Connect with us

ബൈജുവിനെയും ശരത്തിനെയും ഇതുവരെ കണ്ട് പിടിച്ചില്ല.., വിദേശത്തേയ്ക്ക് കടന്നതായി സംശയം!?

Malayalam

ബൈജുവിനെയും ശരത്തിനെയും ഇതുവരെ കണ്ട് പിടിച്ചില്ല.., വിദേശത്തേയ്ക്ക് കടന്നതായി സംശയം!?

ബൈജുവിനെയും ശരത്തിനെയും ഇതുവരെ കണ്ട് പിടിച്ചില്ല.., വിദേശത്തേയ്ക്ക് കടന്നതായി സംശയം!?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ രാവിലെ 10.15 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

ഒന്നാം പ്രതി, ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത്ത് എന്നിവരടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്നലെ പരിഗണിക്കാന്‍ ഇരുന്നത്. അതാണ് ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ ബൈജുവും ശരത്തും വീട്ടിലില്ല എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. അന്വേഷണ സംഘം ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും തിരക്കിയെത്തി എങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടാള്‍ക്കാരും ഒളിവിലാണ്. ഇരുവരും വിദേശത്തേയ്ക്ക് കടന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബൈജുവിന് ആലുവയില്‍ ഒരു ബാറുണ്ട്. അവിടെത്തന്നെയാണ് മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ ഇവിടെ എത്തിയിട്ടും ബൈജുവിനെ കണ്ടെത്താനായിട്ടില്ല.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളി. നാല് പുതിയ സാക്ഷികളെ ഈ മാസം 22-ന് വിസ്തരിക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപിന്റെ ഇടപെടലുണ്ട്. 20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തുമ്പോള്‍ അസാധാരണ കേസാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യം അപൂര്‍വമാണ്.

ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

ദിലീപിന് ജാമ്യം നല്‍കി പുറത്തുവിട്ടതാണ് ഈ കേസ് എങ്ങുമെത്താതിരിക്കാന്‍ കാരണമെന്നാണ് പ്രോസ്‌ക്യൂഷന്‍ പറയുന്നത്. ഇനിയും ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ പറയുകയുണ്ടായി. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

More in Malayalam

Trending

Recent

To Top