Connect with us

മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല ; സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്; പാപ്പൻ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവച്ച് ഷമ്മി തിലകൻ !

News

മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല ; സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്; പാപ്പൻ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവച്ച് ഷമ്മി തിലകൻ !

മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല ; സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്; പാപ്പൻ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവച്ച് ഷമ്മി തിലകൻ !

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോ. മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം മികച്ച വിജയം നേടി മുന്നോട്ട് പോകുമ്പോൾ ഷമ്മി തിലകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ പറഞ്ഞ വാക്കുകൾ വായിക്കാം.

‘‘ജോഷി ഏട്ടനോടൊപ്പം കുറെയധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോഷി ഏട്ടന്റെ സംവിധാന സഹായിയായി ധ്രുവം മുതൽ കുറച്ച് സിനിമകളിൽ ജോലി ചെയ്തു. ഞാൻ വളരെ അടുത്തറിഞ്ഞിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഇത്രയും ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും രണ്ടു ചിത്രങ്ങൾക്ക് വേണ്ടി മാത്രമാണ് ജോഷി ഏട്ടൻ എന്നെ നേരിട്ട് വിളിച്ചിട്ടുള്ളത്. ഒന്ന് പ്രജയും മറ്റൊന്ന് ഇപ്പോൾ അഭിനയിച്ച പാപ്പനും ആണ്. മറ്റുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ സഹായികൾ ആരെങ്കിലും ആയിരിക്കും വിളിക്കുക.

പാപ്പനിൽ അഭിനയിക്കാൻ അദ്ദേഹം നേരിട്ട് വിളിച്ചപ്പോൾ തന്നെ ആ കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു മുൻവിധിയുമില്ലാതെയാണ് ഇരുട്ടൻ ചാക്കോ എന്ന ആ കഥാപാത്രം ചെയ്യാൻ പോയത്. ഇപ്പോൾ ആ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയുടെ ക്രെഡിറ്റ് നൂറു ശതമാനം അനുഗ്രഹീത സംവിധായകനായ ജോഷി ഏട്ടന് തന്നെയാണ്. ഞാൻ അതാണ് എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയതും. “എനിക്ക് നൽകുന്ന “കരുതലിന്” എന്നെ പരിഗണിക്കുന്നതിന്, എന്നിലുള്ള വിശ്വാസത്തിന് ഒരുപാട് സ്നേഹം” അത്രമാത്രമേ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളു.”

സുരേഷ് ഗോപിയുടെ മടങ്ങി വരവ് എന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല എന്നുള്ള പക്ഷക്കാരനാണ് ഞാൻ. ഒരു അഭിനേതാവ് അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ തന്നെ അഭിനയത്തിന്റെ ഫോർമുല പഠിച്ചിട്ടാണോ വരുന്നത്. മഹാനടൻ എന്ന് എല്ലാവരും വിളിക്കുന്ന എന്റെ അച്ഛൻ പോലും ഒന്നും പഠിച്ചിട്ടല്ല വന്നത്.

ഒരു നടൻ നടനാകുന്നത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നും സമൂഹത്തിൽ നിന്ന് കിട്ടുന്ന അനുഭവങ്ങളിൽ നിന്നുമാണ്. സുരേഷ് ഗോപി കുറച്ചു നാൾ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത് ജനങ്ങളിലേക്ക് ഇറങ്ങി അവരിലൊരാളായി പ്രവർത്തിച്ച്, അവരെ പ്രതിനിധീകരിച്ച് കൂടുതൽ അനുഭവ സമ്പത്ത് നേടുകയാണ് ചെയ്തത്. അതൊരു വലിയ ബാറ്ററി ചാർജിങ് പോലെയാണ്. അതിനു ശേഷമുണ്ടായ അദ്ദേഹത്തിന്റെ മാറ്റം പടം കാണുമ്പൊൾ മനസിലാകും.

സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ എനിക്കും തോന്നിയത്.

കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് ഞാൻ പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കി അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽനിന്ന് ഉള്ളിൽ എന്താണ് വ്യാപാരിക്കുന്നത് എന്ന് ഞാൻ അതിശയിച്ചുപോയി.

ഞാൻ വളരെ സിംപിൾ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്‌ഗോപി എന്ന നടന് മുന്നിൽ പിടിച്ചു നിൽക്കാൻ ഞാൻ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കൽ വാങ്ങൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സീനുകൾ. പാപ്പൻ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പൻ. അതിൽ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഞാൻ ചെയ്ത ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഒന്നാമത്തെ ക്രെഡിറ്റ് ജോഷി സാറിനും പിന്നെ സുരേഷ് ഗോപി എന്ന അതുല്യവ്യക്തിത്വത്തിനും ഉള്ളതാണ്.

ഒരു ആക്ടർ എന്ന് പറയുന്നത് എ ഫോർ ആക്‌ഷൻ, സി ഫോർ കോൺസെൻട്രേഷൻ, ടി ഫോർ ടാലന്റ്, ഓ ഫോർ ഒബ്സർവേഷൻ , ആർ ഫോർ റിഥം എന്നിവ കൂടിച്ചേരുന്നതാണ്. ഇവ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരെ നിരീക്ഷിച്ച് പഠിച്ച് കഥാപാത്രമായി മാറാൻ സാധിക്കൂ. അത്തരത്തിൽ നിരീക്ഷിച്ചാണ് ഞാൻ ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത് എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

about pappan

More in News

Trending

Recent

To Top