Connect with us

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി എന്ന മുഖ്യ സൂത്രധാരൻ്റെ പിറകെ കൂടി പോവുക… ഭഗവൽ സിങ്ങിനെ ഈ ട്രാക്കിൽ കൊണ്ടു വന്നത് അവനാണ്… കൊടും ക്രിമിനലായ അവൻ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; വൈറൽ കുറിപ്പ്

News

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി എന്ന മുഖ്യ സൂത്രധാരൻ്റെ പിറകെ കൂടി പോവുക… ഭഗവൽ സിങ്ങിനെ ഈ ട്രാക്കിൽ കൊണ്ടു വന്നത് അവനാണ്… കൊടും ക്രിമിനലായ അവൻ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; വൈറൽ കുറിപ്പ്

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി എന്ന മുഖ്യ സൂത്രധാരൻ്റെ പിറകെ കൂടി പോവുക… ഭഗവൽ സിങ്ങിനെ ഈ ട്രാക്കിൽ കൊണ്ടു വന്നത് അവനാണ്… കൊടും ക്രിമിനലായ അവൻ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; വൈറൽ കുറിപ്പ്

കുടുംബ ഐശ്വര്യത്തിനായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവരെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും. ഇലന്തൂരിൽ കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ട്.

ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി കം ഷിഹാബ് എന്ന മുഖ്യ സൂത്രധാരൻ കം ഏജൻ്റ് കം സിദ്ധൻ്റെ പിറകെ കൂടി പോവുക എന്ന് പറയുകയാണ് അഞ്ജു പാർവതി .നരബലി എന്ന ഉപായത്തിലൂന്നി സേഫ് ആയ ഒരിടം കണ്ടെത്തി നിരാലംബരായ ഇരകളെ ഏറ്റവും ബ്രൂട്ടൽ ആയിട്ട് കൊന്നിട്ട് ശരീരമാസകലം വെട്ടിനുറുക്കുന്നത് അവയവങ്ങൾ കടത്താനായി കൂടേ? ഒന്നുകിൽ ഈ മുഹമ്മദ് ഷാഫി അവയവ മാഫിയയിലെ കണ്ണി അല്ലെങ്കിൽ ഇസ്ലാമിക കൂടോത്രം ചെയ്യുന്ന മതം തലയ്ക്ക് പിടിച്ച തീവ്രവാദി എന്നും അവർ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഭഗവൽ സിങ്ങ് എന്ന കമ്മിയുടെ പിന്നാലെ മാത്രം പോവാതെ മുഹമ്മദ് ഷാഫി കം ഷിഹാബ് എന്ന മുഖ്യ സൂത്രധാരൻ കം ഏജൻ്റ് കം സിദ്ധൻ്റെ പിറകെ കൂടി പോവുക. ശരിക്കും ഭഗവൽ സിങ്ങിനെ ഈ ട്രാക്കിൽ കൊണ്ടു വന്നത് അവനാണ്. കൊടും ക്രിമിനലായ അവൻ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ കൂടിയാണെന്ന് ഏഴുപത്തഞ്ച് വയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നതിൽ നിന്നും വ്യക്തം. എന്നിട്ടും അവൻ ജയിലിൽ നിന്നും ഇറങ്ങി അടുത്ത കൊടും ക്രൈമിൽ പങ്കാളിയായി. ഇവിടെ എന്ത് വൃത്തികെട്ട നീതി -നിയമ സംവിധാനമാണെന്ന് നോക്കൂ!
മുഹമ്മദ് ഷാഫി ശ്രീദേവി എന്ന വ്യാജ ഐഡി ഉപയോഗിച്ച് എത്ര വിദഗ്ദമായാണ് നരബലിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയതെന്ന് നോക്കൂ. അവന് വ്യക്തമായിട്ടറിയാമായിരുന്നു പുറമേയ്ക്ക് പുരോഗമനവും അകമേയ്ക്ക് പ്രാകൃതചിന്തയുമുള്ള ഏതെങ്കിലും കമ്മി ഹിന്ദു ട്രാക്കിൽ വീഴുമെന്ന്. കൃത്യമായി വലയിൽ ഭഗവൽ സിങ്ങ് എന്ന അന്തം കമ്മി വീഴുകയും ചെയ്തു. നരബലി എന്ന ഉപായത്തിലൂന്നി സേഫ് ആയ ഒരിടം കണ്ടെത്തി നിരാലംബരായ ഇരകളെ ഏറ്റവും ബ്രൂട്ടൽ ആയിട്ട് കൊന്നിട്ട് ശരീരമാസകലം വെട്ടിനുറുക്കുന്നത് അവയവങ്ങൾ കടത്താനായി കൂടേ? ഒന്നുകിൽ ഈ മുഹമ്മദ് ഷാഫി അവയവ മാഫിയയിലെ കണ്ണി ; അല്ലെങ്കിൽ ഇസ്ലാമിക കൂടോത്രം ചെയ്യുന്ന മതം തലയ്ക്ക് പിടിച്ച തീവ്രവാദി. !


കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാലക്കാട് ഒരു മുസ്ലീം യുവതി തൻ്റെ കുഞ്ഞിനെ ദൈവപ്രീതിക്കായി കഴുത്തറുത്ത് കൊന്നിരുന്നു. ഒരു മദ്രസാ അദ്ധ്യാപിക കൂടിയായിരുന്നു അവർ എന്നും വായിച്ചിരുന്നു. ആ വാർത്തയും ഇതുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ അവിടെയും ഷാഫി എന്ന സിദ്ധൻ്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. ശരിക്കും ഭഗവൽ സിങ്ങ് എന്ന കമ്മിയേക്കാൾ പൊതുസമൂഹം ഭയക്കേണ്ടത് മുഹമ്മദ് ഷാഫി എന്ന ഗജ ഫ്രോഡിനെയാണ്. അവൻ്റെ പിന്നിലുള്ളത് ആരാണ് എന്നാണ് അന്വേഷണം വേണ്ടത്. ചർച്ചകൾ ഒക്കെ ഭഗവൽ സിങ്ങിൽ മാത്രം ചുറ്റി തിരിയുന്നത് സമൂഹത്തിനോട് ചെയ്യുന്ന അനീതിയാണ്. മുഹമ്മദ് ഷാഫി എന്ന സൈക്കോ മൈൻഡ് ഉള്ള തീവ്രവാദിയുടെ ചുരുൾ ആണ് അഴിയേണ്ടത്. പല മാധ്യമങ്ങളും ചാനലുകളും എന്തിനധികം പൊളിറ്റിക്കൽ കറക്ട്നെസിൻ്റെ ആൾക്കാരും ഭഗവൽ സിങ്ങിൻ്റെയും ഭാര്യയുടെയും ചിത്രവും മേൽവിലാസവും പരസ്യപ്പെടുത്തുമ്പോൾ ഷാഫി എന്ന കൊടുംക്രിമിനലിൻ്റെ ചിത്രമോ വിവരങ്ങളോ അധികം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇവനെ പറ്റിയും ഇവൻ്റെ കൂടെയുള്ളവരെയും കുറിച്ചുമുള്ള അവഗണന ഒരു ടാക്റ്റിക്കാണ്. പൊതുസമൂഹത്തിൻ്റെ കണ്ണിൽ പൊടി ഇടാൻ വേണ്ടിയുളള ഗിമിക്ക്!

Continue Reading
You may also like...

More in News

Trending

Recent

To Top