Connect with us

ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ

Malayalam

ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ

ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ

‘ജനപ്രിയ’ നായകന്‍ ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ കൊണ്ട് ചിന്തിപ്പിക്കുന്നവയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിരവധി പേരാണ് ദിലീപിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ദിലീപ് തന്റെ സിനിമകളുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന്റേതായി ഒടുവില്‍ റിലീസായത് കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രമായിരുന്നു. നാദിര്‍ഷയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

ഇപ്പോഴിതാ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പറക്കും പപ്പന്‍ എന്നാണ ചിത്രത്തിന്റെ പേര്. ഒരു ദേശി സൂപ്പര്‍ ഹീറോ എന്ന കാഴ്ചപ്പാടില്‍ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തുവെന്നാണ് സൂചന.

ഇപ്പോഴിതാ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ അനിരുദ്ധ് ഒരു മലയാള ചിത്രത്തിനായി സംഗീതമൊരുക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ഇക്കാര്യം അനിരുദ്ധ് വെളിപ്പെടുത്തിയത്.

ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുക എന്നുമാണ് അനിരുദ്ധ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പറക്കും പപ്പന്റെ വിശേഷങ്ങളും പുറത്തെത്തിയത്. ഇതോടെയാണ് അനിരുദ്ധ് ഈ ചിത്രത്തിനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നതെന്ന കാര്യവും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നെ ഉള്ളൂ എങ്കിലും അനിരുദ്ധിന്റെ ഗാനങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്.

പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാന്‍ വിഷ്ണുവാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങള്‍ കാരണവും മറ്റു സാങ്കേതിക കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ദിലീപും റാഫിയും സംവിധായകന്‍ വിയാന്‍ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂള്‍ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന.

വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.

കൊച്ചയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഈ മാസം 28 ലെ കോടതി വിധി അതീവ നിര്‍ണ്ണായകം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 28 നാണ് കോടതി വിധി പറയുന്നത്. ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

അതുകൊണ്ട് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ആവശ്യം. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ വാദത്തെ ശക്തമായി എതിര്‍ക്കുകയാണ്. ആരോപണങ്ങള്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.

28 ന് ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിധി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നെന്ന വാദത്തിന് ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിവിധ ഘട്ടങ്ങളിലായി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

More in Malayalam

Trending

Recent

To Top