Connect with us

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല; ആദ്യം സുഖവിവരം അന്വേഷിച്ച് വിളിച്ചു, പിന്നീടാണ് കാര്യം പറയുന്നത്’; വെളിപ്പെടുത്തലുമായി ജിന്‍സന്‍ !

Malayalam

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല; ആദ്യം സുഖവിവരം അന്വേഷിച്ച് വിളിച്ചു, പിന്നീടാണ് കാര്യം പറയുന്നത്’; വെളിപ്പെടുത്തലുമായി ജിന്‍സന്‍ !

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല; ആദ്യം സുഖവിവരം അന്വേഷിച്ച് വിളിച്ചു, പിന്നീടാണ് കാര്യം പറയുന്നത്’; വെളിപ്പെടുത്തലുമായി ജിന്‍സന്‍ !

നടിയെ ആക്രമിച്ച കേസില്‍ സഹതടവുകാരനായ നാസര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മാപ്പ് സാക്ഷിയായ ജിന്‍സന്‍ വെളിപ്പെടുത്തുന്നു . നാസറിന്റെയും തന്റേയും കേസ് കൈകാര്യം ചെയ്തിരുന്നത് ഒരേ അഭിഭാഷനാണെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചിരുന്ന നാസര്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് സംസാരം റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയതെന്നും ജിന്‍സന്‍ പറഞ്ഞു.

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല. നടി ആക്രമിച്ച കേസിലെ പ്രതികള്‍ ജയിലില്‍ ഉള്ളപ്പോള്‍ നാസറും അവിടെയുണ്ട്. നാസറും ഞാനുമൊന്നിച്ച് ജയിലില്‍ കിടന്നിട്ടുള്ളത്. ഞങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്നത് ഞങ്ങളുടെ വക്കീലാണ്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി- ജിന്‍സന്‍ പറഞ്ഞു.

നേരത്തെ തന്നെ സ്ഥിരമായി വിളിക്കുന്ന സ്വഭാവം നാസറിന് ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ സുഖവിവരങ്ങളൊക്കെ തിരക്കി വിളിക്കുകയായിരുന്നു. പിന്നീടാണ് ഈ വിഷയം സംസാരിക്കുന്നതെന്നും ജിന്‍സന്‍ പറഞ്ഞു. ചില ആളുകളെ വെള്ള പൂശാന്‍ നടക്കുന്ന ഓണ്‍ലൈന്‍ ചാനലുകളില്‍ പലരും വന്നിരുന്നു ഇത് ഞങ്ങള്‍ നടത്തിയ ഗൂഢാലോചനയാണെന്നൊക്കെ പറയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സത്യാവസ്ഥ തുറന്നു പറയുന്നതെന്നും ജിന്‍സന്‍ പറഞ്ഞു.

മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു.

ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം……

ജിന്‍സന്‍: രാമന്‍പിള്ള ആരെ വിളിച്ചു.

നാസര്‍: എന്നെ രാമന്‍പിള്ള വിളിച്ചു, അങ്ങനെ ഞാന്‍ പോയായിരുന്നു.

ജിന്‍സന്‍: നാസര്‍ക്കയെ ഏത് വകുപ്പില്‍ വിളിച്ചു, എങ്ങനെ വിളിച്ചു.

നാസര്‍: ഞാനെ ആ കാലയളവില്‍ ജയിലില്‍ ഉണ്ടായിരുന്നല്ലോ. അപ്പം ദിലീപിനെതിരെ ഒരു കത്തെഴുതുന്നത് കണ്ടതായിട്ടെന്ന് പറയാവോയെന്ന് ചോദിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്. ഞാനവിടെ ചെന്നപ്പോള്‍ ജിന്‍സന്‍ പത്താം പ്രതിയായിട്ടോ, മാപ്പുസാക്ഷിയായിട്ടോ ഉണ്ടെന്ന് അറിഞ്ഞത്. അപ്പോ ജിന്‍സന്റെ നിലപാട് എങ്ങനെയാ?

ജിന്‍സന്‍: വക്കീല്‍ ചോദിക്കാന്‍ പറഞ്ഞോ?

നാസര്‍: അതെ, നമ്മള്‍ രണ്ടും അറിഞ്ഞാ മതി. കണ്ടില്ലാ കേട്ടില്ലാ എന്നു പറയാന്‍ പറ്റുമെങ്കില്‍ ചില്ലറ കിട്ടുന്ന കോളാണത്.

ജിന്‍സന്‍: നാസര്‍ക്കാക്ക് തരാന്ന് പറഞ്ഞോ?

നാസര്‍: തരാമന്നെ് പറഞ്ഞില്ല. അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാന്‍ ആഗ്രഹമുണ്ട്. നേരിട് ദിലീപിനെ കണ്ടിട്ടില്ല. വക്കീലിനോട് മാത്രമെ സംസാരിച്ചിട്ടുള്ളു. ജഡമൊന്നും കുളിപ്പിക്കാന്‍ സ്ഥലമില്ല. സാറു പറഞ്ഞു അത് നമുക്ക് ചെയ്യാമെന്ന്. ജിന്‍സന്‍ നിങ്ങളു പറഞ്ഞാല്‍ കേള്‍ക്കുമോ ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ക്രിസ്ത്യാനി പയ്യനാണ്, കുഴപ്പൊല്ലെന്ന് കണ്ട് ഞാന്‍ പറഞ്ഞു നോക്കാമെന്ന് വക്കീലിനോട് പറഞ്ഞു. ജയിലില്‍ കിടക്കുന്ന പള്‍സുനിയെ സഹായിച്ചിട്ട് ജിന്‍സനൊന്നും കിട്ടാനില്ലെന്നും രണ്ട് പിള്ളേരുണ്ടെന്നും ഞാന്‍ രാമന്‍പിള്ളയോട് പറഞ്ഞു. കേള്‍ക്കൂന്ന് ഞാന്‍ ഉറപ്പു കൊടുത്തു. താല്‍പ്പര്യം എന്തേലും ഉണ്ടോ?

ജിന്‍സന്‍: വക്കീലിനോട് എന്നെ വിളിക്കാന്‍ പറയ്.

നാസര്‍: വിളിച്ചു കഴിഞ്ഞാല്‍, വേറൊന്നും കൊണ്ട് പറയുകയല്ല. പള്‍സര്‍ സുനി എന്തു കുറ്റകൃത്യം ചെയ്താലും, ദിലീപിന് വേണ്ടിയാണേലും ആ ക്രൈമിന്റെ പിന്നിലുള്ള പരാദുരിതങ്ങള്‍ അറിഞ്ഞുകൊണ്ട് ഇറങ്ങിവന്നത് ചോദിച്ച കാശ് കൊടുക്കാനാണ്. ദിലീപ് ആണെന്നല്ല ഞാന്‍ പറയുന്നത്. ആണെങ്കിലും പോലും, ബൈക്ക് മോഷ്ടിക്കുന്നത് പോലെയാണെന്ന് അവന്‍ കരുതി, ഓപ്പണ്‍ പ്ലേസിലൊരു ക്രൈം ചെയ്തിട്ട്. നമ്മള്‍ ഇതൊന്നും പറയണ്ട. പരിപാടി കിഡ്‌നാപ്പ് ചെയ്ത് കാശ് ആവശ്യപ്പെടാനായിരുന്നു. പബ്ലിസിറ്റ് ആയപ്പോ ദിലീപിന്റെ തലയില്‍ വെച്ചു കൊടുത്തു, അങ്ങനെ വേണം നമ്മള്‍ പറയാന്‍. പ്രതിഫലം ഇല്ലാതെ ഒന്നും ചെയ്യണ്ട. അഞ്ച് സെന്റ് വസ്തു കിട്ടുന്ന കാര്യമാണ്.

ജിന്‍സന്‍: നാസര്‍ക്ക വിചാരിക്കുന്നുണ്ടോ കേസില്‍ ദിലീപിന് പങ്കില്ലെന്ന്?

നാസര്‍: ഇല്ല. ഇല്ല

ജിന്‍സന്‍: നമ്മള്‍ നല്ല പുള്ളികളല്ല, ആണെങ്കില്‍ ജയിലില്‍ പോകില്ലെല്ലോ? പിന്നെന്താണ് എന്നു വെച്ചാല്‍ നമ്മളതിനകത്ത് ഇല്ലാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. വക്കീല്‍ വിളിക്കട്ടെ നോക്കാം. രാമന്‍പിള്ള വക്കീലാണോ ജൂനിയറാണോ ആരാ വിളിച്ചേ?

നാസര്‍: രാമന്‍പിള്ള ജിന്‍സന്‍: ദിലീപ് പറഞ്ഞിട്ടാവോ? നാസര്‍: പ്രശസ്തമായ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നാവും അതാണ് നേരിട്ട് വിളിക്കാത്തത്. അഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള മാര്‍ഗം നമുക്ക് കിട്ടും. ദിലീപിനെ വെറുതെ വിട്ടാല്‍ അഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ കിട്ടും. പത്ത് ഇരുപത്തിയഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ തരും. നമ്മള്‍ ഒരു ലക്ഷം രൂപയിട്ടാല്‍ സുഖായിട്ട് പള്‍സറിനെ ഇറക്കാം.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top