Connect with us

പ്രിയങ്കയെ ഗുരുതരമായി മര്‍ദിച്ചു; അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി; അന്ന് നടന്നത്

Malayalam

പ്രിയങ്കയെ ഗുരുതരമായി മര്‍ദിച്ചു; അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി; അന്ന് നടന്നത്

പ്രിയങ്കയെ ഗുരുതരമായി മര്‍ദിച്ചു; അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി; അന്ന് നടന്നത്

രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം എത്തിയിരുന്നു. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിച്ചത്

തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്‌റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു.

പ്രിയങ്കയെ ഗുരുതരമായി മര്‍ദിച്ച ശേഷം ഒരു രാത്രി മുഴുവന്‍ മുറ്റത്ത് നിര്‍ത്തി. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഭര്‍തൃവീട്ടില്‍ നിന്ന് ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നും അമ്മ ജയ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുന്‍പ് വന്ന ഫോണ്‍ വിളി കേന്ദ്രീകരിച്ച്‌ പൊലീസും അന്വേഷണം തുടങ്ങി.

പണം ആവശ്യപ്പെട്ട് പ്രിയങ്കയെ ഉണ്ണി നിരന്തരം ഉപദ്രവിച്ചിരുന്നു. പത്താം തീയതി ക്രൂരമായി മര്‍ദിച്ചു. പ്രിയങ്ക അങ്കമാലി പൊലീസില്‍ വിളിച്ച്‌ പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഉണ്ണിയുടെ അമ്മക്കും ഉപദ്രവത്തില്‍ പങ്കുണ്ട്. മര്‍ദന വിവരം അറിഞ്ഞ് 11 ന് സഹോദരന്‍ എത്തുമ്ബോള്‍ അവശനിലയിലായിരുന്നു. വെമ്ബായത്ത് കൂട്ടിക്കൊണ്ട് വന്ന ശേഷം ചികിത്സ തേടി പൊലീസില്‍ പരാതിയും നല്‍കി.

12 ന് ഉച്ചക്ക് ഒരു ഫോണ്‍ വന്നതോടെയാണ് പ്രിയങ്ക മുറിക്കുള്ളിലേക്ക് കയറിയതും തൂങ്ങി മരിച്ചതും. ഭര്‍തൃവീട്ടില്‍ നിന്നുള്ള ഭീഷണി സന്ദേശമായിരുന്നു അവസാന ഫോണ്‍ വിളിയെന്നാണ് ആരോപണം. അത് സ്ഥിരീകരിക്കാന്‍ പൊലീസ് ഫോണ്‍ പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഭര്‍ത്താവിനെയും അമ്മയെയും ചോദ്യം ചെയ്യും.

പ്രിയങ്കയുടെ സഹോദരനാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിച്ചതിന്റെ വീഡിയോ ഇവര്‍ പുറത്ത് വിട്ടു. അതില്‍ പ്രിയങ്കയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഉണ്ണി നിരന്തരം കഞ്ചാവ് വലിക്കുമെന്നും അത് അധികമാകുമ്പോള്‍ ആണ് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം നടക്കുന്നതെന്നും സഹോദരന്‍ പറയുന്നു.

തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിയങ്കയുടെ സഹോദരി പറഞ്ഞു.പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.

എന്നാൽ ഇതുവരെ പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഉണ്ണി രാജന്‍ പി ദേവും കുടുംബവും പ്രതികരിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top