Connect with us

ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു, ചേട്ടന്റെ അസുഖ വിവരം അവനെ തളർത്തിക്കളഞ്ഞു; സിദ്ദിഖ് പറയുന്നു

Malayalam

ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു, ചേട്ടന്റെ അസുഖ വിവരം അവനെ തളർത്തിക്കളഞ്ഞു; സിദ്ദിഖ് പറയുന്നു

ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു, ചേട്ടന്റെ അസുഖ വിവരം അവനെ തളർത്തിക്കളഞ്ഞു; സിദ്ദിഖ് പറയുന്നു

ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും പതിയെ മുക്തരായി വരുന്നതേയുള്ളൂ…സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ഇന്നസെന്റിനുണ്ടായിരുന്നു. ഇന്നസെന്റിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച താരങ്ങളിലൊരാളാണ് നടൻ ദിലീപ്.

മൃതദേഹത്തിനരികെ കണ്ണീരണിഞ്ഞ മുഖവുമായി നിൽക്കുന്ന ദിലീപിനെയാണ് പ്രേക്ഷകർ കണ്ടത്. നടന്റെ ഭാര്യ കാവ്യ മാധവനും കരയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. ദിലീപുമായി വലിയ ആത്മ ബന്ധം ഇന്നസെന്റിനുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്നസെന്റും ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്.

‘ആഴത്തിലുള്ള ബന്ധം അവർ തമ്മിലുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം എനിക്കും വ്യക്തമായി അറിയാവുന്നതാണ്’ ‘ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞതാണ് ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം. ഇന്നസെന്റ് ചേട്ടന്ന വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു. ഓരോരുത്തരായി കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയല്ലേ. പല സിനിമകൾ കാണുമ്പോഴും എൻജോയ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വിഷമമാണ് തോന്നുക. അവരിന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നാണ് പെട്ടെന്ന് തോന്നുക,’ സിദ്ദിഖ് പറഞ്ഞു.

ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായപ്പോഴും ഇന്നസെന്റിന്റെ പിന്തുണയുണ്ടായത്രെ. അന്ന് അമ്മ സംഘടനയുടെ തലപ്പത്ത് ഇന്നസെന്റാണ്. ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യമുയർന്നിട്ടും ഇന്നസെന്റോ സഹഭാരവാഹികളോ അതിന് തയ്യാറായില്ല.
അന്ന് ഇതിന്റെ പേരിൽ വ്യാപക വിമർശനം ഇന്നസെന്റിന് കേട്ടു. നടന്റെ മരണ ശേഷവും ഡബ്ലുസിസി സംഘടന ഇക്കാര്യം സൂചിപ്പിച്ചു. ഇന്നസെന്റും ദിലീപും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കല്യാണരാമൻ, പാപ്പി അപ്പച്ചാ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top