Connect with us

ദുരന്തമായ രണ്ടാം വിവാഹം… ഭർത്താവ് അപർണയുടെ അഭിനയജീവിതത്തിന് തടസമായി; മരിക്കാനുള്ള കാരണം പുറത്ത്!! കൂടുതൽ വിവരങ്ങൾ ഇതാ

general

ദുരന്തമായ രണ്ടാം വിവാഹം… ഭർത്താവ് അപർണയുടെ അഭിനയജീവിതത്തിന് തടസമായി; മരിക്കാനുള്ള കാരണം പുറത്ത്!! കൂടുതൽ വിവരങ്ങൾ ഇതാ

ദുരന്തമായ രണ്ടാം വിവാഹം… ഭർത്താവ് അപർണയുടെ അഭിനയജീവിതത്തിന് തടസമായി; മരിക്കാനുള്ള കാരണം പുറത്ത്!! കൂടുതൽ വിവരങ്ങൾ ഇതാ

സീരിയൽ താരം അപർണ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ മൊഴി നൽകി അപർണ്ണയുടെ അമ്മയും സഹോദരിയും എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് നടിയുടെ സഹോദരി നല്‍കിയ മൊഴി. മരിക്കുന്നതിന് മുമ്പും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത് എന്നാണ് ബന്ധുക്കളുടെ മൊഴി.

ഇപ്പോഴിതാ ഇതുമായി നടി അപർണ നായരുടെ മരത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുവർഷം മുൻപ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലാവുകയും ചെയ്തു. അന്ന് ഇരവിപുരം പോലീസാണ് കേസെടുത്തത്. ജീവിതം നിരാശാപൂർണമാകുന്നു എന്ന് വ്യക്തമാക്കുന്ന ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് അപർണ മരണത്തിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നത്.

ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്. സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നേരത്തെ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു.

സഞ്ജിത്ത് അപർണയുടെ രണ്ടാം ഭർത്താവാണ്. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയും അപർണ അനുഭവിച്ചു. അടുത്തിടെ ഒരു സീരിയലിൽ അവസരം വന്നപ്പോൾ അഭിനയിക്കാൻ പോകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിന് സമ്മതം കിട്ടിയില്ലെന്നാണ് സൂചന. 2021 ലാണ് സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി നാടുവിട്ടത്. ഐശ്വര്യയും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടി. ആ നാടുവിടലിൽ അപർണ സഹോദരിക്കും ഭർത്താവിനും എതിരെ പോലീസിന് മൊഴി നൽകിയിരുന്നു. ഇരു വീട്ടുകാരുടെയും പരാതികളിൽ നാട് വിട്ടവർ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലാവുകയും ചെയ്തു. ഇതടക്കമുള്ള പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു.

എന്നാൽതനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി നടിയുടെ ഭർത്താവ് സഞ്ജിത്ത് രംഗത്ത് എത്തി. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും സഞ്ജിത്ത് പറഞ്ഞു. ലൊക്കേഷനിൽ ഒരുമിച്ചാണ് പോയിരുന്നത് എന്നാണ് അപർണ നായരുടെ ഭർത്താവ് പറയുന്നത്. അപർണ്ണ എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. സംഭവം നടക്കുമ്പോൾ താൻ പുറത്തായിരുന്നുവെന്നും അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നുമാണ് സഞ്ജിത്ത് പറയുന്നത്. എന്നാൽ ഭർത്താവിന്റെ മദ്യപാനവും അവഗണനയുമാണ് അപർണയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് നടിയുടെ കുടുംബത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും മൊഴി.

മാസങ്ങൾക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി പോലീസിനോട് പറഞ്ഞത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് അപർണ പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു.

More in general

Trending

Recent

To Top