Connect with us

കളി ഇങ്ങോട്ട് വേണ്ട, നിർണ്ണായക നീക്കവുമായി എത്തിയത് അവർ! എതിർക്കുന്നവരെ വെട്ടിലാക്കി, ഫാൻസ്‌ പേജിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്നു, ഒന്നും തീരുന്നില്ല, ഇനി എന്തൊക്കെ കാണണം

News

കളി ഇങ്ങോട്ട് വേണ്ട, നിർണ്ണായക നീക്കവുമായി എത്തിയത് അവർ! എതിർക്കുന്നവരെ വെട്ടിലാക്കി, ഫാൻസ്‌ പേജിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്നു, ഒന്നും തീരുന്നില്ല, ഇനി എന്തൊക്കെ കാണണം

കളി ഇങ്ങോട്ട് വേണ്ട, നിർണ്ണായക നീക്കവുമായി എത്തിയത് അവർ! എതിർക്കുന്നവരെ വെട്ടിലാക്കി, ഫാൻസ്‌ പേജിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്നു, ഒന്നും തീരുന്നില്ല, ഇനി എന്തൊക്കെ കാണണം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വിചാരണയും സാക്ഷികളുടെ കൂറ് മാറ്റവും, പല നിർണ്ണായക വെളിപ്പെടുത്തലും നമ്മൾ ഇതിനോടകം കണ്ടും കേട്ടും കഴിഞ്ഞിരിക്കുന്നു. അതിനിടെ ദിലീപിന്റെ ഭാഗത്ത് നിന്നും അതിജീവിതയുടെ ഭാഗത്ത് നിന്നും പല കോണുകളിൽ നിന്നും ഹർജികളും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്

ഏറ്റവും പുതിയതായി കേസില്‍ വിചാരണക്കോടതി മാറ്റിയതിന് എതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ദിലീപ് ഫാൻസ്‌ പേജായ ദിലീപ് ടൈംസ് എന്ന പേജിലൂടെ പുറത്ത് വന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

ഒരു പ്രമുഖ ചാനലിനെതിരെ ശക്തമായി തന്നെ ആരോപണം ഉന്നയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാൻസുകാർ. ‘ദിലീപിന്റെ എണ്ണിയാൽ ഒടുങ്ങാത്ത ഹർജികൾ ആർക്കുവേണ്ടി’ എന്ന തലക്കെട്ടോടെ പുറത്ത് വന്ന വാർത്തയിലാണ് ശക്തമായി പ്രതികരിച്ച് കൊണ്ട് ഫാൻസ്‌ പേജിലൂടെ കുറിപ്പ് പുറത്ത് വിടുന്നത്.

ദിലീപ് ഫാൻസ്‌ പേജിലൂടെ പുറത്ത് വന്ന കുറിപ്പ് ഇങ്ങനെയാണ്…..

നടി ആക്രമിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യമുന്നയിച്ച് ദിലീപാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസ് പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ അവസാന ദിനം കഴിഞ്ഞ് 2 വർഷവും 9 മാസവും തികയുന്നു. ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാരിനെയും വിമർശനം വരുമ്പോൾ കോടതിയേയും സമ്മർദ്ദത്തിലാക്കാൻ അന്വേഷണം പൂർത്തിയാക്കാനുള്ള അവസാന തീയതിയുടെ തലേന്ന് പോലും കേസ് വൈകിപ്പിക്കാനുള്ള ഹർജി കൊടുക്കുകയാണ് നടി ചെയ്തത്. അവർ ഇതിനിടയിൽ വിവാഹം കഴിക്കുന്നു, സിനിമകൾ ചെയ്യുന്നു. നല്ല കാര്യം. ദിലീപിന്റെ ജീവിതത്തിൽ ഒരു മകൾ വരുന്നു.

അവൾക്ക് ജീവിക്കാൻ കഴിയാത്ത സാമൂഹ്യസാഹചര്യം ഉണ്ടാകുന്നു. സൈബർ ഇടങ്ങളിൽ നാല് വയസ്സ് തികഞ്ഞിട്ടില്ലാത്ത അവളുടെ പേര് ഹാഷ്ടാഗ് ആയി ചേർത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. ദിലീപ് വീണ്ടും അഭിനയിക്കാൻ തുടങ്ങി എന്നും മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു എന്നും അറിഞ്ഞത് മുതൽ അയാൾ സിനിമയിലേക്ക് തിരിച്ചുവരരുത് എന്ന് ആഗ്രഹിക്കുന്ന ആളുകൾ വ്യാജ വാർത്തകളുമായി രംഗത്ത് വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ ഒരു ചാനൽ രംഗത്ത് വന്നിരിക്കുന്നു. ദിലീപ് ആണ് കേസ് വൈകിപ്പിക്കുന്നത് എന്നതാണ് അവർ പറയാൻ ശ്രമിക്കുന്നത്.
സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് 2 വർഷം 9 മാസമായി ഈ കേസ് പോകുന്നു. അന്നൊന്നും ആ ചാനലിന് ഈ വേദനയില്ലായിരുന്നു.

ഒരു ഉപതെരഞ്ഞെടുപ്പ് വേളയിൽ സർക്കാരിനെ സമ്മർദത്തിലാക്കാൻ നടി ശ്രമിച്ചപ്പോഴും അവർക്ക് ഈ വേദനയില്ലായിരുന്നു. സത്യത്തിൽ ആ ചാനൽ മാനേജ്മെന്റ് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ കൂടെ നിൽക്കും എന്ന് വേണമല്ലോ കരുതാൻ.

അദ്ദേഹം പൂർത്തിയാക്കേണ്ട അവസാനദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജി നൽകി കേസ് വൈകിപ്പിക്കാൻ നടി ശ്രമിച്ചതിലും ആ ചാനലിന് ഒരു പ്രശ്നവും കാണുന്നില്ല.
വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത് വാർത്തയാക്കി നൽകിയ ആ ചാനലിന് ഇപ്പോൾ എന്ത് പറ്റി?

ദിലീപിന്റെ സിനിമകൾ വരുന്നു. അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യമുണ്ടായാൽ അത് തടയുകയും കേസ് കോടതിയിലിട്ട് വൈകിപ്പിക്കുകയും ചെയ്യണം. എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്. കുപ്പ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

അതേസമയം ദിലീപ് ഇപ്പോൾ സിനിമ ഷൂട്ടിങ് തിരക്കുകളിലാണ്. നിലവിൽ വോയിസ് ഓഫ് സത്യനാഥന്റെ ചിസ്ത്രീകരണം പൂർത്തിയായിട്ടുണ്ട്. സസ്‌പെൻസ് ത്രില്ലർ ചിത്രം രാമലീലയ്ക്ക് ശേഷം ദിലീപും സംവിധായകൻ അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. ദിലീപുമായി വീണ്ടുമൊന്നിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് സംവിധായകൻ അരുൺ ഗോപി തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading
You may also like...

More in News

Trending

Recent

To Top