Connect with us

സമൂഹത്തെ ചിരിപ്പിച്ചിട്ടും ഭാര്യയെ ചിരിപ്പിക്കാൻ മറന്നുപ്പോയ ഭർത്താവെന്ന ചാപ്പയടികളാണ്… ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല മറിച്ച് അമ്മ കൂടിയാണ്… നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ; കുറിപ്പ്

News

സമൂഹത്തെ ചിരിപ്പിച്ചിട്ടും ഭാര്യയെ ചിരിപ്പിക്കാൻ മറന്നുപ്പോയ ഭർത്താവെന്ന ചാപ്പയടികളാണ്… ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല മറിച്ച് അമ്മ കൂടിയാണ്… നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ; കുറിപ്പ്

സമൂഹത്തെ ചിരിപ്പിച്ചിട്ടും ഭാര്യയെ ചിരിപ്പിക്കാൻ മറന്നുപ്പോയ ഭർത്താവെന്ന ചാപ്പയടികളാണ്… ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല മറിച്ച് അമ്മ കൂടിയാണ്… നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ; കുറിപ്പ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണവാർത്ത ഞെട്ടലോടെയായിരുന്നു സഹപ്രവർത്തകരും കുടുംബാംഗങ്ങളും കേട്ടത്.

മിമിക്രി–സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ദുരന്തം സഹപ്രവർത്തകരിലും പ്രേക്ഷകരിലും നൊമ്പരമായി. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ച് തകർന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടർത്തി. മക്കളായ ഇന്ദ്രജിത്തും സൂര്യജിത്തും അമ്മയുടെ വിയോഗം താങ്ങാനാകാതെ തളർന്നു പോയിരുന്നു.. ഇപ്പോഴിതാ അഞ്ജു പാർവതി പ്രബീഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരൊറ്റ നിമിഷത്തെ ദുർബുദ്ധിയോ വികാരം വിവേകത്തിനു മേൽ നേടുന്ന ആധിപത്യം കൊണ്ടോ വാശി കൊണ്ടോ ജീവിതത്തിൽ നിന്നും വോളൻ്ററി റിട്ടയർമെൻ്റ് വാങ്ങി മടങ്ങുന്നവരും ആത്മഹത്യ വിക്ടിമുകളിൽ ഉൾപ്പെടുന്നുണ്ട്. അത്തരക്കാർ അങ്ങനെ മടങ്ങുമ്പോൾ അവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതയിൽ വെന്തുരുകി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാവുന്നുണ്ട് അവരുടെ പ്രിയപ്പെട്ടവർ എന്നതുമൊരു സത്യമാണ്. എന്നാൽ പലപ്പോഴും പൊതുസമൂഹത്തിന് ഒരു ആത്മഹത്യാ വാർത്ത കേട്ടാൽ ഉടനടി അത് കൊലപാതകമായേ പറ്റൂ എന്ന നിർബന്ധ ബുദ്ധിയുണ്ട് താനും. ആ ഒരു നിർബന്ധബുദ്ധി അടുത്തിടെ കണ്ടത് മിമിക്രി താരം ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴാണ്.

ആത്മഹത്യകൾക്ക് സാംക്രമിക പ്രവണതയുണ്ടെന്നുള്ളത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലുൾപ്പടെ പല രാജ്യങ്ങളായി പ്രസ്തുത കാര്യം സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലം പറയുന്നത് ഇത്തരം വാർത്തകൾ മറ്റൊരു ആത്മഹത്യാ പ്രവണതയിലേക്ക് (Copycat Suicide) നയിക്കുകയും അങ്ങനെ ഇത് കാരണമായി ആത്മഹത്യ പടർന്നു പിടിക്കുന്ന (Suicide Contagion) ഒരു സാമൂഹിക പ്രശ്നമായി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇതിന്റെ വെളിച്ചത്തിലാണ് ലോകാരോഗ്യസംഘടനയും (WHO), അന്താരാഷ്ട്ര ആത്മഹത്യാ നിവാരണ സംഘവും (IASP) ചേർന്ന് ആത്മഹത്യാ സംബന്ധിയായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് നയരേഖ തയ്യാറാക്കിയിട്ടുള്ളത്.പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ അതെല്ലാം കാറ്റിൽപ്പറത്തി ഒരു ആത്മഹത്യാ വാർത്ത കിട്ടിയാൽ അതിൻ്റെ പേരിൽ നൂറു വിധ റിപ്പോർട്ടിംഗ് ആണ് മാധ്യമങ്ങൾ നടത്തുന്നത്. പല ഓൺലൈൻ മാധ്യമങ്ങളും വാസ്തവ വിരുദ്ധമായി കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച് റേറ്റിംഗ് കൂട്ടാൻ പിടിപ്പത് പണി ചെയ്യും.

ഉല്ലാസ് പന്തളം ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അയാളുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് റീച്ച് കൂടുതലാണ്. പല ഓൺലൈൻ പത്രക്കാരും CBI രീതിയിൽ അന്വേഷണം ഏറ്റെടുത്ത് സംഭവം പൊലിപ്പിക്കുന്നുണ്ട്. ആ വാർത്തകളുടെ കീഴെ വരുന്ന കമൻറുകളിൽ അപ്പാടെ വിധി നിർണ്ണയമാണ്. സമൂഹത്തെ ചിരിപ്പിച്ചിട്ടും ഭാര്യയെ ചിരിപ്പിക്കാൻ മറന്നുപ്പോയ ഭർത്താവെന്ന ചാപ്പയടികളാണ്. ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല; മറിച്ച് അമ്മ കൂടിയാണ്. സാധാരണ കാണുന്നത് പോലെ മകൾ ആത്മഹത്യ ചെയ്താലുടൻ അത് ഭർതൃപീഡനം അല്ലെങ്കിൽ ഗാർഹികപീഡനമെന്ന് പറയുന്ന ഒരു ഭാര്യ വീട്ടുകാർ ഉല്ലാസിൻ്റെ കാര്യത്തിൽ ഇല്ല. എന്നിട്ടും നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ. ഓൺലൈൻ ചാനലുകൾ പേർത്തും പേർത്തും അയൽക്കാരുടെയും നാട്ടുക്കാരുടെയും സ്റ്റേറ്റ്മെൻ്റ് എടുത്തിട്ടും അതിലൊന്നും അയാൾ ഒരു വില്ലനാവുന്ന ഒന്നും കാണുന്നുമില്ല. എന്നാലും നമുക്ക് അത് ഗാർഹികപീഡനമാവണം എന്ന നിർബന്ധമാണ്.

ഒരു ഓൺലൈൻ ചാനലിൽ അയൽവീട്ടിലെ കൊച്ചു പെൺകുട്ടി പറയുന്നുണ്ട് തങ്ങൾക്ക് അവരുടെ പുറത്തു കാണുന്ന ജീവിതത്തെ കുറിച്ചേ അറിയൂ വീട്ടിനുള്ളിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്ന്. അതേ കുറിച്ച് പറയേണ്ടത് വീട്ടിലുള്ളവരാണ് എന്ന്. ശരിയാണ്. അന്നു രാത്രി അവിടെ എന്തു നടന്നുവെന്ന് അറിയാവുന്നത് ആ വീട്ടിലെ അംഗങ്ങൾക്കാണ്. അതായത് ഉല്ലാസിനും മക്കൾക്കും. അവരുടെ ആ സ്റ്റേറ്റ്മെൻറുകൾ രേഖപ്പെടുത്തി നെല്ലും പതിരും വേർതിരിച്ചറിയേണ്ടത് പോലീസാണ്. അതവർ ചെയ്തോളും. അതു വരെ വിധിക്കാനും പഴിക്കാനും നമ്മൾ ആരാണ്?
പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമൻ ഫ്രണ്ട്ലി ആയതിനാൽ ഗാർഹിക പീഡനം അഥവാ domestic violence കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആൺ ജീവിതങ്ങളിലേയ്ക്കും നമ്മൾ വല്ലപ്പോഴുമെങ്കിലും എത്തി നോക്കാൻ പഠിക്കണം. ഗാർഹിക പീഡനമെന്നത് കേവലം വൺ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. വൈവാഹിക ജീവിതത്തിൽ വെന്തുരുകുന്ന പെൺജീവിതങ്ങൾ പോലെ എണ്ണമറ്റ ആൺജീവിതങ്ങളുമുണ്ട്.പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്.

പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുമുണ്ട്. എന്നാലും ഒരു നിമിഷത്തെ വികാരവേലിയേറ്റം കൊണ്ടോ വിഷാദരോഗം കൊണ്ടോ ഒരു സ്ത്രീ ആത്മഹത്യ ചെയ്താൽ കുറ്റക്കാരൻ അവളുടെ പങ്കാളി തന്നെയാവുന്നു. കാരണം പൊതുബോധത്തിന് ഇന്നും ഗാർഹികപീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.

കമലദളത്തിലെ നന്ദഗോപൻ കേവലം വെള്ളിവെളിച്ചത്തിലെ കാഴ്ചയൊന്നുമല്ല. ജീവിച്ചിരിക്കുന്ന ഒരുപാട് നന്ദഗോപന്മാർ ജീവനു തുല്യം തങ്ങൾ സ്നേഹിച്ച സുമമാർ ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്ക് എന്തിന് വിധേയയായി എന്നോർത്ത് മദ്യത്തിൽ അഭയം തേടി മരണത്തിൻ്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ചിലരാവട്ടെ അതിൽ നിന്നും പുറത്തു വന്ന് വീണ്ടും ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നുമുണ്ട്. പക്ഷേ അത്തരക്കാർക്ക് നന്ദഗോപന്മാരുടെ ദുർവ്വിധി നല്കണമെന്ന് വാശിപ്പിടിക്കുന്നുണ്ട് പ്രബുദ്ധ കേരളം. ഈ കുറിപ്പ് എഴുതുമ്പോൾ എന്നുള്‍ച്ചിരാതില്‍ നീ ദീപനാളമായ് പോരൂ എന്ന നന്ദഗോപൻ്റെ ആത്മ വിലാപം യാദൃശ്ചികമായി മനസ്സിൽ അലയടിക്കുന്നുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top