Connect with us

നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്; ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം ഡ്രൈവിംഗ് ചെയ്യുന്നതാണ്; രഞ്ജു രഞ്ജിമാര്‍

Malayalam

നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്; ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം ഡ്രൈവിംഗ് ചെയ്യുന്നതാണ്; രഞ്ജു രഞ്ജിമാര്‍

നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്; ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം ഡ്രൈവിംഗ് ചെയ്യുന്നതാണ്; രഞ്ജു രഞ്ജിമാര്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാര്‍ സിനിമാ ലോകത്ത് പ്രശസ്ത ആണ്. മഞ്ജു വാര്യര്‍, പ്രിയാമണി, ഭാവന. മംമ്ത മോഹന്‍ദാസ് തുടങ്ങിയ സെലിബ്രറ്റികളുമായെല്ലാം അടുത്ത സൗഹൃദമാണ് രജ്ഞുവിനുള്ളത്. ഇവരോടൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് പലപ്പോഴും രഞ്ജു സംസാരിച്ചിട്ടുമുണ്ട്. സിനിമാ ലോകത്ത് നിന്ന് വലിയ പിന്തുണ രഞ്ജുവിന് ലഭിക്കാറുമുണ്ട്.

ഇപ്പോഴിതാ താന്‍ ഡ്രൈവിംഗ് പഠിച്ചതിനെക്കുറിച്ച് സംസാരുക്കുകയാണ് രഞ്ജു രഞ്ജിമാര്‍. നിവൃത്തി കേട് കൊണ്ട് െ്രെഡവിംഗ് പഠിച്ചതാണ്. െ്രെഡവിംഗ് സീറ്റില്‍ ഇരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തതും വേണ്ടെന്ന് ഉറച്ച് തീരുമാനിച്ചതുമായിരുന്നു െ്രെഡവിംഗ്. പേടിയല്ലായിരുന്നു. അവിചാരിതമായി ഞാനിത് പഠിച്ചു. ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം െ്രെഡവിംഗ് ചെയ്യുന്നതാണ്. ഒരു ദിവസം രാത്രി എനിക്ക് വയറ് വേദന വന്നു.

ഒട്ടും പറ്റാത്ത സാഹചര്യം ആയിരുന്നു. വീട്ടിലാണെങ്കില്‍ ആരും ഇല്ല. ഞാന്‍ കുറേപ്പേരെ വിളിച്ചു. ആരും വന്നില്ല. അവസാനം ഞാന്‍ തന്നെ ഓടിച്ച് ആശുപത്രിയില്‍ പോയി. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമെന്ന് എനിക്ക് തോന്നി. അന്ന് മുതല്‍ എന്റെ ഏറ്റവും വലിയ നേട്ടം ഒറ്റയ്ക്ക് െ്രെഡവ് ചെയ്ത് ഇഷ്ടമുള്ളിടത്ത് പോകാന്‍ കഴിയു എന്നതാണ്. അതില്‍ വളരെ സന്തോഷമുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

ഒരു മതത്തില്‍ മാത്രമല്ല താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജു പറയുന്നു. എന്റെ വിശ്വാസങ്ങള്‍ എന്റേതാണ്. എല്ലായിടത്തും എനിക്ക് വിശ്വാസങ്ങളുണ്ട്. വിശ്വസിക്കുന്ന കാര്യങ്ങളും അവിശ്വസിക്കുന്ന കാര്യങ്ങളുമുണ്ട്. വിശ്വാസങ്ങള്‍ മുറുകെ പിടിക്കും. കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചും കൃഷ്ണനോടും ദേവിയോടും പറഞ്ഞിട്ടേ പുറത്തേക്ക് പോകൂയെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

വീട്ടു ജോലികളെല്ലാം താന്‍ ചെയ്യാറുണ്ടെന്നും രഞ്ജു പറയുന്നു. എനിക്കതൊക്കെ ഭയങ്കര താല്‍പര്യമുള്ള കാര്യങ്ങളാണ്. തിരക്കാണെങ്കിലും ഒരു മനുഷ്യന്‍ 365 ദിവസവും തിരക്കാവില്ല. തിരക്കാണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്. നമുക്ക് നമ്മുടെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താമെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

സാമൂഹിക വിഷയങ്ങളില്‍ രഞ്ജു രഞ്ജിമാര്‍ അഭിപ്രായം പറയാറുണ്ട്. സിനിമാ ലോകത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും രഞ്ജു മടിക്കാറില്ല. മുമ്പൊരിക്കല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍ രംഗത്ത് വന്നിരുന്നു. ലൈവ് എന്ന സിനിമയുടെ ഷൂട്ടിനിടെ ഷൈനുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചാണ് രഞ്ജു പരോക്ഷമായി സംസാരിച്ചത്. തന്റെ കമ്മ്യൂണിറ്റിയിലെ പല വിഷയങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ സംസാരിച്ചിട്ടുണ്ട്.

ട്രാന്‍സ് വ്യക്തികള്‍ പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീഴരുതെന്ന് രഞ്ജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് വന്ന പലരുടെയും പ്രണയാര്‍ഭ്യത്ഥന ഞാന്‍ ശരിക്കും സ്ത്രീ ആയോ, അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു. ലൈം ലൈറ്റില്‍ നില്‍ക്കുന്ന ആളായതിനാല്‍ പ്രണയാഭ്യര്‍ത്ഥനയില്‍ കൂടി അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി വന്നവരുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ അന്ന് തുറന്നടിച്ചു.

എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂര്‍ണമായി എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, ഒരിക്കലും പറ്റില്ല, എല്ലാം അംഗീകരിക്കുമ്പോഴും നമ്മുടെ ജീവിതത്തിന്റെ താക്കോല്‍ നമ്മുടേ കൈകളില്‍ തന്നെ ആയിരിക്കും, ഇതിനിടയില്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴുവാക്കാന്‍ ശ്രമിക്കുന്നവരും സര്‍വസാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണം” എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top