News
ദിലീപിന് ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെതിനാണ് റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെ അദ്ദേഹത്തിന്റെ വക്കീലന്മാര്‍ എതിര്‍ക്കുന്നത്; അഡ്വ. ടിബി മിനി
ദിലീപിന് ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെതിനാണ് റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെ അദ്ദേഹത്തിന്റെ വക്കീലന്മാര്‍ എതിര്‍ക്കുന്നത്; അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സംഭവത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഏട്ടാം പ്രതികൂടിയായ ദിലീപിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുകയാണ് അഭിഭാഷകയായ അഡ്വ.ടിബി മിനി. ദിലീപിന് ഈ വിഷയുമായി ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെന്തിനാണ് കോടതിയില്‍ അതിശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതെന്നാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിനോടായി ടിബി മിനി ചോദിക്കുന്നത്.
‘ദിലീപുമായി എന്തെങ്കിലും ബന്ധമുണ്ടെന്നും ഞാനോ അതിജീവിതയോ ആരും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ദിലീപിന്റെ വക്കീലന്മാര്‍ കോടതിയില്‍ വന്നിട്ട് ഞങ്ങള്‍ക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിയും സ്‌റ്റേറ്റ്‌മെന്റുമൊക്കെ തരരുതെന്ന് അതിശക്തമായി എതിര്‍ക്കുന്നത്. ദിലീപിന് എന്ത് താല്‍പര്യമാണ് ഇതിലുള്ളത്. അല്ലെങ്കില്‍ ദിലീപിന്റെ വക്കീലന്മാര്‍ക്ക് എന്ത് താല്‍പര്യമാണ് ഇവിടെ ഉള്ളത്’ എന്നും ടിബി മിനി ചോദിക്കുന്നു.
കോടതിയിലെ സ്റ്റാഫ് ഒരാളുടേയും കുത്തകയല്ല. അവര്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കണമെന്ന് പറയുന്നത് കോമണ്‍ കാര്യമാണ്. അത് എന്നെ സംബന്ധിച്ചോ ദിലിപിനോ സംബന്ധിച്ചോ ഒരു വിഷയം അല്ല. ഒരു െ്രെകം ചെയ്താല്‍ ശിക്ഷിക്കപ്പെടണം എന്നുള്ള സാധാരണ കാര്യമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെതിനാണ് റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെ അദ്ദേഹത്തിന്റെ വക്കീലന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയുക്തം എതിര്‍ത്തത്.
ജീവനക്കാരെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അവര്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. പ്രധാന കേസും ഈ കേസും രണ്ടും വേറെ വേറെയാണ്. കോടതിയില്‍ സമര്‍പ്പിച്ച തെളിവ് ചോര്‍ന്ന സംഭവമാണ്. അത് ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. പ്രധാന കേസിനെ ഇത് ബാധിക്കുന്നില്ല. ഇത് െ്രെകം വേറെയാണെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് വളരേയേറെ ഞെട്ടിക്കുന്നതാണെന്നാണ് അതിജീവിത തന്നെ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!
െ്രെപവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്.
ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ.’ എന്നാണ് അതിജീവിത പറഞ്ഞത്.
ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്‌സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍്രൈഡവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി. മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്.