Connect with us

മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണസംഘം

Malayalam

മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണസംഘം

മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണസംഘം

പല വിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസ് നീണ്ടു പോകുമ്പോൾ നടന്റെയും കുടുംബത്തിന്റെയും മേൽ ഒരു ഒഴിയാബാധയായി ഈ കേസ് കിടക്കുകയാണ്. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. അതും വീണ്ടും ആവർത്തിക്കാതിരിക്കാൻ ദിലീപ് നല്ല ശ്രമം നടത്തുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണത്തിന് ഹൈക്കോടതി.
ഉത്തരവിട്ടത് . എന്നാൽ ഇതിന്റെ ഭാഗമായി പത്മസരോവരത്ത് അന്വേഷണ സംഘം വീണ്ടും എത്തി എന്നാണ് സൂചനകൾ. എന്നാൽ ദിലീപും കുടുംബവും ചെന്നൈയിലാണ് . മഹാലക്ഷ്മിയെ അവിടെ തന്നെ സ്കൂളിൽ ചേർത്തതുകൊണ്ട് കൊച്ചിയിലേക്ക് വരാനുള്ള സാധ്യതയും കുറവാണ്. എന്തായാലും നാളെ ജാമ്യഹർജി പരിഗണിക്കുന്നതിനായി ദിലീപ് ഇവിടെ എത്തിയിട്ടുണ്ടെന്നാണ് സൂചനകൾ.

ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസങ്ങൾ തന്നെയാണ്. കേസിൽ ദിലീപിന് ജാമ്യം നൽകിയപ്പോൾ തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അന്വേഷണം ദിലീപിലേക്കെത്തിയാൽ അതും ജാമ്യം റദ്ദാക്കാൻ കാരണമാകും. ആദ്യ ജയിൽവാസം കഴിഞ്ഞിറങ്ങിയ ദിലീപിന് തന്റെ ജീവിതത്തിലും കാരിയാറിലുമൊക്കെ തന്റെ അഭിമാനത്തിന് എറ്റ ക്ഷതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതിനുശേഷം കൊടികളിറക്കി സിനിമകളും എടുത്തതും തനിക് നഷ്ടപ്പെട്ടുപോയ തന്റെ താര ജീവിതം തിരിച്ച് പിടിക്കാനായിരുന്നു ശ്രമം. ഇപ്പോഴും ആ ശ്രമങ്ങൾ തുടരുകയാണ്.

ജയിൽ വാസമൊക്കെ വന്നതോടെ പ്രാർത്ഥനകളിൽ കൂടുതൽ ശ്രദ്ധവെച്ച ദിലീപ് ശബരിമലയിലും ദേവീക്ഷേത്രങ്ങളിലും മാത്രമല്ല പള്ളികളിലും മെഴുകുതിരി കത്തിച്ചും വളരെ ഭക്തി മാർഗത്തിലാണ് ദിലീപ്. മാത്രമല്ല കാവ്യയും അതെ വഴിയിൽ തന്നെയാണ് . ഇപ്പോഴിതാ ആലുവയിലെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ എത്തിയാണ് കാവ്യുടെ പ്രാർത്ഥന. ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘസുമംഗലി ആയിരിക്കുവാനും തിങ്കൾഴ്ച്ച വ്രതവും താരം എടുക്കുന്നുണ്ട്. വരുന്ന തിങ്കൾഴ്ച്ച നടന്റെ ജാമ്യം റദ്ദാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കോടതി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് മുടങ്ങിയ വ്രതം കാവ്യ വീണ്ടും തുടങ്ങുന്നത്. മഞ്ജുവാര്യയറുമായുള്ള വിവാഹമോചത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്തു സന്തോഷകരമായ വിവാഹ ജീവിതം തുടങ്ങിയ ദിലീപിന്റെ തലയിലേക്ക് ഇടിത്തതീപോലെയാണ് നടിയെ ആക്രമിച്ച കേസ് കേസ് എത്തിയത് .

ആ സംഭവം നടന്ന വർഷങ്ങൾ ആയിട്ടും ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ അന്വേഷണം നടക്കുനതെ ഉള്ളു. പല വിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീണ്ടു നീണ്ടു പോകുമ്പോൾ നടന്റെയും കുടുംബത്തിന്റെയും മേൽ ഒരു ഒഴിയാബാധയായി ഈ കേസ് കിടക്കുകയാണ്. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. അന്ന അനുഭവിച്ച വേദന കാവ്യക്കും മകൾ മീനാക്ഷിയ്ക്കും മാത്രമേ അറിയുള്ളു. സിനിമയും സ്വപ്നങ്ങളും എല്ലാം മറന്ന് ഭർത്താവിന്റെ ജയിൽ മോചനത്തിനായി 24 മണിക്കൂറും പൂജാമുറിയും ക്ഷേത്രങ്ങളുമായി വഴിപാടുകളും നേര്ച്ചകളുമായി നടന്ന കാവ്യ ഇപ്പോഴും അതെ അവസ്ഥയിലാണ് ഉള്ളത്.

More in Malayalam

Trending

Recent

To Top