. പിന്നെ ഇടയ്ക്ക് വച്ച് കരാട്ടെ പഠിക്കണം എന്നൊക്കെ പറഞ്ഞു പോയി, പാതി ആയപ്പോ അവൾക് മടുത്തു അത് വേണ്ടാന്ന് പറഞ്ഞു സ്റ്റോപ്പ് ചെയ്തു. അവൾക് അതിലൊന്നും താല്പര്യം ഇല്ലാന്ന് തോന്നുന്നു. ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ഇതുപോലെ എന്തെങ്കിലും മാർഷ്യൽ ആർട്സ് ഒക്കെ പഠിച്ചിരിക്കുന്നത് നല്ലതാണ്. അതുകൊണ്ടാണ് ഞാൻ അവളെ കൊണ്ടുപോയി ആക്കിയത്.

തിരുവനന്തപുരം കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിലാണ് അപർണ്ണയെ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും കരമന പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈകീട്ട് ഏഴരയോടെയാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി ഒന്ന് വയസായിരുന്നു അപര്ണയ്ക്ക്. സംഭവസമയത്ത് അപർണയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top