Connect with us

എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു… ലാല്‍ ഒഴികെ എല്ലാവര്‍ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്; സിദ്ദിഖ് അന്ന് പറഞ്ഞത്

News

എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു… ലാല്‍ ഒഴികെ എല്ലാവര്‍ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്; സിദ്ദിഖ് അന്ന് പറഞ്ഞത്

എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു… ലാല്‍ ഒഴികെ എല്ലാവര്‍ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്; സിദ്ദിഖ് അന്ന് പറഞ്ഞത്

മലയാള സിനിമാ ലോകത്ത് വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. ഇപ്പോഴും അദ്ദേഹത്തിന്റെ മരണം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല

സിദ്ദിഖിന്റെ മരണ ശേഷം, അദ്ദേഹം എന്ന നല്ല മനുഷ്യനെ കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എല്ലാം രംഗത്തെത്തിയിരുന്നു. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്ത, എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരുമായി ഇടപഴകുന്ന സിദ്ദിഖിനെ മാത്രമേ സിനിമയില്‍ എത്തയതിന് ശേഷം എല്ലാവരും കണ്ടിട്ടുള്ളൂ. എന്നാല്‍ അതിന് മുന്‍പ് താന്‍ ഷോര്‍ട്ട് ടെംപഡ് ആയിട്ടുള്ള, ദേഷ്യക്കാരനായ മനുഷ്യനായിരുന്നു എന്ന് സിദ്ദിഖ് തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു വലിയ അടിപിടിയും നടന്നിരുന്നു.ഒരു ഷോയില്‍ എത്തിയപ്പോഴാണ് സിദ്ദിഖ് അന്ന് കലാഭവനില്‍ വച്ചു നടന്ന അടിപിടിയെ കുറിച്ചും തുടര്‍ന്ന് കലാഭവനില്‍ നിന്ന് പുറത്തായതിനെ കുറിച്ചും സിദ്ദിഖ് പറഞ്ഞത്.

ആ വാക്കുകളിലേക്ക്………..

അന്നേ ഞാനൊരു പെര്‍ഫക്ഷനിസ്റ്റ് ആയിരുന്നു. എന്തിനും ദേഷ്യപ്പെട്ടും, ഷോര്‍ട് ടെംപഡ് ആണ്.
അന്ന് അന്‍സാര്‍ ആണ് ട്രൂപ് ലീഡര്‍. സ്റ്റേജ് ഷോ കഴിഞ്ഞു, കര്‍ട്ടന്‍ പതിയെ താഴെയിട്ടുകൊണ്ടിരിയ്ക്കുമ്പോള്‍ പ്രസാദ് മൗത്ത് മ്യൂസിക് നല്‍കിക്കൊണ്ടിരിക്കുകയാണ്. അന്‍സാര്‍ ആണ് കര്‍ട്ടനിടുന്നത്, തൊട്ടടുത്ത് പ്രസാദ് നില്‍ക്കുന്നുണ്ട്. കര്‍ട്ടന്‍ താഴെ എത്താറായതും അന്‍സാര്‍ ഒരു തമാശയ്ക്ക് പ്രസാദിന്റെ മര്‍മ്മത്തില്‍, മൗത്ത് മ്യൂസിക് നല്‍കിക്കൊണ്ടിരിക്കെ പ്രസാദ് ‘അയ്യോ’ എന്നു വിളിച്ചു കൂവി. എനിക്ക് അങ്ങ് ദേഷ്യം വന്നു.

കര്‍ട്ടന്‍ വീണു കഴിഞ്ഞതും, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ അന്‍സാറിനെ തലങ്ങും വിലങ്ങുമിട്ട് വഴക്കു പറഞ്ഞു. ഭീകരമായി സംസാരിച്ചു. ഷോ കണ്ട് പ്രശംസിക്കാന്‍ സംഘാടകരും ആളുകളും എല്ലാം വരുന്നുണ്ടായിരുന്നു. അതൊന്നും മൈന്റ് ചെയ്യാതെ ഞാന്‍ അന്‍സാറിനെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. എന്റെ ഒച്ചപ്പാട് കണ്ട് അവരെല്ലാം തിരിച്ചുപോയി. അന്‍സാറിന് അത് വലിയ നാണക്കേടുമായി. സത്യത്തില്‍ ഞാന്‍ അത് ചെയ്യാന്‍ പാടില്ലാത്തതായികുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായാന്‍ വണ്ടിയില്‍ പോയി വണമെങ്കില്‍ പറയാം, പരസ്യമായി പറഞ്ഞതാണ് തെറ്റ്.

ഷോ കഴിഞ്ഞു, ഞങ്ങള്‍ തിരിച്ചു പോകാന്‍ സ്‌റ്റേജ് അഴിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചെയറില്‍ കയറി നിന്ന് ഞാന്‍ കര്‍ട്ടന്‍ അവിക്കുമ്പോഴേക്കപം പട പട എന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. കര്‍ട്ടന്റെ തുണിക്കിടയില്‍ നിന്ന് രണ്ടുപേര്‍ കിടന്ന് മറിയുകയായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത്, അവിടെ കിടന്ന എന്തോ കട്ട എടുത്ത് അന്‍സാര്‍ എന്നെ തല്ലാന്‍ വന്നു, അതു കണ്ട ലാല്‍ അവനെ പിടിച്ചു തല്ലിയതാണ് സംഭവം.

ആ ഒരു സംഭവം എന്റെ ജീവിത്തെ വലിയ രീതിയില്‍ മാറ്റി. ജീവിതത്തില്‍ ഇനിയൊരാളെയും ചീത്ത പറയരുത് എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ അതിന് ശേഷം കലാഭവനില്‍ തിരിച്ചെത്തി അന്‍സര്‍ കരയുകെയും ഭയങ്കര ഡ്രാമ ഉണ്ടാക്കുകയും ചെയ്തു. എന്നെ പുറത്താക്കണം എന്നു പറഞ്ഞായിരുന്നു ബഹളം. ഞാന്‍ ചീത്ത പറഞ്ഞു എന്നത് സത്യം, പക്ഷെ അതിന് മുന്‍പ് അവന്‍ ചെയ്ത പ്രവൃത്തിയാണ് കുഴപ്പം എന്നത് മറച്ചുവച്ചു.

അനാവശ്യമായി ഞാന്‍ ചീത്ത പറഞ്ഞു എന്നതായികുരുന്നു പിന്നീട് വന്ന പ്രശ്‌നം. എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു. ലാല്‍ ഒഴികെ എല്ലാവര്‍ക്കും ഞാന്‍ പുറത്താകണം എന്നായിരുന്നു. പ്രസാദും എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. അതോടെ ഇനി ഇവിടെ നില്‍ക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അച്ചന്‍ വിളിപ്പിച്ചപ്പോള്‍ ഞാനത് പറഞ്ഞു. എങ്കില്‍ നിങ്ങളെ ഇവിടെ നിന്ന് പറഞ്ഞുവിട്ടിരിക്കുന്നു എന്ന് അച്ചനും പറഞ്ഞു.

ഞാന്‍ ഇറങ്ങിയതിന് ശേഷം ലാലും ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വേണ്ട എന്നു പറഞ്ഞ് തടഞ്ഞത് ഞാന്‍ തന്നെയാണ്. ട്രൂപ്പ് നന്നായി പോകണം എന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. അങ്ങിനെയാണ് അശോകനെ സജസ്റ്റ് ചെയ്യുന്നത്. ആ അശോകന്‍ പിന്നീട് ഹരിശ്രീ അശോകനായി. അതിന് ശേഷം ലാലിനെയും പുറത്താക്കാന്‍ അവിടെയുള്ളവര്‍ ശ്രമിച്ചു. ജയറാമിനെ കണ്ടുവച്ചതിന് ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ലാലിനെ പുറത്താക്കി. ഞങ്ങളുടെ ഗ്യാപിലാണ് കലാഭവനില്‍ ഹരിശ്രീ അശോകനും ജയറാമും വന്നത്.

പക്ഷെ പിന്നീട് ആ പ്രശ്‌നം അവസാനിപ്പിക്കാനും മുന്‍കൈ എടുത്തത് ഞാന്‍ തന്നെയാണ്. കുറച്ചു കാലം അന്‍സാറുമായൊന്നും ഞാന്‍ മിണ്ടില്ലായിരുന്നു. പിന്നീട് എന്റെ കല്യാണം വന്നപ്പോള്‍ ഞാന്‍ തന്നെ പോയി നേരിട്ട് അവരെ വിളിച്ചു. പ്രശ്‌നങ്ങളൊന്നും സംഭവിക്കാത്തതുപോലെ ചെന്ന് സംസാരിച്ചപ്പോള്‍ അവരൊക്കെ അന്താളിച്ചു നിന്നു. ആ പ്രശ്‌നം അങ്ങനെ അവസാനിപ്പിച്ചു- സിദ്ദിഖ് പറഞ്ഞു

Continue Reading
You may also like...

More in News

Trending

Recent

To Top