Connect with us

സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം; വിവരം സായ് ശങ്കറിനെ കുറിച്ച് അറിയാന്‍

Malayalam

സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം; വിവരം സായ് ശങ്കറിനെ കുറിച്ച് അറിയാന്‍

സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം; വിവരം സായ് ശങ്കറിനെ കുറിച്ച് അറിയാന്‍

നടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സുഹൃത്ത് അഖിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കോഴിക്കോട് സ്വദേശിയാണ് അഖില്‍. നിലവില്‍ സായി ശങ്കര്‍ ഒളിവിലാണെന്ന് അന്വേഷണ സംഘം പറയുന്നു. സായി ശങ്കറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് അഖിനായത് കൊണ്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പക്ഷം.

അതേസമയം, ഗൂഢാലോചനാ നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തലവന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കി. ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബാംഗ്ലൂരിലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും കണ്ടെത്തി. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്.

കാവ്യാ മാധവന് സംഭവത്തില്‍ പങ്കുള്ളതായും തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു. അതിനിടെ, വധ ഗൂഢാലോചന കേസില്‍ ശരത്തിനെ അഞ്ചുമണിക്ക് ചോദ്യംചെയ്യും.

ശരത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിനെ നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇന്നലെ മുതല്‍ സൂരജിന് ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫാണ്. ശരത്തിനെയും സൂരജിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ് നീക്കം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top