Connect with us

നടിയെ ആക്രമിച്ച കേസ്; അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്, തുടര്‍ നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

Malayalam

നടിയെ ആക്രമിച്ച കേസ്; അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്, തുടര്‍ നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

നടിയെ ആക്രമിച്ച കേസ്; അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്, തുടര്‍ നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. എന്നാല്‍ തുടര്‍നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടും, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടും വിവധ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈംബ്രാഞ്ചിന് നല്‍കിയതെന്നാണ് വിവരം.

ഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന വിഐപിയെ തേടിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 3 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന അടക്കമുള്ള കാര്യങ്ങളിലും ഉടന്‍ തീരുമാനം ഉണ്ടാകും.

ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലില്‍ പറയുന്ന ‘ശരത്ത്’ എന്നയാളെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് വിശദീകരിക്കുമ്പോഴും ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ‘വിഐപി’ താനല്ലെന്നു വ്യക്തമാക്കി നേരത്തെ ഖത്തറിലുള്ള വ്യവസായി മെഹ്ബൂബ് മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top