Connect with us

ഈ വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് ഈ പേര് വിളിച്ചാലോ ? ആ സിനിമയുടെ സെറ്റിൽ വെച്ച് പുതിയ പേരുകിട്ടിയതിനെക്കുറിച്ച് മഞ്ജു വാര്യർ!

Movies

ഈ വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് ഈ പേര് വിളിച്ചാലോ ? ആ സിനിമയുടെ സെറ്റിൽ വെച്ച് പുതിയ പേരുകിട്ടിയതിനെക്കുറിച്ച് മഞ്ജു വാര്യർ!

ഈ വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് ഈ പേര് വിളിച്ചാലോ ? ആ സിനിമയുടെ സെറ്റിൽ വെച്ച് പുതിയ പേരുകിട്ടിയതിനെക്കുറിച്ച് മഞ്ജു വാര്യർ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . സിനിമയിലെത്തുന്നതിന് മുന്‍പ് യുവി മഞ്ജുവായിരുന്നു. യുവജനോത്സവ വേദികളിലൂടെയായാണ് മഞ്ജു സിനിമയിലേക്കെത്തിയത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. സല്ലാപത്തിലൂടെയായിരുന്നു നായികയായി സ്ഥാനക്കയറ്റം കിട്ടിയത്. യുവി മഞ്ജു കൂടാതെ വേറൊരു പേര് കൂടിയുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിലെത്തിയപ്പോഴായിരുന്നു മഞ്ജു പേരിനെക്കുറിച്ച് സംസാരിച്ചത്.

യുവി മഞ്ജു എന്ന പേര് അങ്ങനെ എല്ലാവര്‍ക്കും അറിയില്ലെന്ന് മഞ്ജു പറയുന്നു. സിനിമയില്‍ വന്നതോടെയാണ് മഞ്ജു വാര്യര്‍ എന്നാക്കി മാറ്റിയത്. മണികണ്ഠനെന്നൊരു പേര് കൂടിയുണ്ടായിരുന്നു. ദയ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആ പേര് വീണത്. ഞാന്‍ ആണ്‍വേഷത്തില്‍ വരുമ്പോള്‍ മഞ്ജു എന്ന് വിളിക്കാന്‍ തോന്നുന്നില്ല, നമുക്ക് മണികണ്ഠനെന്ന് വിളിക്കാമെന്നായിരുന്നു വേണുസാര്‍ പറഞ്ഞത്. എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. എനിക്കും ഇഷ്ടമായിരുന്നു. ആണ്‍വേഷം എന്ന് കെട്ടുന്നോ അന്നൊക്കെ മണികണ്ഠനെന്നായിരുന്നു വിളിച്ചത്.

ദയയുടെ പൂര്‍ണ്ണ സ്‌ക്രിപ്റ്റ് എംടി സാര്‍ എനിക്ക് തന്നിരുന്നു.ആദ്യമായിട്ടാണ് ബൈന്‍ഡ് ചെയ്ത പൂര്‍ണ സ്‌ക്രിപ്റ്റ് കിട്ടിയത്. എംടി സാര്‍ എനിക്ക് സക്രിപ്റ്റ് തന്നത് വലിയൊരു അനുഭവമായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ആ സമയത്ത് അതൊക്കെ അപൂര്‍വ്വമായ കാര്യമായിരുന്നു. മഞ്ജുവിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു ദയ. താനും ഏറെയിഷ്ടത്തോടെ മനസിൽ കൊണ്ടുനടക്കുന്ന കഥാപാത്രമാണ് ദയയിലേതെന്നും താരം പറഞ്ഞിരുന്നു.

തന്നെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത മുന്‍പൊരിക്കല്‍ മഞ്ജു തന്നെ ഷെയര്‍ ചെയ്തിരുന്നു. കേന്ദ്ര മാനവശേഷി വകുപ്പിന്റെ നാഷണല്‍ ടാലന്റ് ആന്‍ഡ് ട്രെയിനിംഗ് സ്‌കോളര്‍ഷിപ്പ്(ഭരതനാട്യം) നേടിയ വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗായിരുന്നു മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യുവി മഞ്ജു എന്നായിരുന്നു അന്ന് വാര്‍ത്തയില്‍ വന്ന പേര്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന്. നാഗര്‍കോവില്‍ നിന്നും അച്ഛന് ട്രാന്‍സ്ഫറായി കൊച്ചിയിലേക്കും പിന്നീട് കണ്ണൂരിലേക്കും വന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

മകൾക്ക് നൃത്തം പഠിക്കാനുള്ള സൗകര്യമുണ്ടോയെന്നായിരുന്നു ട്രാൻസ്ഫർ സമയത്തെല്ലാം അച്ഛൻ നോക്കിയിരുന്നത്. സിനിമയിലെത്തിയപ്പോഴും നൃത്തം തുടരണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് ഗുരുവായൂരിൽ നൃത്തം ചെയ്തപ്പോൾ അച്ഛനും അമ്മയുമായിരുന്നു ഏറെ സന്തോഷിച്ചതെന്നും മഞ്ജു മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമാതിരക്കുകൾക്കിടയിലും ഡാൻസ് ചെയ്യാനായി സമയം കണ്ടെത്താറുണ്ട് താനെന്നും താരം പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top