Connect with us

കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു; ‘കാന്താരാ’യെ കുറിച്ച് വിഎ ശ്രീകുമാര്‍

Malayalam

കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു; ‘കാന്താരാ’യെ കുറിച്ച് വിഎ ശ്രീകുമാര്‍

കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു; ‘കാന്താരാ’യെ കുറിച്ച് വിഎ ശ്രീകുമാര്‍

യാഷ് നായകനായി എത്തിയ കെജിഎഫിനു ശേഷം കന്നഡ സിനിമയില്‍ നിന്ന് ഇന്ത്യ മുഴുവന്‍ ഏറ്റെടുത്ത ചിത്രമായിരുന്നു കാന്താരാ. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, നായകനുമാവുന്ന ചിത്രമാണ് കാന്താരാ. ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.

ബോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ്ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാറും രംഗത്തെത്തിയിരിക്കുകയാണ്. കണ്ട് ദിവസങ്ങള്‍ക്കു ശേഷവും ചിത്രം നല്‍കിയ അനുഭവം വിട്ടുപോയിട്ടില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

‘കാന്താരാ കണ്ടു. കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു. മംഗലാപുരം ഉടുപ്പി കേന്ദ്രീകരിച്ച് ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന പിടിച്ചുലയ്ക്കുന്ന മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും. 895 കിലോമീറ്റര്‍ ദൂരമാണ് മുംബൈ മംഗലാപുരം.

മുംബൈക്ക് ഇവിടെ നിന്ന് പ്രതിഭകളെ ക്ഷണിക്കാതിരിക്കാന്‍ ആകില്ല. ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്‌കാരികവും രൂപപരവുമായ മാറ്റത്തെ കാന്താരാ അലറി അറിയിക്കുന്നു. കാന്താരാ എല്ലാവരും തിയറ്ററില്‍ കാണണം. ഇതുവരെ കണ്ടവരില്‍ ഇഷ്ടപ്പെട്ട 98 ശതമാനം ആളുകളില്‍ ഒരാളാകും നമ്മളും’, എന്നും വി എ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് സ്‌ക്രീനുകള്‍ കുറവെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസ് ഉണ്ടായിരുന്നു. ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

More in Malayalam

Trending

Recent

To Top