Connect with us

അപർണ്ണ അടുത്തിടെയായി പങ്കുവെച്ച പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും!ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ ഉത്തരം കണ്ടത്തിയിരിക്കുന്നു, പോലീസ് പറയുന്നത് ഇങ്ങനെ

News

അപർണ്ണ അടുത്തിടെയായി പങ്കുവെച്ച പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും!ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ ഉത്തരം കണ്ടത്തിയിരിക്കുന്നു, പോലീസ് പറയുന്നത് ഇങ്ങനെ

അപർണ്ണ അടുത്തിടെയായി പങ്കുവെച്ച പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും!ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ ഉത്തരം കണ്ടത്തിയിരിക്കുന്നു, പോലീസ് പറയുന്നത് ഇങ്ങനെ

ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ ഉത്തരം കണ്ടത്തിയിരിക്കുന്നു. കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സിനിമ സീരിയൽ താരം നടി അപർണ നായരുടേത് ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നും ദുരൂഹത ഇല്ലെന്നും കരമന പൊലീസ്. ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമമെന്നാണ് സഹോദരി മൊഴി നൽകിയിരുന്നത്. പൊലീസ് എഫ്‌ഐആറിൽ ആണ് അപർണയുടെ അനുജത്തി ഐശ്വര്യയുടെ മൊഴിയുള്ളത്.

ഐശ്വര്യയുടെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. അമ്മ ബീന വിളിച്ച് അറിയിച്ചതനുസരിച്ച് ഐശ്വര്യ വീട്ടിൽ എത്തുമ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. അപർണയുടെ മരണത്തിനു കാരണക്കാരൻ ഭർത്താവ് ആണെന്ന് അപർണയുടെ അമ്മ ബീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം. അതുകൊണ്ട് തന്നെ ഭർത്താവിനെതിരെ കേസ് വരില്ല.

വൈകിട്ട് ഫോണിൽ വിളിച്ച് ഞാൻ പോകുന്നുവെന്നും ഇനി പറ്റില്ലെന്നും മകൾ പറഞ്ഞുവെന്നും അപ്പോൾ തന്നെ ഈ വിവരം മകളുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചെങ്കിലും അപ്പോൾ ഇടപെട്ടില്ലെന്നും ഇവർ ആരോപിച്ചു. കരമന തളിയൽ പുളിയറത്തോപ്പിലെ വീട്ടിൽ വ്യാഴാഴ്‌ച്ച രാത്രി ഏഴരയോടെയാണ് അപർണയെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സഞ്ജിത് കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നമാണ് നടി മരിക്കാനുള്ള കാരണമെന്നുള്ള പ്രാഥമിക നിഗമനം പുറത്തു വന്നിരുന്നു.

അപർണ നായർ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപർണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീൽ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. അടുത്തിടെയായി അപർണ പങ്കുവെക്കുന്ന പോസ്റ്റുകളിൽ പലതിലും നിരാശയും ദുഃഖവും പ്രകടമായിരുന്നു. നിരാശ കലർന്ന വാക്കുകളാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും ബാക്ഗ്രൗണ്ടായി അപർണ നൽകിയത്. നടി കടുത്ത വിഷാദം നേരിട്ടിരുന്നെന്ന് ഇവയിൽ നിന്ന് വ്യക്തമാണ്. ‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്’
‘ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,’ ഒരു പോസ്റ്റിൽ പശ്ചാത്തല ശബ്ദമായി അപർണ പങ്കുവെച്ച വാക്കുകൾ ഇവയാണ്. ഇത്തരം ബാക്ഗ്രൗണ്ട് ശബ്ദവുമായി നിരവധി പോസ്റ്റുകൾ അപർണ പങ്കുവെച്ചിട്ടുണ്ട്. ‘ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,’ മറ്റൊരു പോസ്റ്റിനൊപ്പം ചേർത്ത വാക്കുകളിങ്ങനെയാണ്.

‘ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീർക്കണം എന്നേയുള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിന്റെ അപ്പുറത്ത്. അതൊക്കെ മറന്നിട്ടാണ് ചിരിക്കുന്നതും കളിക്കുന്നതുമൊക്കെ. അൽപം മനസാക്ഷിയുണ്ടായി പോയി. മറ്റുള്ളവർ വേദനിക്കുന്നത് കാണാൻ പറ്റാത്ത മനസ്,’ എന്ന വരികളിലും അപർണ അനുഭവിച്ച മാനസിക സംഘർഷങ്ങൾ പ്രകടമാണ്.

More in News

Trending

Recent

To Top