Connect with us

ക്യാപ്റ്റന്‍ വിജയകാന്തിന് വികാരനിര്‍ഭരമായി യാത്രാമൊഴി നല്‍കി തമിഴകം

News

ക്യാപ്റ്റന്‍ വിജയകാന്തിന് വികാരനിര്‍ഭരമായി യാത്രാമൊഴി നല്‍കി തമിഴകം

ക്യാപ്റ്റന്‍ വിജയകാന്തിന് വികാരനിര്‍ഭരമായി യാത്രാമൊഴി നല്‍കി തമിഴകം

പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബീച്ചിലെ അയലന്‍ഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടില്‍ എത്തിച്ചത്.

ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയില്‍, അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ആണ് റോഡിന്റെ ഇരുവശത്തും കാത്തുനിന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനീധികാരിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും അയലന്‍ഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. അടുത്ത ബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്കും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.

അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു.

വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്. 1990ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

More in News

Trending

Recent

To Top