Connect with us

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നും മാരകമയക്കുമരുന്നുകളുമായി യുവാവ് പിടില്‍; പിടിയിലായത് അര്‍ദ്ധരാത്രിയിലെ റെയിഡില്‍

Malayalam

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നും മാരകമയക്കുമരുന്നുകളുമായി യുവാവ് പിടില്‍; പിടിയിലായത് അര്‍ദ്ധരാത്രിയിലെ റെയിഡില്‍

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നും മാരകമയക്കുമരുന്നുകളുമായി യുവാവ് പിടില്‍; പിടിയിലായത് അര്‍ദ്ധരാത്രിയിലെ റെയിഡില്‍

നടനായും സംവിധായകനായും ഗായകനായും മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. താരത്തിന്റെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണ് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായത്. അശ്വതി കൃഷ്ണ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് എക്‌സൈസിന്റെ പിടിയിലായത്. ലഹരി സ്റ്റാമ്പുകളും കൊക്കെയ്‌നുകളുമുള്‍പ്പെടെ മാരകമയക്കുമരുന്നുകളാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

തേവര മാളിയേക്കല്‍ റോഡിലുള്ള അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്‌സൈസ് സംഘം നടത്തിയ റെയിഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാല്‍ പിടിയിലായത്.

എറണാകുളം എക്‌സൈസ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും കൊക്കെയ്‌നും എല്‍എഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവും അടക്കമുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതോടെ എക്‌സൈസ് സംഘം പൃഥ്വിരാജുമായി ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെയാണ് ഉദ്യോഗസ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചത്. യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി.

അതേസമയം, ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് എക്‌സൈസ് സംഘം അറിയിച്ചിരിക്കുന്നത്. പുനലൂരിലെ അറിയപ്പെടുന്ന പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് പിടിയിലായ യുവാവെന്നാണ് എക്‌സൈസ് സംഘം അറിയിച്ചിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇയാളുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ മലയാളത്തിലെ മെഗാസൂപ്പര്‍ സ്റ്റാറും മകനും പങ്കെടുത്തിരുന്നതായും വിവരമുണ്ട്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ, പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ പങ്കുവെച്ച പോസ്റ്റും െേറ ശ്രദ്ധ നേടിയിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടയിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ മേനോന്‍ അന്തരിച്ചു. ഡാഡി കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്. താനും ഡാഡിയെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അലംകൃതയും എത്തിയിരുന്നു. ബ്രോ ഡാഡിയെന്ന സിനിമ പൃഥ്വി സമര്‍പ്പിച്ചതും സുപ്രിയയുടെ ഡാഡിക്ക് കൂടിയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡാഡിയുടെ ജന്മദിനം. ഡാഡിക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് സുപ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

നാലര മാസമായി ഡാഡി ഞങ്ങളെ വിട്ട് പോയിട്ട്. ഇപ്പോഴും ആ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍ അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍.. മിസ് യൂ ഡാഡി, മൈ ഡാഡി മൈ ഹീറോ എന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.

More in Malayalam

Trending

Recent

To Top