News
കൈവിട്ടുപോയി! ആ പ്രമുഖ നടിയെ വിളിപ്പിക്കാൻ അന്വേഷണ സംഘം, ഒടുക്കം നടിയുടെ പേര് പുറത്തേക്ക്! ചാറ്റുകളില്‍ നിന്ന് കിട്ടിയത്? ഹർഷിത കളത്തിലേക്ക് ഇറങ്ങി
കൈവിട്ടുപോയി! ആ പ്രമുഖ നടിയെ വിളിപ്പിക്കാൻ അന്വേഷണ സംഘം, ഒടുക്കം നടിയുടെ പേര് പുറത്തേക്ക്! ചാറ്റുകളില്‍ നിന്ന് കിട്ടിയത്? ഹർഷിത കളത്തിലേക്ക് ഇറങ്ങി
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്‍ക്കു പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാകുംവരെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.. ഏപ്രില്‍ 15 വരെയാണു തുടരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയം.കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്
നടി മീരാ ജാസ്‌മിനേയും മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയേക്കുമെന്നാണു സൂചന. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്‌ച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണിത്. മീരാ ജാസ്‌മിനുമായുള്ള ചാറ്റാണു മായിച്ചതെന്നാണു പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണു നടിയുടെ മൊഴിയെടുക്കല്‍ ആലോചിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ പ്രത്യേക സംഘത്തില്‍ അഴിച്ചുപണി നടത്തുകയാണ് ഇപ്പോൾ സർക്കാരും. പ്രത്യേക അന്വേഷണസംഘത്തെ എ.ഡി.ജി.പി: എസ്. ശ്രീജിത്തിനൊപ്പം ഐ.ജി: ഹര്‍ഷിതാ അട്ടല്ലൂരി നയിക്കും. ഹര്‍ഷിതയോടു ഉടന്‍ ക്രൈംബ്രാഞ്ച് ഐ.ജിയായി ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും നീങ്ങിയിരിക്കുകയാണ് . കേസുമായി ബന്ധപ്പെട്ട് സീരിയൽ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കൂടാതെ, മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കാൻ സാധ്യതയുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയൽ നടി, സിനിമയിൽ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചർച്ച ചെയ്തു എന്നാണ് വിവരം. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം, കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴിനൽകാൻ നടിക്ക് ഉടനെ നോട്ടീസ് നൽകിയേക്കും. ഈ നടി ഉൾപ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി കണ്ടെത്തി. സ്വകാര്യസംഭാഷണത്തിനു പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടതായി സൂചനയുണ്ട്.
