Connect with us

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു, മകന്റെ ജനന ശേഷം അമ്മായി അമ്മ തന്നത് ആ ഉപദേശമായിരുന്നു; തുറന്ന് പറഞ്ഞ് കരീന കപൂര്‍

News

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു, മകന്റെ ജനന ശേഷം അമ്മായി അമ്മ തന്നത് ആ ഉപദേശമായിരുന്നു; തുറന്ന് പറഞ്ഞ് കരീന കപൂര്‍

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു, മകന്റെ ജനന ശേഷം അമ്മായി അമ്മ തന്നത് ആ ഉപദേശമായിരുന്നു; തുറന്ന് പറഞ്ഞ് കരീന കപൂര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കരീന കപൂര്‍. മകന്‍ തൈമൂറിന്റെ ജനനത്തിനു പിന്നാലെ ജെ അലി ഖാന്‍ കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് താരം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് തന്റെ ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച് കരീന ഒരു പുസ്തകവും എഴുതിയിരുന്നു.

‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ തൈമൂറിനെയും ജെയേയും ഗര്‍ഭം ധരിച്ച സമയത്തുള്ള അനുഭവങ്ങളും ആ യാത്രയില്‍ കുടുംബവും സുഹൃത്തും നല്‍കിയ ഉപദേശങ്ങളും പിന്തുണയുമെല്ലാം പറയുന്നുണ്ട്. മാത്രമല്ല, തന്റെ അമ്മായി അമ്മ പറഞ്ഞ ഉപദേശത്തെ കുറിച്ചും താരം വെളിപ്പെടുത്തി.

”മകനുണ്ടായതിനു ശേഷവും ഞാന്‍ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരില്‍ എന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അമ്മയുടെ ഉപദേശം. വിവാഹത്തിനു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായതിനു ശേഷവും അഭിനയം തുടര്‍ന്ന അവരെനിക്ക് വലിയൊരു പ്രചോദനമാണ്.

എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്, ഞാന്‍ അഭിനയം തുടരണമെന്ന് അമ്മയും അച്ഛനും പറഞ്ഞു. അതുകൊണ്ട് ഞാനിവിടെ നില്‍ക്കുന്നു, ഈ വാക്കുകള്‍ എഴുതുന്നു, ജോലി ചെയ്യുന്നു, അമ്മയായിരിക്കുന്നു, സജീവമായിരിക്കുന്നു, ഞാനായിരിക്കുന്നു. ചിലപ്പോഴൊക്കെ എനിക്കും ജീവിതം നിന്നുപോയ പോലെ അനുഭവപ്പെട്ടിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ ഒരു കാലില്‍ ബാലന്‍സ് ചെയ്യാന്‍ പഠിക്കും. സ്ത്രീകള്‍ക്ക് അതിമനോഹരമായി തന്നെ അതുചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നു.”

ഗര്‍ഭകാലത്ത് നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു; ചില ദിവസങ്ങളില്‍ ഞാന്‍ ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു, മറ്റുചിലപ്പോള്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. രണ്ടു തവണയും ഗര്‍ഭധാരണത്തിലൂടെ ശാരീരികമായും വൈകാരികമായും ഞാന്‍ അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് ഈ പുസ്തകം’ എന്നാണ് കരീന പറഞ്ഞത്.

More in News

Trending

Recent

To Top