Connect with us

ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ; പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു; മഞ്ജു വാര്യര്‍

Malayalam

ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ; പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു; മഞ്ജു വാര്യര്‍

ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ; പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു; മഞ്ജു വാര്യര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എങ്ങും ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ സിനിമ മലൈക്കോട്ടൈ വാലിബനാണ്. അനൗണ്‍സ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍.’ഏറെ നാളുകള്‍ക്കു ശേഷം അതിരാവിലെയുള്ള ഷോകള്‍ സജീവമായതും മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബനു’ വേണ്ടിയാണ്.

മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ മലൈകോട്ടൈ വാലിബനെ കുറിച്ച് കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ലിജോ ജോസ് പെല്ലിശേരി എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നുവെന്ന് മഞ്ജു കുറിച്ചു. മലയാളത്തില്‍ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്നാണ് വാലിബന്‍. ട്രെയിലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടതെന്നും പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ സിനിമ ഓര്‍മ്മിപ്പിച്ചുവെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

‘സിനിമയില്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നര്‍മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധര്‍വനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളില്‍ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടത്.

ചതിയന്‍മാരായ മല്ലന്‍മാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയന്‍മാരായ രാജാക്കന്‍മാരും, ക്രൂരന്‍മാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നര്‍ത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാന്‍വാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍. തിയറ്ററില്‍ നിന്നിറങ്ങിയിട്ടും മനസ്സില്‍ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം.

അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമയാണ്. ഇതിനു മുന്‍പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തില്‍ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്’, പോസ്റ്റില്‍ മഞ്ജു പറഞ്ഞു.

More in Malayalam

Trending

Recent

To Top